NEWS

തൊടുപുഴയിലെ കൊലപാതകം; സ്ത്രീ അറസ്റ്റിൽ

തൊടുപുഴ: നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കാലിന് പരിക്കേറ്റ് രക്തം വാര്‍ന്ന് മദ്ധ്യവയസ്കന്‍ മരിച്ച  സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാമറ്റം  തെക്കേതില്‍ വീട്ടില്‍ സെലീന (50) അറസ്റ്റിലായി.ലഹരിക്കടിമപ്പെട്ട് സ്ഥിരമായി നഗരത്തില്‍ അലഞ്ഞ് തിരിയുന്ന ഉടുമ്ബന്നൂര്‍ നടൂപ്പറമ്ബില്‍ അബ്ദുള്‍ സലാം (അമ്ബി- 52) കൊല്ലപ്പെട്ടത്.
 മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വെട്ടേറ്റാണ് അബ്ദുൽ സലാം കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.സെലീന അബ്ദുള്‍ സലാമിന്റെ കാല്‍ക്കുഴക്ക് മുകളിലായി വെട്ടി മുറിവേല്‍പ്പിക്കുകയായിരുന്നു.
മാരകമായി മുറിവേറ്റ അബ്ദുള്‍ സലാം രക്തം വാർന്നൊഴുകിയ നിലയില്‍ വെയിറ്റിങ് ഷെഡിൽ കിടക്കുകയായിരുന്നു.ഇത് കണ്ട യാത്രക്കാര്‍ അറിയിച്ചതനുസരിച്ച്‌ പൊലീസെത്തി ഇയാളെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ഇയാള്‍ മരിച്ചു.

Back to top button
error: