KeralaLead NewsNEWS

അമിതവേഗം, ഡ്രൈവർമാരുടെ അശ്രദ്ധ; വീണ്ടും ബസ് കാത്തിരിപ്പ് കേന്ദ്രം വാഹനം ഇടിച്ച് തകർന്നു

തിരുവനന്തപുരം:കിളിമാനൂർ ഇരട്ടച്ചിറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ചരക്ക് ലോറി ഇടിച്ച് തകർന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. അതിരാവിലെ ആയതിനാൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആരും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം ആര്യനാടിന് സമീപം ബസ്‌ കാത്തിരിപ്പ് കേന്ദ്രത്തിൽ കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ കോൺക്രീറ്റ് മേൽക്കൂര തകർന്നു വീണ്‌ ഒരാൾ മരിക്കുകയും അഞ്ച് വിദ്യാർഥികൾക്ക്‌ പരിക്കേൽക്കുകയും ചെയ്തിരുന്നു. ബുധനാഴ്‌ച രാവിലെ 8.45ന് ഈഞ്ചപ്പുരി ചെറുമഞ്ചലിലായിരുന്നു അപകടം. ചെറുമഞ്ചൽ ചിത്തിര ഭവനിൽ സി സോമൻ നായർ (65) ആണ് മരിച്ചത്.

ചെറുമഞ്ചൽ വിജി ഭവനിൽ ഗൗരിനന്ദന (18), തെക്കുംകര പുത്തൻ വീട്ടിൽ മിഥുൻ (14), പനവൂർവെട്ട തടത്തരികത്തുവീട്ടിൽ വിദ്യ (14), വിഷ്ണു നിവാസിൽ വൃന്ദ (14), സന്ധ്യാസദനത്തിൽ വൈശാഖ് (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാങ്കാവിൽനിന്ന് നെടുമങ്ങാട്ടേക്ക്‌ പോയ ആര്യനാട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.

Back to top button
error: