NEWS

കരിപ്പൂരിൽ സ്വർണവേട്ട, വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി

അങ്ങാടിപ്പുറം സ്വദേശി നിഷാദ് അലിയിൽ നിന്ന് ഒന്നരക്കോടി രൂപ വിലവരുന്ന സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കരിപ്പൂരിൽ സ്വർണവേട്ട വ്യാപകമായതോടെയാണ് വിമാന ജീവനക്കാരെ ഉപയോഗിച്ച്  കള്ളക്കടത്തുകർ സ്വർണം കടത്താൻ തുടങ്ങിയത്.കഴിഞ്ഞ കുറെ ദിവസങ്ങളായി നിഷാദ് അലി  കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു

രിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കള്ളക്കടത്തു സ്വർണം പിടികൂടി. സ്‌പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നാണ് ഏകദേശം 3.5 കിലോഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശി നിഷാദ് അലിയിൽ നിന്നാണ്‌ ഏകദേശം ഒരുകോടി അമ്പതുലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ  കസ്റ്റംസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.  അറസ്റ്റിലായ ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു.

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണം വൻതോതിൽ പിടികൂടാൻ തുടങ്ങിയതോടെയാണ് കള്ളക്കടത്തുകർ വിമാന ജീവനക്കാരെ ഉപയോഗിച്ച്  സ്വർണം കടത്താൻ തുടങ്ങിയത്.  കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ കെ.വി. രാജന്റെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.

Back to top button
error: