
കഴിഞ്ഞ 20 വർഷത്തെ കണക്കെടുത്താൽ ബലാത്സംഗമായാലും തട്ടിക്കൊണ്ടുപോകലായാലും സ്വർണ്ണക്കടത്തായാലും വർഗ്ഗീയകലാപമായാലും അതിൽ ഏറ്റവും കൂടുതൽ പങ്ക് മുസ്ലീങ്ങൾക്കാണ്.കഴിഞ്ഞദിവസം പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ചെറുമകന് പങ്കുണ്ടെന്ന് ആരോപിച്ച് തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലി രാജിവെക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
ഹൈദരാബാദില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത് സംസ്ഥാനത്ത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.സംസ്ഥാനം ഭരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണോ അതോ താലിബാനോ നിസാമോ ആണോയെന്ന് വി.എച്ച്.പി നേതാക്കള്‍ ചോദിച്ചു.
കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. “കേസില്‍ അറസ്റ്റിലായവരെല്ലാം മുസ്ലീങ്ങളാണ്. ഇരുപത് വര്‍ഷമായി നടന്ന എല്ലാ കുറ്റകൃത്യങ്ങളും ബലാത്സംഗങ്ങളും ആ സംഘം കാരണമാണ്” വി.എച്ച്.പി നേതാവ് രാമരാജു ആരോപിച്ചു.






