NEWS

കോഴിക്കോട്ടെ ജ്വല്ലറിയിൽ മോഷണം, മണിക്കൂറുകൾക്കകം പ്രതി പൊലീസ് പിടിയിൽ

സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയാണ് ആഷിക്ക് ജ്വല്ലറിയിൽ എത്തി ജ്വല്ലറിയിൽ എത്തിയത്. ഉടമയുടെ ശ്രദ്ധ തിരിച്ച ശേഷം ഇയാൾ മേശയിൽ ഉണ്ടായിരുന്ന അഞ്ചര പവൻ സ്വർണ്ണക്കട്ടി എടുത്തു കൊണ്ട് മുങ്ങുകയായിരുന്നു

കോഴിക്കോട് നഗരമധ്യത്തിലെ റാണി ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കകം പൊലീസ് വലയിൽ കുടുങ്ങി. ചൊവ്വാഴ്ച വൈകുന്നേരം പാളയം കമ്മത്ത് ലൈനിലെ റാണി ജ്വല്ലറിയിൽ അഞ്ചര പവൻ മോഷ്ടിച്ച  പ്രതിയെയാണ് മണിക്കൂറുകൾക്കകം ടൗൺ പൊലീസ് പിടികൂടിയത്. തിരുർ പറവണ്ണ പുരക്കൽ ആഷിക്ക് ആണ്  പിടിയിലായത്.

സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി ജ്വല്ലറി ഉടമയുടെ ശ്രദ്ധ തിരിച്ച് മേശയിൽ ഉണ്ടായിരുന്ന അഞ്ചര പവൻ സ്വർണ്ണക്കട്ടി എടുത്ത് ഇയാൾ മുങ്ങുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സമാനമായ  മോഷണം നടത്തിയ പ്രതികളെക്കുറിച്ച് അന്വേഷിച്ചും  ആണ് പൊലീസ് തിരൂർ പറവണ്ണ  സ്വദേശി ആഷിക് ആണ് പ്രതിയെന്ന്  തിരിച്ചറിഞ്ഞത്.

ഇയാൾക്കെതിരെ ഫറോക്ക്, തിരൂരങ്ങാടി, തിരൂർ,  പാണ്ടിക്കാട്, എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ  കേസുകൾ നിലവിലുണ്ട്, ടൗൺ ഐ പി അനിതകുമാരിയുടെ നേതൃത്വത്തിൽ  എസ്.ഐമാരായ  ഷൈജു. സി, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: