CrimeNEWS

സ്‌കൂള്‍വിട്ട് വരുംവഴി അഞ്ചാം ക്ലാസുകാരിയെ തേയിലത്തോട്ടത്തില്‍വച്ച് പിന്നില്‍നിന്നും തലയ്ക്കടിച്ചുവീഴ്ത്തി കമ്മല്‍ കവര്‍ന്നു

ഉപ്പുതറ: സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ തേയിലക്കാടിനു നടുവിലൂടെയുള്ള വഴിയില്‍വച്ച് അടിച്ചുവീഴ്ത്തി കമ്മലും കൊലുസും കവര്‍ന്നു. മേരികുളത്തെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്.

അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്തിനു സമീപം വള്ളക്കടവിലാണ് സംഭവം. കുട്ടിയുടെ സ്വര്‍ണക്കമ്മലും വെള്ളിക്കൊലുസും അക്രമി കവര്‍ന്നു. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. മേരികുളത്തെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി വൈകിട്ട് 4.40 നാണ് വള്ളക്കടവിനു സമീപം ബസ് ഇറങ്ങിയത്.

ഇവിടെനിന്നു തേയിലക്കാടിനു നടുവിലൂടെയുള്ള വഴിയിലൂടെ ഒറ്റയ്ക്കാണ് വീട്ടിലേക്ക് പോയത്. വീടിനു സമീപം വരെ ആള്‍ സഞ്ചാരം വളരെ കുറഞ്ഞ തേയിലക്കാടാണ്. സ്‌കൂള്‍ വിട്ട് വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ വല്യമ്മയാണ് തേയിലക്കാട്ടില്‍ ബോധരഹിതയായി കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടത്.

ചെരിപ്പും, ബാഗും റോഡില്‍ കിടപ്പുണ്ടായിരുന്നു. ഉടന്‍ തന്നെ ആളുകളെ കൂട്ടി കുട്ടിയെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നില്‍നിന്നും ആരോ വടികൊണ്ട് അടിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബോധരഹിതയായ പെണ്‍കുട്ടിയുടെ സ്വര്‍ണക്കമ്മലും വെള്ളിക്കൊലുസും അക്രമി അപഹരിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത ഉപ്പുതറ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Back to top button
error: