ഏനാദിമംഗലം മാരൂര്‍ അനീഷ്ഭവനില്‍ അനില്‍കുമാറിനെയാണ് (44) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 27ന് രാത്രിയിലാണ് വാട്സ്‌ആപ് ഗ്രൂപ്പിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് മാരൂര്‍ രണ്‍ജിത്ത് ഭവനില്‍ രണ്‍ജിത്തിന് (43) പരിക്കേറ്റത്.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രൺജിത് ഇന്നലെ മരിക്കുകയായിരുന്നു.
രണ്‍ജിത് ഉള്‍പ്പെടുന്ന സമൂഹമാധ്യമ കൂട്ടായ്മയിലെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങളെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഭര്‍ത്താവിന് പരിക്കേറ്റതെന്നാണ് രൺജിത്തിന്റെ ഭാര്യ സജിനി പോലീസിന് മൊഴിനൽകിയിരുന്നു. അന്വേഷണത്തില്‍ അനില്‍ കുമാറും രണ്‍ജിത്തും തമ്മില്‍ മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസിന് കണ്ടെത്തിയിട്ടുണ്ട്.
അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്‍റെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്.