CrimeNEWS

മുകേഷ് അംബാനിക്കും കുടുംബത്തിനും എതിരേയുള്ള വധഭീഷണിക്ക് പിന്നില്‍ ജ്വല്ലറി വ്യാപാരി; കേന്ദ്ര ഏജന്‍സികള്‍ വിശദാംശങ്ങള്‍ തേടി

മുംബൈ: വ്യവസായി മുകേഷ് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ആശുപത്രിയിലേക്ക് ഫോണ്‍ വിളിച്ചത് സൗത്ത് മുംബൈയിലെ ജ്വല്ലറി വ്യാപാരി. വ്യാജ പേരില്‍ എട്ടുതവണയാണ് ഇയാള്‍ വിളിച്ചത്. വിഷ്ണു ഭൗമിക് എന്നയാളാണ് ഫോണ്‍ കോളിന് പിന്നിലെന്ന് സംശയിക്കുന്നതായും ഇയാള്‍ ‘അഫ്സല്‍’ ആണെന്ന് പറഞ്ഞാണ് വിളിച്ചതെന്നും പൊലീസ് പറഞ്ഞു. പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വ്യവസായിയായ മുകേഷ് അംബാനിക്കും കുടുംബത്തിനും തിങ്കളാഴ്ചയാണ് ഫോണില്‍ ഒന്നിലധികം ഭീഷണി കോളുകള്‍ വന്നത്.

റിലയന്‍സ് ഫൗണ്ടേഷന്റെ ഹാര്‍സ്‌കിസന്‍ദാസ് ഹോസ്പിറ്റലിലെ നമ്പറില്‍ രാവിലെ 10:30 ഓടെയാണ് കോളുകള്‍ വന്നത്. 56 കാരനായ ഭൗമിക് ഭീഷണി കോളുകളില്‍ ധീര്‍ബുഭായ് അംബാനിയുടെ പേരും ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. ദഹിസര്‍ സ്വദേശിയായ ഭൗമിക്കിന്റെ ക്രിമിനല്‍ റെക്കോര്‍ഡ് പോലീസ് പരിശോധിച്ചുക്കുകയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 506(2) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചില കേന്ദ്ര ഏജന്‍സികളും കേസിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ മുകേഷ് അംബാനിയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുതെന്ന് സിപി നിലോത്പാല്‍ പറഞ്ഞു. പൊലീസ് ഇപ്പോള്‍ പ്രതിയെ അന്വേഷിക്കുകയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച എസ്യുവി മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലിയയ്ക്ക് സമീപം കണ്ടെത്തിയിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചിലരെ അറസ്റ്റ് ചെയ്തു. അംബാനി കുടുംബത്തിനെതിരായ ഭീഷണിക്കത്തും ഈ കാറില്‍ നിന്ന് ലഭിച്ചിരുന്നു. അംബാനിയുടെ വീടിന് മുന്നില്‍ കണ്ട സ്‌കോര്‍പ്പിയോയുടെ ഉടമയായ താനെ കേന്ദ്രീകരിച്ചുള്ള ബിസിനസുകാരന്‍ മന്‍സുഖ് ഹിരെന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതോടെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി. ഒരാഴ്ച മുമ്പ് വാഹനം മോഷണം പോയെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നത്. പിന്നീട് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആസ്തി ഏഴ് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: