NEWS

ഇങ്ങനെയുമുണ്ടോ ക്രൂരത;25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് 13 വയസുകാരനെ അരുംകൊല ചെയ്തു 

മുംബൈ: 13 വയസുകാരന്റെ അരുംകൊലയില്‍ നടുങ്ങി മുംബൈ നഗരം . രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് മായങ്ക് താക്കൂര്‍ എന്ന കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

കുട്ടിയെ വിളിച്ചുകൊണ്ടുപോയി വിജനമായ സ്ഥലത്തുവെച്ച്‌ കഴുത്തുഞെരിച്ചും കുത്തിയും കൊലപ്പെടുകയായിരുന്നു. അതിന് ശേഷം മോചനദ്രവ്യവും കുടുംബത്തില്‍ നിന്നും ഇവര്‍ ആവശ്യപ്പെട്ടു.

മായങ്കിന്റെ മാതാവില്‍നിന്ന് പണം ഈടാക്കുകയായിരുന്നു കൊലയാളികളുടെ ലക്ഷ്യം. അവനെ കൊന്നുകളഞ്ഞശേഷമാണ് പ്രതികള്‍ മാതാവിനെ വിളിച്ച്‌ 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഹെയര്‍ സ്‌റ്റൈലിസ്റ്റായ അഫ്‌സല്‍ അന്‍സാരിയും (26) മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്കായ ഇമ്രാന്‍ ഷെയ്ക്കും (28) ആണ് പ്രതികള്‍. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

ഇവരില്‍ അഫ്‌സല്‍ അന്‍സാരി മായങ്കിന്റെ അയൽവാസിയാണ്.

Back to top button
error: