KeralaNEWS

പീഡനത്തിനിരയായ എട്ടുവയസുകാരി കുളത്തിൽ വീണു മരിച്ചു. ദുരൂഹതയെന്ന് നാട്ടുകർ, ഇല്ലെന്ന് പൊലീസ്

ഒരാഴ്ച മുമ്പാണ് ഇടുക്കി വണ്ടൻമേട്ടിൽ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കണ്ണൻ എന്നു വിളിക്കുന്ന വിജയനെ കുമളി പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടികളെ വീട്ടിൽ തനിച്ചാക്കി അച്ഛനമ്മമാർ തോട്ടത്തിൽ പണിക്കുമ്പോൾ ഇയാൾ ആ വീട്ടിൽ പതിവായി ചെല്ലാറുണ്ടായിരുന്നു. സമയത്താണ് ഇയാൾ കുട്ടിയുടെ നേരെ ലൈംഗീകാതിക്രമം നടത്തിയത്.

മാതാപിതാക്കൾ കുമളി പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പ്രതി ഒളിവിൽ പോയി. പിന്നീട് കുമളി സ.ഐ ജോബിൻ ആന്റണിക്കു ലഭിച്ച രഹസ്യ വിവരത്തേ തുടർന്നാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്.

ഒരാഴ്ചയ്ക്കുശേഷമിതാ വണ്ടൻമേട്ടിൽ പോക്സോ കേസിൽ ഇരയായ എട്ടു വയസുകാരി മുങ്ങിമരിച്ചു. മാതാപിതാക്കൾ ജോലി ചെയ്തിരുന്ന തോട്ടത്തിലെ കുളത്തിൽ കുട്ടി കാൽ വഴുതി വീഴുകയായിരുന്നുവത്രേ. സംഭവത്തിൽ അസ്വാഭാവികതയൊന്നും ഇല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ 28-ാം തീയതിയാണ് കുട്ടി പീഡനത്തിനിരയായതുമായി ബന്ധപ്പെട്ട പരാതി കുമളി പോലീസ് സ്റ്റേഷറിൽ ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി കുമളി സ്വദേശി വിജയനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് കുട്ടി പീഡനത്തിനിരയായത്. തുടർന്ന് മാതാപിതാക്കൾ ജോലി സ്ഥലത്തേക്ക് കുട്ടികളെയും കൂടെക്കൊണ്ടു പോവുകയായിരുന്നു പതിവ്.

മാതാപിതാക്കൾ ജോലി ചെയ്യുന്ന സ്ഥലത്ത് സമപ്രായക്കാരായ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി കുട്ടി കുളത്തിൽ വീഴുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മറ്റേതെങ്കിലും തരത്തിലുള്ള ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നാണ് പ്രാഥമികമായ വിലയിരുത്തൽ. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
എന്നാൽ മരണത്തിൽ ദുരൂഹയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Back to top button
error: