KeralaNEWS

ഇരയെ വിവാഹം കഴിച്ചാലും പീഡനക്കേസ് നിലനിൽക്കും; പ്രതിക്ക് 27 വർഷം ശിക്ഷ വിധിച്ച് കോടതി

തൃശൂര്‍:പ്രായപൂർത്തിയാകാത്ത  പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയും ഒടുവിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ഇരയെ വിവാഹം കഴിക്കുകയും ചെയ്ത കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച് കോടതി.ഒപ്പം  2.10 ലക്ഷം രൂപ പിഴയും അടയ്ക്കണം.കുന്നംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടില്‍ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

അതേസമയം ഇരയെ വിവാഹം കഴിച്ചതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. 2014 ഏപ്രിലില്‍ ചാവക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പ്രതി വാക്കുമാറി. ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു. എന്നാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാന്‍ പ്രതി തയ്യാറായില്ല. ഇതോടെയാണ് പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കള്‍ ഇടപെട്ട് ഇരയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.ഇതിന് രേഖയുമുണ്ടാക്കി. എന്നാല്‍ രണ്ടു ദിവത്തിനു ശേഷം പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ച്‌ വിദേശത്തേക്ക് കടക്കുകയായിരുന്നു.2020 ൽ ഇയാൾ തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

Back to top button
error: