NEWS

ഭാര്യയും ഭർത്താവും ചേർന്ന് നാലരക്കോടി തട്ടി, ഒടുവിൽ ഇരുവരും അകത്തായി

ഭാര്യയും ഭർത്താവും ചേർന്ന് ജില്ല ഇലക്‌ട്രിക്കല്‍സ് ആന്‍ഡ് ഇലക്‌ട്രോണിക്സ് ടെക്നീഷ്യന്‍സ് സഹകരണസംഘത്തിന്‍റെ മറവില്‍ തട്ടിയെടുത്തത് നാലരകോടിയോളം രൂപ. ഒടുവിൽ കുരുക്കു വീണു. ഇരുവരും അകത്തായി

തിരുവനന്തപുരം: ജില്ല ഇലക്‌ട്രിക്കല്‍സ് ആന്‍ഡ് ഇലക്‌ട്രോണിക്സ് ടെക്നീഷ്യന്‍സ് സഹകരണസംഘത്തിന്‍റെ മറവില്‍ നാലരകോടിയോളം രൂപ തട്ടിയ കേസില്‍ സഹകരണസംഘം ഓണററി സെക്രട്ടറി ലേഖ പി. നായരെയും ഭര്‍ത്താവ് കൃഷ്ണകുമാറിനെയും ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

അമ്പലമുക്ക് സ്വദേശി കുമാര്‍ നല്‍കിയ പരാതിയുടെയും സഹകരണസംഘം അസി. രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിലാണ് നടപടി.
പുന്നപുരം ക്ഷേത്രഭാഗത്തുവച്ചാണ് ലേഖ പി നായരെയും കൃഷ്ണകുമാറിനെയും പൊലീസ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളും ഭരണസമിതി അംഗങ്ങളുമായ മുരുകന്‍, പ്രീതി, അജിത്ത് സലീം, ശ്രീകുമാര്‍, ശ്രീപതി, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.

സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച്‌ ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇരുവരെയു ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: