KeralaLead NewsNEWS

മോഡലുകളുടെ മരണം; ഹാർഡ് ഡിസ്ക് കിട്ടി, തിരികെ കായലിലിട്ടെന്ന് മത്സ്യത്തൊഴിലാളികള്‍

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ 3പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക് കിട്ടിയെന്നും തിരികെ കായലില്‍ ഇട്ടെന്നും മത്സ്യത്തൊഴിലാളികള്‍. തിങ്കളാഴ്ചയാണ് സംഭവം. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലില്‍ സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.

കൊല്ലപ്പെട്ട മിസ് കേരള അന്‍സി കബീര്‍, റണ്ണറപ് അഞ്ജന ഷാജന്‍ എന്നിവര്‍ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലിലെറിഞ്ഞെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. ഹോട്ടല്‍ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിര്‍ദേശപ്രകാരമാണ് ഇതു ചെയ്തതെന്നും ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു

Back to top button
error: