കഴിഞ്ഞ ദിവസം ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പാലോട് കുറുപുഴ വെമ്പ് സ്വദേശി ഷിജുവിന്(40) മസ്കറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ നറുക്കെടുപ്പിൽ എട്ടു വർഷം മുൻപ് സമ്മാനമായി 50 ലക്ഷം രൂപ ലഭിച്ചിരുന്നു.ഷീജു ആ പണംകൊണ്ട് വെമ്പ് ക്ഷേത്രത്തിന് സമീപം സ്ഥലം വാങ്ങി അവിടെ തന്‍റെ സ്വപ്ന ഭവനം പണിതു.എന്നാല്‍, അവിടെ സമാധാനത്തോടെ ജീവിക്കാമെന്നുള്ള ആഗ്രഹത്തിന് ഭാര്യയുടെ സംശയ രോഗം വിലങ്ങു തടിയായി.ഒടുവില്‍ ഭാര്യയയുടെ കൈകൊണ്ടു തന്നെ ഷീജുവിന്‍റെ അന്ത്യവും സംഭവിച്ചു.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഭാര്യ സൗമ്യ വേലിക്കല്ലിന്റെ ഭാഗവും ടൈല്‍സ് കഷണവും ഉപയോഗിച്ചു ഫോണിൽ സംസാരിച്ചുകൊണ്ട് നിന്ന ഷിജുവിന്റെ തലയ്ക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തിയത്.കൊലയ് ക്കു ശേഷം സമീപത്തെ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്നിറങ്ങിയ സൗമ്യയെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏല്‍പ്പിക്കുകയായിരുന്നു.സൗമ്യയുടെ കൈയിലെയും വസ്ത്രങ്ങളിലെയും രക്തക്കറ കണ്ടതിനെത്തുടര്‍ന്നു സംശയം തോന്നിയ നാട്ടുകാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഷീജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.തുടർന്നാണ് ഇവർ പോലീസിൽ വിവരം അറിയിച്ചത്.
ഷിജുവിന്റെ ഫോണ്‍വിളിയില്‍ സൗമ്യയ്ക്കുണ്ടായ സംശയവും ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.പത്ത് ദിവസം മുൻപാണ് ഷിജു ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.