ഈ സാഹചര്യത്തില്‍ പല സെര്‍ച്ച് എന്‍ജിനുകളും ഡിജിറ്റല്‍ മദ്ധ്യവര്‍ത്തികളും ഇന്ത്യയെപ്പോലെയുള്ള വികസ്വരരാജ്യങ്ങളില്‍ പിന്തുടര്‍ന്നു പോരുന്ന സുതാര്യതയില്ലാത്ത നയങ്ങൾ പലപ്പോഴും ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് വെല്ലുവിളിയാകുന്നുണ്ട്.കോംപറ്
ഇന്ത്യയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെന്ന നിലയില്‍ പേരെടുത്ത ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. ക്രിക്കറ്റ് സംബന്ധമായ വിവരങ്ങളുടെ അക്ഷയഖനിയായ ക്രിക് ഇന്‍ഫോ അവയില്‍ പ്രധാനപ്പെട്ടതാണ്. ഇ.എസ്.പി.എന്‍ എന്ന സ്‌പോര്‍ട്‌സ് ചാനല്‍ ക്രിക്ഇന്‍ഫോയെ വര്‍ഷങ്ങള്‍ക്കുമുമ്പ് വിലപറഞ്ഞു സ്വന്തമാക്കിയതില്‍ നിന്നുതന്നെ, അതിന്റെ പ്രാധാന്യമൂഹിക്കാം.റെഡിഫ് പോലെ മറ്റു സേവനങ്ങളോടൊപ്പം വാര്‍ത്താധിഷ്ഠിതമായ അഭിപ്രായസ്വരൂപണവും നടത്തുന്ന സൈറ്റുകളുണ്ട്. വണ്‍ഇന്ത്യ പോലെ, വെബ്ദുനിയ പോലെ ഇന്ത്യയിലെ പ്രമുഖഭാഷകളിലെല്ലാം സ്വന്തമായി വാര്‍ത്താപോര്‍ട്ടലുകളുള്ള വമ്പന്‍ ഗ്രൂപ്പുകളുണ്ട്.സ്‌പൈക്യാമറകളെ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലേക്ക് കൈപിടിച്ചാനയിച്ച തെഹല്‍ക്ക തുടങ്ങിയതുതന്നെ വെബ് പോര്‍ട്ടലായാണ്.
മുംബൈയിലും മറ്റും പ്രസ് ക്ലബ്ബ്അംഗത്വവും മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദനീയമായ സകലവിധ സര്‍ക്കാര്‍ സൗജന്യങ്ങളും ഇവരുടെ വാര്‍ത്താപ്രവര്‍ത്തകര്‍ക്കു ലഭ്യമാണ്.കേരളത്തിലേക്കു വരുമ്പോള്‍ സ്ഥിതി മാറുന്നു.പലപ്പോഴും ഏഴാംകൂലികളായാണ് പത്രപ്രവര്‍ത്തക സമൂഹം തന്നെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നത്. ഇതിനു കാരണവുമുണ്ട്. ഇവ തുടങ്ങുന്നതിന് താരതമ്യേന ചെലവുകുറവാണെന്ന ധാരണയും വെറും കോപ്പിപേസ്റ്റ് മാത്രമാണ് ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനമെന്ന തോന്നലുമാണ് ഇവരെ അയിത്തക്കാരാക്കി നിലനിര്‍ത്തുന്നത്. കേബിള്‍ ടിവിയും ഇന്റര്‍നെറ്റ് കണക്ഷനും മെനക്കെടാന്‍ രണ്ടു പേരുമുണ്ടെങ്കില്‍ ആര്‍ക്കും ഓണ്‍ലൈനില്‍ പത്രം തുടങ്ങാം എന്നായിരുന്നു ഇവരുടെ ഇടയിലെ പൊതുധാരണ.
എന്നാൽ മലയാളത്തിന്റെ ഓണ്‍ലൈന്‍ സാന്നിധ്യം കാര്യമായി വര്‍ധിക്കുകയും പത്രമാധ്യമങ്ങൾ കൊടുക്കാൻ മടിക്കുന്ന വാർത്തകൾ വരെ അതിൽ പ്രത്യക്ഷപ്പെടുകയും ചെയ്യാൻ തുടങ്ങിയതോടെ ഇതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതു ബുദ്ധിയല്ലെന്നുകണ്ട് പിന്നീട് വര്‍ത്തമാനപത്രങ്ങളും ഗൗരവമായി വെബ്‌പോര്‍ട്ടലുകളെ സമീപിച്ചു. മാതൃഭൂമിയാണ് ആ നിലയ്ക്ക് ഗംഭീരമായ നീക്കം ആദ്യം നടത്തിയത്.മറ്റുള്ള പത്രങ്ങള്‍ക്കും ഇതേ പാത പിന്തുടരുകയല്ലാതെ മാര്‍ഗ്ഗമില്ലായിരുന്നു.
എന്നാൽ ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റ് എന്ന ലേബലുമായി കടന്നുവന്ന സ്ഥാപനങ്ങളില്‍ ചിലതെങ്കിലും ഈ മേഖലയെ ഗൗരവമായി പരിഗണിക്കാത്ത പാര്‍ട്ട്‌ടൈം ഹോബി സംരംഭങ്ങളായിരുന്നു.വെബ്സൈറ്റു
ഇന്നിപ്പോള്‍ ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കുള്ള സര്‍ക്കാര്‍ അംഗീകാരം വാങ്ങാനുള്ള ശ്രമത്തിന്റെ മുമ്പന്തിയിൽ ഇവരെല്ലാമുണ്ട്.മറ്റൊരു കാര്യമുള്ളത്, ഒരേ മുറിക്കുള്ളില്‍ നിന്നുതന്നെ ഒന്നിലേറെ പോര്‍ട്ടലുകള്‍ റണ്‍ ചെയ്യുകയും ഓരോന്നിനും വെവ്വേറെ സര്‍ക്കാര്‍ പരസ്യം സംഘടിപ്പിക്കുകയും ചെയ്യുന്ന പരിപാടിയാണ്.
പരസ്യങ്ങള്‍ക്കായി വെബ് പോര്‍ട്ടലുകള്‍ കൂട്ടത്തോടെ പിആര്‍ഡിയെ സമീപിക്കുകയും ഇപ്പോള്‍ കെയ്‌സ് ടു കെയ്‌സ് ബേസിസില്‍ പി.ആര്‍.ഡി അവയ്ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനായി സര്‍വസമ്മതമായ മാനദണ്ഡം തയ്യാറാക്കിയിട്ടുണ്ടോ എന്നു വ്യക്തമല്ല.പലപ്പോഴും സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിലൂടെ റീഡര്‍ഷിപ്പ് പെരുപ്പിച്ചുകാട്ടാന്‍ കഴിയുമെന്നത് കൃത്യമായി ഈ വെബ്‌സൈറ്റുകളുടെ പോപ്പുലാരിറ്റി അളക്കുന്നതും തടസ്സമാണ്.