NEWS

ആലുവയില്‍ കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനി പെരിയാറില്‍ മരിച്ചനിലയില്‍

നന്ദന ബുധനാഴ്ച സ്കൂളിലേക്ക് പോയതാണ്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. പോലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കുട്ടിയെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പെരിയാർ തീരത്ത് കണ്ടതായി ചില നാട്ടുകാരും മൊഴി നൽകി. പിന്നാലെ പുഴയുടെ തീരത്ത് സ്കൂൾ ബാഗും കണ്ടെത്തി

ലുവ: ബുധനാഴ്ച മുതൽ കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെ പെരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കൽപറമ്പിൽ രാജേഷിന്റെ മകൾ നന്ദന(15)യുടെ മൃതദേഹമാണ് യു.സി കോളജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.

ബുധനാഴ്ച സ്കൂളിലേക്ക് പോയ നന്ദനയെ പിന്നീട് കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

കുട്ടിയെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പെരിയാറിന്റെ തീരത്ത് കണ്ടതായി ചില നാട്ടുകാരും മൊഴി നൽകി. പിന്നാലെ പുഴയുടെ തീരത്ത് സ്കൂൾ ബാഗും കണ്ടെത്തി. ഇതോടെയാണ് വിദ്യാർഥിനി പെരിയാറിൽ വീണിട്ടുണ്ടാകുമെന്ന നിഗമനത്തിൽ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് വ്യാഴാഴ്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കോട്ടപ്പുറം കെ.ഇ.എം.എച്ച് സ്കൂളിലെ വിദ്യാർഥിനിയാണ് നന്ദന.

Back to top button
error: