LocalNEWS

സിപിഎം നേതാക്കൾ പീഢിപ്പിക്കുന്നു, ജീവിക്കാൻ അനുവദിക്കുന്നില്ല; ഒഞ്ചിയത്ത് യുവാവ് സി.പി.എം നേതാവിന്റെ വീടിന് മുന്നിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു

സി.പി.എം നേതാക്കൾ പീഢിപ്പിക്കുന്നു, ജീവിക്കാൻ അനുവദിക്കുന്നില്ല’ എന്ന് പരാതിപ്പെട്ട് പ്രശാന്ത് എന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഒഞ്ചിയത്തെ സി.പി.എം നേതാവ് പവിത്രന്റെ വീടിന് മുന്നിലെത്തി തീ കൊളുത്താൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിന്തിരിപ്പിച്ചു

”പിരിവ് നൽകാത്തത്തിലുള്ള ശത്രുത മൂലം നിരന്തരം നേതാക്കന്മാർ പീഡിപ്പിക്കുന്നു. തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കുന്നില്ല. പോറോട്ട ഉണ്ടാക്കി സ്ഥലങ്ങളിൽ കൊണ്ട് കൊടുത്ത് ജീവിക്കുന്നതാണ്. അതും ഇന്ന് തടസ്സപ്പെടുത്തി. തന്റെ ജീവിത മാർഗ്ഗം വഴിമുട്ടി. അതുകൊണ്ടാണ് ഈ റോഡിൽ വന്ന് കിടക്കുന്നത്. ഇനി നേതാക്കൾ തന്നെ തീരുമാനിക്കട്ടെ താൻ മരിക്കണോ ജീവിക്കണോ എന്ന്. നാല് ആള് കൂടിയാൽ എനിക്ക് എഴുന്നേൽക്കാൻ ആവില്ല. പിന്നെ എങ്ങനെയാണ് ഞാൻ ജീവിക്കേണ്ടേത്. സ്‌കൂളിൽ പോകാതെയാണ് എന്റെ മക്കൾ നിൽക്കുന്നത്. എന്നെ കൊന്നിട്ട് നേതാക്കൾ സുഖിച്ച് ജീവിച്ചോട്ടെ.” പ്രശാന്ത് പറയുന്നു.

അംഗവൈകല്യം ഉള്ള വ്യക്തിയാണ് പ്രശാന്ത്. ദേഹാസ്വത്തെ തുടർന്ന്
പ്രശാന്തിനെ ഡി.വൈ.എഫ്.ഐ യുടെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Back to top button
error: