KeralaNEWS

കല്പറ്റയിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവം :തോക്കിൽ തിര നിറക്കുന്നതിനിടെ അബദ്ധത്തിലുണ്ടായ അപകടമല്ലെന്നു കണ്ടെത്തൽ

 

കൽപ്പറ്റ: കാട്ടുപന്നിയെ തുരത്താനായി വയലിൽ ഇറങ്ങിയ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കോട്ടത്തറ മെച്ചന ചുണ്ടങ്ങോട്ട് കുറിച്യ കോളനിയിലെ ജയൻ മരിച്ചത് ദൂരെ നിന്ന് വെടിക്കൊണ്ടാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

തോക്കിൽ തിര നിറക്കുന്നതിനിടെ അബദ്ധത്തിലുണ്ടായ അപകടമല്ലെന്നാണ് കണ്ടെത്തൽ. പോലീസ് ബാലസ്റ്റിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്തിൽ 15 അംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

മരണപ്പെട്ട ജയന് ഒപ്പമുണ്ടായിരുന്ന ബന്ധു ശരണിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയ സംഘത്തിന്‍റെ വെടിയേറ്റാണ് ജയൻ മരിച്ചതെന്നാണ് സംശയം.

Back to top button
error: