CrimeKeralaNEWS

സഹോദരിയെ പ്രണയിച്ച കാരണത്തിന് പതിനെട്ടുകാരനെ മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്തി

സഹോദരിയെ പ്രണയിച്ച കാരണത്തിന് പതിനെട്ടുകാരനെ മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്തി. സത്യവിലാസം പവൻരാജിന്റെ മകൻ രാജ്കുമാർ ആണ് കൊല്ലപ്പെട്ടത്. ഇടുക്കി കമ്പംമെട്ട് നെറ്റിത്തൊഴുവിന് സമീപം മണിയംപെട്ടിയിലാണ് സംഭവം. സുഹൃത്ത് പ്രവീൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്തായ രാജ്കുമാർ തൻ്റെ സഹോദരിയെ പ്രണയിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാണ് പ്രവീൺ കുമാർ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പോലീസ് പറഞ്ഞു. രാജ്കുമാറിനെ കാണാനില്ല എന്ന് കാട്ടി വീട്ടുകാർ കഴിഞ്ഞ ദിവസം വണ്ടൻമേട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ രാജ് കുമാറും പ്രവീൺ കുമാറും ഒരുമിച്ച് ഉണ്ടായിരുന്നതായി കണ്ടെത്തി.

ഇരുവരും തമിഴ്നാട് വനമേഖലയിൽ എത്തി മദ്യപിച്ചതായും ഇതിനിടയിൽ മദ്യത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു എന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം തമിഴ്നാട് വനത്തിനുള്ളിലെ പാറപ്പുറത്ത് കാണപ്പെട്ടത്. വൈകുന്നേരത്തോടെ പ്രവീണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പൊട്ടിയ മദ്യക്കുപ്പിയും മദ്യത്തിൻറെ അവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. തമിഴ്നാട് അധീനതയിലുള്ള സ്ഥലമായതിനാൽ അവിടെ നിന്നുള്ള പോലീസ് എത്തിയതിനുശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സഹോദരിയെ പ്രണയിച്ച കാരണത്തിന് പതിനെട്ടുകാരനെ മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്തി. സത്യവിലാസം പവൻരാജിന്റെ മകൻ രാജ്കുമാർ ആണ് കൊല്ലപ്പെട്ടത്. ഇടുക്കി കമ്പംമെട്ട് നെറ്റിത്തൊഴുവിന് സമീപം മണിയംപെട്ടിയിലാണ് സംഭവം. സുഹൃത്ത് പ്രവീൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്തായ രാജ്കുമാർ തൻ്റെ സഹോദരിയെ പ്രണയിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാണ് പ്രവീൺ കുമാർ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പോലീസ് പറഞ്ഞു. രാജ്കുമാറിനെ കാണാനില്ല എന്ന് കാട്ടി വീട്ടുകാർ കഴിഞ്ഞ ദിവസം വണ്ടൻമേട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ രാജ് കുമാറും പ്രവീൺ കുമാറും ഒരുമിച്ച് ഉണ്ടായിരുന്നതായി കണ്ടെത്തി.

ഇരുവരും തമിഴ്നാട് വനമേഖലയിൽ എത്തി മദ്യപിച്ചതായും ഇതിനിടയിൽ മദ്യത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു എന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം തമിഴ്നാട് വനത്തിനുള്ളിലെ പാറപ്പുറത്ത് കാണപ്പെട്ടത്. വൈകുന്നേരത്തോടെ പ്രവീണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പൊട്ടിയ മദ്യക്കുപ്പിയും മദ്യത്തിൻറെ അവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. തമിഴ്നാട് അധീനതയിലുള്ള സ്ഥലമായതിനാൽ അവിടെ നിന്നുള്ള പോലീസ് എത്തിയതിനുശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകാനായത്.

Back to top button
error: