KeralaLead NewsNEWS

കൊച്ചിയിൽ ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം; ഒന്നാം പ്രതി അറസ്റ്റില്‍

കൊച്ചി: ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരി നല്‍കി കൂട്ട ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. തോപ്പുംപടി സ്വദേശി അജ്മല്‍ (27) ആണ് അറസ്റ്റിലായത്.
നേരത്തേ, എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസിനു ലഭിച്ച പരാതിയില്‍ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലീം കുമാര്‍ പിടിയിലായിരുന്നു.പ്രതികളായ ഷമീര്‍, ലോഡ്ജ് നടത്തിപ്പുകാരി തമിഴ്‌നാട് സ്വദേശിനി ക്രിസ്റ്റീന എന്നിവര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

പരാതിയില്‍ പൊലീസ് സ്ഥലത്തെത്തി മുറികള്‍ സീല്‍ ചെയ്തിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തിരുന്നു. നവംബര്‍ 28ന് ഫോട്ടോ ഷൂട്ടിനായി എത്തിയ 27-കാരി മലപ്പുറം സ്വദേശിനിയെ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ ഇന്‍ഫോ പാര്‍ക്കിനു സമീപം ഇടച്ചിറയിലുള്ള ലോഡ്ജില്‍ പൂട്ടിയിടുകയും ലഹരി നല്‍കി പീഡിപ്പിച്ചെന്നുമാണു പരാതി.

ഫൊട്ടോഗ്രാഫര്‍ക്കു ചില തടസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സലിംകുമാറാണു ലോഡ്ജില്‍ താമസം ഒരുക്കിയത്. തുടര്‍ന്ന് സലിംകുമാര്‍ യുവതിക്ക് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന യുവതികളുടെ ചിത്രങ്ങള്‍ അയച്ചു. തുടര്‍ന്ന് ഇയാള്‍ താമസിച്ച തൊട്ടടുത്ത മുറിയിലേയ്ക്കു ക്ഷണിച്ചെങ്കിലും യുവതി പോയില്ല. തുടര്‍ന്ന് ഇവരുടെ മുറിയിലെത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി. സംഭവത്തില്‍ പൊലീസിനെതിരെ ആക്ഷേപവുമായി യുവതി രംഗത്തെത്തിയിരുന്നു.

Back to top button
error: