IndiaNEWS

തടാകത്തില്‍ നീന്തുന്നതിനിടെ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കുന്താപുരം: രണ്ട് കോളജ് വിദ്യാര്‍ഥികള്‍ ഇവിടെയടുത്ത് മച്ചാട്ടു കലിനജഡ്ഡു തടാകത്തില്‍ നീന്തുന്നതിനിടെ മുങ്ങിമരിച്ചു.  ശങ്കരനാരായണ ജൂനിയര്‍ കോളജിലെ വിദ്യാര്‍ഥികളായ സുമന്ത് മടിവാള(18), ഗണേഷ് (18) എന്നിവരാണ് മരിച്ചത്. ഇരുവരും ഉള്ളൂര്‍ സ്വദേശികളാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കുന്താപുരം അമാസെബൈല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരിധിയിലെ മച്ചാട്ടു കലിനജഡ്ഡു തടാകത്തില്‍ നീന്തുന്നതിനിടെയാണ്  വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെട്ടത്. കർണ്ണാടകത്തിലെ ഉഡുപ്പി ജില്ലയിലാണ് കുന്താപുരം എന്ന കടലോര പട്ടണം സ്ഥിതി ചെയ്യുന്നത്. ജില്ലാകേന്ദ്രമായ ഉഡുപ്പിയിൽനിന്ന് കുന്താപുരത്തേയ്ക്ക് 36 കിലോമീറ്റർ ദൂരമുണ്ട്.

കുട്ടികൾ ഒഴുക്കിൽ പെട്ടത് കണ്ടുനിന്ന ഒരാളും നാട്ടുകാരും ചേർന്ന് സുമന്തിനെയും ഗണേഷിനെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒഴുക്കില്‍ പെട്ട് നിലയില്ലാക്കയത്തിൽ മുങ്ങി മരിക്കുകയായിരുന്നു ഇരുവരും.

Back to top button
error: