KeralaNEWS

കാക്കനാട്‌ കൂട്ടബലാത്സംഗം: ലോഡ്‌ജ്‌ നടത്തിപ്പുകാരി തസ്ലീമയ്ക്കായി തിരച്ചിൽ 

ഫോട്ടോഷൂട്ടിന്‌ എത്തിയ മോഡലിനെ മയക്കുമരുന്ന്‌ നൽകി കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ മുഖ്യ പ്രതിയായ കാക്കനാട്ടെ ഫ്ലാറ്റ്‌ നടത്തിപ്പുകാരിയ്ക്കായുള്ള പോലീസിന്റെ തിരച്ചിൽ ഊർജിതമാക്കി.വ്യാജ പേരിലാണ് ഇവർ ലോഡ്ജ് നടത്തിക്കൊണ്ടിരുന്നത്.തമിഴ്‌നാട്‌ സ്വദേശിനിയായ ഇവരുടെ യഥാർത്ഥ പേര് തസ്ലീമയെന്നാണ്.അതേസമയം ക്രിസ്‌റ്റീന എന്ന പേരിലാണ് ഇടച്ചിറയിലെ ഹോട്ടൽ ഇവർ വാടകയ്‌ക്ക്‌ എടുത്തിരുന്നതെന്ന്‌ അന്വേഷകസംഘം കണ്ടെത്തിയിട്ടുണ്ട്.ഇവർക്കായി അന്വേഷണം ഊർജിതമാക്കി.
 

ഇടച്ചിറയിലെ ക്രിസ്‌റ്റീന റസിഡൻസിയിലാണ്‌ മലപ്പുറം സ്വദേശിനിയായ മോഡലിനെ മയക്കുമരുന്ന്‌ നൽകി കൂട്ടബലാത്സംഗം ചെയ്‌തത്‌.സംഭവത്തിൽ ഇതുവരെ മൂന്നു പ്രതികളെ പിടികൂടിയിട്ടുണ്ട്. ഒന്നാംപ്രതി അജ്‌മൽ, രണ്ടാംപ്രതി സലിംകുമാർ, മൂന്നാംപ്രതി ഷെമീർ എന്നിവരാണ്‌ പിടിയിലായത്‌. നവംബർ ഇരുപത്തെട്ടിനാണ്‌ മലപ്പുറത്തുനിന്ന്‌ യുവതി ഫോട്ടോഷൂട്ടിനായി കൊച്ചിയിൽ എത്തിയത്‌.ഇവർക്ക് ഇടച്ചിറയിലെ ലോഡ്‌ജിൽ താമസമൊരുക്കുകയും ഡിസംബർ ഒന്നുമുതൽ മൂന്നുവരെ മുറിയിൽ പൂട്ടിയിട്ട്‌ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

Back to top button
error: