NEWS

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ഉടന്‍ രാജി സമര്‍പ്പിച്ചേക്കും

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ഉടന്‍ രാജി സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ചണ്ഡിഗഡിലെ ഔദ്യോഗിക വസതിയില്‍ എത്തിയത്. പഞ്ചാബില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് രാജി സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. മത്സരിച്ച ചാംകൗര്‍ സാഹിബ്, ബദൗര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ ഛന്നി പിന്നിലാണ്.

ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ചരണ്‍ജിത് സിംഗ് ചാംകൗര്‍ സാഹിബില്‍ ലീഡ് ചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ ലഭ് സിംഗ് ഉഗോകെ ബദൗര്‍ സീറ്റില്‍ മുന്നിലാണ്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവും അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയയും അമൃത്സര്‍ ഈസ്റ്റില്‍ പിന്നിലാണ്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ജീവന്‍ജ്യോത് കൗറാണ് ഇവിടെ ലീഡ് ചെയ്യുന്നത്. അമൃത്സറിലെ ഈസ്റ്റ് മണ്ഡലത്തിലാണ് സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്നത്.

117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് പഞ്ചാബില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ച അരവിന്ദ് കേജ്രിവാളിന്റെ പാര്‍ട്ടിക്ക് വലിയ വിജയം എക്സിറ്റ് പോള്‍ പ്രവചിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ തന്നെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അടിവേരറുത്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പിസിസി അധ്യക്ഷന്‍ നവജ്യോത്  സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കമുള്‍പ്പെടയുള്ള ആഭ്യന്തര മത്സരങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Back to top button
error: