IndiaNEWS

മരിച്ചിട്ടും കാമഭ്രാന്തൻമാർ വിട്ടില്ല, സ്വകാര്യഭാഗങ്ങളില്‍ മാത്രം 30-ലേറെ മുറിവുകള്‍;16 പെൺകുട്ടിയോട് ചെയ്തത് കൊടുംക്രൂരത

രിച്ചിട്ടും  വിടാതെ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നു പേരെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. കൊല്ലപ്പെട്ട 16 വയസ്സുകാരി അതിക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണം സംഭവിച്ചതിന് ശേഷവും പ്രതികൾ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ ശരീരമാസകലം മുറിവുകളും പാടുകളും ഉണ്ടെന്നും പോലീസ് പറഞ്ഞു.
ഡിസംബർ 23-ാം തീയതിയാണ് ആടുകളെ മേയ്ക്കാനായി വയലിൽപോയ പെൺകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിൽ പെൺകുട്ടിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. നഗ്നമായ നിലയിൽ ശരീരമാസകലം മുറിവേറ്റ അവസ്ഥയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിടികൂടുകയും ചെയ്തു.
ബലാത്സംഗശ്രമം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് മൂന്ന് പ്രതികളും ചേർന്ന് പെൺകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മാത്രം മുപ്പതിലേറെ മുറിവുകളാണുണ്ടായിരുന്നത്.മരിച്ച ശേഷവും ബലാത്സംഗം തുടർന്നെന്നും അതിനുമുമ്പ്  ദുപ്പട്ട കൊണ്ട് കുട്ടിയെ കെട്ടിയിട്ടതായും പോലീസ് പറഞ്ഞു.

Back to top button
error: