NEWS

സംസ്ഥാനത്ത് വൈറല്‍ പനി പിടിമുറുക്കുന്നു; ‘ചൂടറിയാതെ’ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ഓണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞതോടെ സംസ്ഥാനത്ത് വൈറല്‍ പനി പിടിമുറുക്കുന്നു.
ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും  വിവിധ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലായി ആയിരക്കണക്കിന് രോഗികളാണിപ്പോള്‍ ചികിത്സയിലുള്ളത്.
ആശുപത്രികൾ പനിബാധിതരെ കൊണ്ട് നിറഞ്ഞതിനാൽ പുതുതായി എത്തുന്നവരെ മരുന്ന് കൊടുത്ത് വീട്ടിലേക്ക് പറഞ്ഞയക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് ഡോക്ടർമാർ പറയുന്നു.

നീണ്ടുനില്‍ക്കുന്ന ശക്തമായ പനി, ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെയാണ് എല്ലാവരും ചികിത്സ തേടുന്നത്. സമാന ലക്ഷണങ്ങളോടെ വൈറല്‍ പനിയും ഉള്ളതിനാല്‍ മിക്കവരും കൊവിഡ് ടെസ്റ്റ് നടത്താതെതന്നെ മരുന്നു വാങ്ങി മടങ്ങുകയാണ്.

ഇതേസമയം രോഗം ബാധിച്ച പലരും പുറത്തറിയിക്കാതെ തന്നെ ചികിത്സ തേടുന്നുമുണ്ട്. ഇത് മറ്റുള്ളവരിലേക്കും രോഗം പടരാന്‍ ഇടയാക്കും. ഓണക്കാലത്ത് മാസ്‌ക്കിന്റെ ഉപയോഗം വളരെ കുറഞ്ഞതും രോഗം വ്യാപകമാകാന്‍ കാരണമായതായി ഡോക്ടര്‍മാര്‍ പറയുന്നു.

കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ തന്നെയാണ് ഇപ്പോഴും സംസ്ഥാനത്ത് വ്യാപകമായിട്ടുള്ളത്.കഴിഞ്ഞ ദിവസം കൊല്ലത്ത് പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചിരുന്നു.ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ ഡോ. സുബി ചന്ദ്രശേഖരൻ (26) ആണ് പനി ബാധിച്ചു മരിച്ചത്.

 

 

കടുത്ത പനിയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.

Back to top button
error: