NEWS

ഇന്ന് പെസഹാ വ്യാഴം; എന്താണ് പെസഹ?

ബി.സി. 1513-ൽ ഈജിപ്‌തിന്റെ(മിസ്രയീമിൽ) അടിമത്തത്തിൽനിന്ന്‌ ദൈവം ഇസ്രായേല്യരെ വിടുവിച്ചതിന്റെ ഓർമ ജൂതന്മാർ ആഘോഷിച്ചിരുന്നു. അതായിരുന്നു പെസഹ.ഈ പ്രധാനപ്പെട്ട ചടങ്ങ്‌ ഒരോ വർഷവും ജൂത മാസമായ ആബീബ്‌ മാസത്തിന്റെ 14-ാം തീയതി ആചരിക്കാൻ ദൈവം ഇസ്രായേല്യരോട്‌ കല്‌പിച്ചു. പിന്നീട്‌ ആബീബ്‌ മാസം നീസാൻ എന്ന്‌ വിളിക്കപ്പെട്ടു.—പുറപ്പാട്‌ 12:42; ലേവ്യ 23:5.

പെസഹ എന്നു വിളിക്കുന്നത്‌ എന്തുകൊണ്ട്‌?

ഈജിപ്‌തിനെതിരെ ശിക്ഷ നടപ്പിലാക്കുമ്പോൾ  ഇസ്രായേല്യരെ ദൈവം അതിൽനിന്ന്‌ ഒഴിവാക്കിയ ആ സമയത്തെ കുറിക്കുന്നതാണ്‌ “പെസഹ” എന്ന വാക്ക്‌. (പുറപ്പാട്‌ 12:27; 13:15) വിനാശകരമായ ആ ബാധ വരുത്തുന്നതിനു മുമ്പ്‌, ദൈവം ഇസ്രായേല്യരോട്‌ അവരുടെ വാതിലിന്റെ മേൽപ്പടിയിൽ അറുക്കപ്പെട്ട ചെമ്മരിയാടിന്റെയോ കോലാടിന്റെയോ രക്തം തളിക്കാൻ പറഞ്ഞു. (പുറപ്പാട്‌ 12:21, 22)  “പെസഹ” എന്ന ഹീബ്രു വാക്കിന്റെ അർഥം ‘കടന്നുപോകൽ’ എന്നാണ്‌. രക്തം തളിച്ചിരുന്ന വീടുകളെല്ലാം ദൈവം ‘ഒഴിവാക്കി കടന്നുപോയി,’ അവിടെയുള്ള ആദ്യജാതന്മാരെ സംരക്ഷിച്ചു.—പുറപ്പാട്‌ 12:7, 13.

എങ്ങനെയായിരുന്നു പെസഹ ആചരിച്ചിരുന്നത്‌?

ആദ്യത്തെ പെസഹ  എങ്ങനെ ആചരിക്കണമെന്നു ദൈവം ഇസ്രായേല്യർക്കു നിർദേശങ്ങൾ കൊടുത്തിരുന്നു. പെസഹയുടെ ചില പ്രത്യേകതകളെക്കുറിച്ച്‌ ബൈബിളിൽനിന്ന്‌ മനസ്സിലാക്കാം. അവയിൽ ചിലതാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

 

ബലി: ഓരോ കുടുംബവും ഒരു വയസ്സു പ്രായമുള്ള ചെമ്മരിയാടിനെയോ കോലാടിനെയോ ആബീബ്‌ (നീസാൻ) മാസം പത്താം തീയതി തിരഞ്ഞെടുക്കും. എന്നിട്ട്‌, പതിനാലാം തീയതി അതിനെ അറുക്കും. ആദ്യത്തെ പെസഹ ആചരണത്തിൽ, ജൂതന്മാർ ആടിന്റെ രക്തം കുറച്ചെടുത്ത്‌ വീടിന്റെ രണ്ടു കട്ടിളക്കാലിലും വാതിലിന്റെ മേൽപ്പടിയിലും തളിച്ചു. ആട്ടിൻകുട്ടിയെ മുഴുവനായി ചുട്ടെടുത്ത്‌ ഭക്ഷിച്ചു.—പുറപ്പാട്‌ 12:3-9.

 

ഭക്ഷണം: ചെമ്മരിയാടിനോ കോലാടിനോ പുറമെ, ഇസ്രായേല്യർ പുളിപ്പില്ലാത്ത അപ്പവും കയ്‌പുചീരയും പെസഹാഭക്ഷണത്തിന്റെ ഭാഗമായി കഴിച്ചിരുന്നു.—പുറപ്പാട്‌ 12:8

 

ഉത്സവം: പെസഹയ്‌ക്കു ശേഷം ഏഴു ദിവസം അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആഘോഷിച്ചു. ആ സമയത്ത്‌ അവർ പുളിപ്പിച്ച അപ്പം കഴിച്ചിരുന്നില്ല.—പുറപ്പാട്‌ 12:17-20; 2 ദിനവൃത്താന്തം 30:21.

പഠനം: ദൈവമായ യഹോവയെക്കുറിച്ച്‌ മക്കളെ പഠിപ്പിക്കാൻ മാതാപിതാക്കൾ പെസഹ ആചരണകാലം ഉപയോഗിച്ചു.—പുറപ്പാട്‌ 12:25-27.
യാത്ര: പിൽക്കാലത്ത്‌, ഇസ്രായേല്യർ പെസഹ ആചരിക്കാൻ യരുശലേമിലേക്കു യാത്ര ചെയ്യുമായിരുന്നു.—ആവർത്തനം 16:5-7; ലൂക്കോസ്‌ 2:41.
പെസഹാ എന്ന അന്ത്യ അത്താഴം:
എ.ഡി. 33 നീസാൻ 14-ാം തീയതി വ്യാഴാഴ്ച പെസഹ ആഘോഷിച്ചതിനു ശേഷമായിരുന്നു യേശു വിചാരണയ്ക്ക് വിധേയനായതും പിറ്റേന്ന് വെള്ളിയാഴ്ച ക്രൂശിക്കപ്പെട്ടതും.കർത്താവിന്റെ അന്ത്യ അത്താഴമായ (ലൂക്കോസ്‌ 22:19, 20; 1 കൊരിന്ത്യർ 11:20) അല്ലെങ്കിൽ “പെസഹാക്കുഞ്ഞാടായ ക്രിസ്‌തു”വിന്റെ ബലിയുടെ ഓർമ ആചരണം കൂടിയാണ് പെസഹ. 

Back to top button
error: