KeralaNEWS

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഒരു വിലപ്പെട്ട ജീവൻ കൂടി പൊലിഞ്ഞു, മുൻ ഏഷ്യൻ ഗെയിംസ് താരവും റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടുമായ ജൂബി തോമസാണ് വാഹനാപകടത്തിൽ മരിച്ചത്

പിറവം: ഹൈജമ്പിൽ രാജ്യാന്തര മത്സരങ്ങളെ പ്രതിനിധീകരിച്ച മുൻ ഏഷ്യൻ ഗെയിംസ് താരവും റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടുമായ പിറവം നിരപ്പ് പാണാലിക്കൽ ജൂബി തോമസ് (42) വാഹനാപകടത്തിൽ മരിച്ചു. ഇന്നു രാവിലെ ഒമ്പതിന് തൃപ്പുണ്ണിത്തുറ പുളിക്കമാലിയിൽ എഡേസ ബസ് ജൂബി സഞ്ചരിച്ച ബൈക്കിൽ തട്ടിയാണ് അപകടം സംഭവിച്ചത്.

ഇടിച്ചശേഷം ബസ് നിർത്താതെ പോവുകയായിരുന്നു. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്ന ജീവനാണ് ബസ്സുകാരുടെ അനാസ്ഥകൊണ്ട് നിലച്ചു പോയത്. റോഡിൽ വീണു കിടന്ന ജൂബിയെ നാട്ടുകാർ ചേർന്ന് ഉടൻ തൃപ്പൂണിത്തുറ ആശുപത്രിയിൽ എത്തിച്ചെങ്കിലും എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോകാനാണ് നിർദ്ദേശിച്ചത്. ഇതിനിടെ മരണം സംഭവിച്ചിരുന്നു. ഹൈജംപ് താരവും സാഫ്, ദേശീയ മെഡല്‍ ജേതാവുമാണ്.

എഡേസ ബസ് തട്ടിയിട്ടാണ് അപകടമെന്ന് ദൃക്സാക്ഷികളായ പ്രദേശവാസികൾ പറഞ്ഞു. ജനശതാബ്ദി ട്രെയിനിൽ ഡ്യൂട്ടിക്കു കയറാനായി പിറവത്തെ വീട്ടിൽ നിന്ന് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്.
സംസ്കാരം ഞായറാഴ്ച 3ന് പിറവം പള്ളിയിൽ.
കടുത്തുരുത്തി സെൻ്റ് മൈക്കിൾ ഹൈസ്കൂൾ അധ്യാപിക പിങ്കിയാണ് ഭാര്യ. വിദ്യാർത്ഥികളായ അലീസ, അലീന, അൽഫോൻസ എന്നിവർ മക്കൾ.

Back to top button
error: