NEWSWorld

തിരൂർ സ്വദേശി ദുബൈയിൽ ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ചക്കുള്ളിൽ മരണമടഞ്ഞു

ദുബൈ: വിസിറ്റിംഗ് വിസയിൽ ദുബൈയിൽ മാസങ്ങളോളം താമസിച്ച്‌ ജോലി ശരിയാക്കിയ തിരൂർ സ്വദേശി ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ച തികയും മുമ്പേ മരണമടഞ്ഞു. തിരൂർ അരീക്കാട് സ്വദേശി മങ്ങാട്ട്പള്ളി മാലിൽ പരേതനായ പോക്കർ ഹാജിയുടെ മകൻ അബ്ദുൾറഷീദ് (53) ആണ് ദുബൈയിൽ വച്ച് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്നെത്തി ജോലിയിൽ പ്രവേശിച്ചത്. പ്രമേഹരോഗിയായ റഷീദിനെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം. നാലുമാസം മുമ്പ് എത്തി ജോലി ശരിയാക്കി നാട്ടിലേക്ക് പോയതായിരുന്നു. രണ്ടാഴ്ച മുമ്പാണ് പുതിയ ജോലി വിസയിൽ ദുബായിൽ തിരിച്ചെത്തിയത്. തിരൂർ കുറ്റിപ്പാലയിൽ ആണ് താമസം.

നേരത്തെ 20 വർഷത്തോളം സൗദിയിൽ ഡ്രൈവറായിരുന്നു. മാതാവ് സുലേഖ, ഭാര്യ റാബിയ, മക്കൾ: റോഷൻ, റോഷ്ന, മുഹമ്മദ് റമീസ്, ഫാത്തിമറജ, റിസഫത്തു. മരുമകൻ: അബ്ദുസക്കീർ.
മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും എന്ന് ബന്ധുക്കൾ അറിയിച്ചു

Back to top button
error: