NEWS

മകളുടെ ദുരൂഹമരണത്തിന് പിന്നിലെ രഹസ്യൾ തേടി ഒരച്ഛനും അമ്മയും അലയാൻ തുടങ്ങിയിട്ട് വർഷം ഒന്ന് പിന്നിട്ടു

ശരത്ചന്ദ്രനാചാരിയുടെയും സുശീലാഭായിയുടെയും മകൾ സരിതയെ കഴക്കൂട്ടത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ വർഷം സെപ്റ്റംബർ 13നാണ്. മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സരിതയുടെ മൃതദേഹം കാണപ്പെട്ട രീതിയും ഭർത്താവ് മുകേഷിന്റെ പെരുമാറ്റവും സംശയാസ്പദമായിരുന്നു എന്ന് ഈ അച്ഛനും അമ്മയും പറയുന്നു

കൊല്ലം: ഭർതൃ വീട്ടിലെ മകളുടെ ദുരൂഹ മരണത്തിന് പിന്നാലെ കാരണങ്ങൾ  തേടി കൊല്ലം, കുടവട്ടൂരിൽ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുകയാണ് ഒരച്ഛനും അമ്മയും. മരണം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും പൊലീസ്  അന്വേഷണം നീങ്ങുന്നത് തീരെ മന്ദഗതിയിൽ.
ഒരു വർഷമായി ആ അമ്മയുടെ കണ്ണീർ തോർന്നിട്ടില്ല.  2020 സെപ്റ്റംബർ 13നാണ് വെളിയം കുടവട്ടൂർ സ്വദേശി ശരത്ചന്ദ്രനാചാരിയുടെയും സുശീലാ ഭായിയുടെയും മകൾ സരിതയെ കഴക്കൂട്ടത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്.
മൃതദേഹം കാണപ്പെട്ട രീതിയും സരിതയുടെ ഭർത്താവ് മുകേഷിന്റെ പെരുമാറ്റവുമെല്ലാം സംശയാസ്പദമായിരുന്നെന്ന് ഈ മാതാപിതാക്കൾ പറയുന്നു.
ട്രഷറി ജീവനക്കാരിയായ സരിതയും മുകേഷും തമ്മിലുള്ള വിവാഹം 2012ലാണ് നടന്നത്.
മദ്യപിച്ച ശേഷം മകളെ മുകേഷ് നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.
മദ്യപാനവും വഴക്കും രൂക്ഷമായതിനെ തുടർന്ന് സരിത നാലുവയസുകാരി മകളേയും കൂട്ടി മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം.

മരണത്തിന് രണ്ടുമാസം മുമ്പ് മുകേഷ് വീട്ടിലെത്തി നിർബന്ധിച്ചു കഴക്കൂട്ടത്തെ വാടക വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. മുപ്പത് പവൻ സ്വർണ്ണവും രണ്ടുലക്ഷം രൂപയും സ്ത്രീധനം നൽകിയതിന് പുറമേ വിവിധ ആവശ്യങ്ങൾക്കായി പലതവണ മുകേഷ് ഏറെ പണവും വാങ്ങിയിരുന്നു എന്നും ഇവർ പറയുന്നു. ഡി.ജി.പിക്ക് വരെ പരാതി നൽകിയിട്ടും പൊലീസ് ഫലപ്രദമായ അന്വേഷണം നടത്താത്ത സാഹചര്യത്തിൽ ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് നിസ്സഹായരായ ഈ മാതാപിതാക്കൾ.
മുകേഷിന്റെ ബന്ധുവായ പൊലീസുദ്യോഗസ്ഥനാണ് കേസ് അട്ടിമറിക്കുന്നതെന്നും ആരോപണമുണ്ട്.

Back to top button
error: