NEWS

നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ വിദ്യാര്‍ത്ഥിനി മരിച്ചു

ലക്നൗ: ബലാല്‍സംഗത്തിനിരയായ വിദ്യാര്‍ത്ഥിനി നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മരിച്ചു.
സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനും ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടറും ഉൾപ്പടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വാരാണസിയിലെ ചോലാപൂരിലാണ് സംഭവം.അമ്മയുടെ മരണശേഷം പെണ്‍കുട്ടി മുത്തച്ഛന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.ഇതിനിടെയാണ് ഇയാള്‍ കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.

ഏറെ നാളായി പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വരികയായിരുന്നു. വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായതോടെ നവപുരയിലെ ഗണേഷ് ലക്ഷ്മി ആശുപത്രിയില്‍ എത്തിച്ച് നിർബന്ധപൂർവ്വം ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു.

 

 

ബന്ധുക്കളുടെ പരാതിയില്‍, കാമുകനായ പ്രദുമ്‌ന യാദവ്, ആശുപത്രി ഓപ്പറേറ്റര്‍ ഷീല പട്ടേല്‍, ഡോ. ലാലന്‍ പട്ടേല്‍, അസിസ്റ്റന്റ് അനുരാഗ് ചൗബെ, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Back to top button
error: