NEWS

ബൈക്കുകൾ കൂട്ടിയിടിച്ച് സ്ത്രീക്കും പുരുഷനും ദാരുണാന്ത്യം

ബൈക്കിൽ വീട്ടിലേയ്ക്കു പോകുകയായിരുന്നു കണ്ണനും സിന്ധുവും. ഈ സമയം മുന്നിൽ പോയ മറ്റൊരു ബൈക്കിൻ്റെ ചക്രത്തിൽ തട്ടി ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനത്തിൻ്റെ അടിയിലേയ്ക്കു വീണു. അപകടത്തിൽ അനിലിൻ്റെ തലയുടെ ഒരു ഭാഗം പൂർണമായും തകർന്നു

റ്റുമാനൂർ വെട്ടിമുകൾ കമ്പനിമലയിൽ കുഞ്ഞുകുട്ടിയുടെ മകൻ പൾസർ കണ്ണൻ എന്നറിയപ്പെടുന്ന അനിൽ (30), അനിലിൻ്റെ അമ്മയുടെ അനുജത്തി, വെട്ടിമുകൾ പിഴത്തറ ജയന്റെ ഭാര്യ സിന്ധു (42) എന്നിവർ ബൈക്ക് അപകടത്തിൽ മരിച്ചു.

ഏറ്റുമാനൂർ – പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്ത് ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു അപകടം.

ഏറ്റുമാനൂർ ഭാഗത്തു നിന്നും ബൈക്കിൽ വീട്ടിലേയ്ക്കു പോകുകയായിരുന്നു കണ്ണനും സിന്ധുവും. ഈ സമയം മുന്നിൽ പോയ മറ്റൊരു ബൈക്കിൻ്റെ ചക്രത്തിൽ തട്ടി ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന  വാഹനത്തിൻ്റെ അടിയിലേയ്ക്കു വീഴുകയായിരുന്നു.
അപകടത്തിൽ അനിലിൻ്റെ തലയുടെ ഒരു ഭാഗം പൂർണമായും തകർന്നു.

കനത്ത മഴയിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നു സംശയിക്കുന്നു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രണ്ടു പേരെയും ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.

ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും അനിലിൻ്റെ മരണം സംഭവിച്ചിരുന്നു. അൽപ സമയത്തിന് ശേഷം ചിറ്റമ്മയും മരിച്ചു.
മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പൾസർ കണ്ണൻ എന്നറിയപ്പെടുന്ന അനിൽ.

Back to top button
error: