CrimeNEWS

കൊച്ചിയിൽ ഹണിട്രാപ്പ്, മലപ്പുറംകാരൻ യുവ വ്യവസായിയിൽ നിന്ന് ഇടുക്കിക്കാരി യുവതി 38 ലക്ഷം തട്ടി

ഷിജിമോൾ താമസിക്കുന്ന കാക്കനാട് പാലച്ചുവട് എം.ഐ.ആർ ഫ്ളാറ്റിലെത്തിയ യുവാവിനെ മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി മയക്കിയശേഷം നഗ്നദൃശ്യങ്ങളും ചിത്രങ്ങളും എടുക്കുകയായിരുന്നു. പിന്നീട് നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവവ്യവസായിയുടെ കൈയിൽനിന്ന് ഷിജിമോൾ 38 ലക്ഷം രൂപയാണ് തട്ടിയത്

കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ് സംഘങ്ങൾ വ്യാപകമാകുന്നു. മലപ്പുറം സ്വദേശി യുവവ്യവസായിയിൽ നിന്നും ഇടുക്കി സ്വദേശിനി യുവതി ഹണിട്രാപ്പിൽ പെടുത്തി 38 ലക്ഷം രൂപ കവർന്നു. കെണിയിൽ പെടുത്തി വീഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു യുവതിയും കൂട്ടാളികളും. സംഭവത്തിൽ ഇടുക്കി സ്വദേശിനി ഷാജിമോൾ(34) പൊലീസ് പിടിയിലായി. ഇവരുടെ പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
കാക്കനാട്, പാലച്ചുവട് എം.ഐ.ആർ. ഫ്ളാറ്റിലാണ് ഷിജിമോൾ താമസിച്ചിരുന്നത്. വരാപ്പുഴ പെൺവാണിഭ കേസിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട് ഷിജിമോൾ.

നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2021 സെപ്റ്റംബർ മുതൽ പരാതിക്കാരന്റെ കൈയിൽനിന്ന് 38 ലക്ഷം രൂപയാണ് ഷിജിമോൾ തട്ടിയത്.

കഴിഞ്ഞ സെപ്റ്റംബറിൽ സ്ത്രീസുഹൃത്തിനെ കാണാൻ കാക്കനാട് പാലച്ചുവട് എം.ഐ.ആർ ഫ്ളാറ്റിലെത്തിയ യുവാവിനെ മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി മയക്കിയശേഷം ഷിജിമോൾ ദൃശ്യങ്ങളും ചിത്രങ്ങളും എടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രണ്ടുദിവസത്തിനുശേഷം ഇയാളെ ഫോണിൽ വിളിച്ച് തന്റെ കൈയിൽ ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്നും ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങളോട് പറയുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

വീണ്ടും ഭീക്ഷണി തുടർന്നു. താൻ ഗർഭിണിയാണെന്നും ഇനി ഫ്ളാറ്റിൽ നിൽക്കാൻ സാധിക്കില്ലെന്നും അതുകൊണ്ട് താമസിക്കാൻ വീട് വാങ്ങുന്നതിന് പണം നൽകണമെന്നും ആവശ്യപ്പെട്ടു.

പണം നൽകാത്തപക്ഷം വീട്ടിലേക്ക് വരുമെന്ന് പറഞ്ഞതോടെ ഗത്യന്തരമില്ലാതെ പരാതിക്കാരൻ ആത്മഹത്യയ്ക്കു പോലും ശ്രമിച്ചു. തുടർന്നും പണം ആവശ്യപ്പെട്ടതോടെ പോലീസിൽ പരാതി നൽകി.

തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷിജിമോൾക്ക് ഇത്തരത്തിലുള്ള മറ്റു കേസുകളുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Back to top button
error: