Lead NewsNEWS

സത് യുഗത്തിൽ പുനർജനിക്കുമെന്ന് വിശ്വാസം,ചിറ്റൂരിൽ മാതാപിതാക്കൾ പെൺമക്കളെ ബലിയർപ്പിച്ചു

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ മാതാപിതാക്കൾ സ്വന്തം പെൺകുട്ടികളെ ബലിയർപ്പിച്ചു. 27ഉം 22ഉം വയസ്സുള്ള മക്കളാണ് കൊല്ലപ്പെട്ടത്.ആലേഖ, സായി ദിവ്യ എന്നിവരെയാണ് മാതാപിതാക്കൾ കൊന്നത്.

കൊല്ലപ്പെട്ട പെൺകുട്ടികളുടെ അച്ഛൻ പുരുഷോത്തം നായിഡു കോളേജ് പ്രൊഫസറും അമ്മ പദ്മജ സ്കൂൾ പ്രിൻസിപ്പലും ആണ്.

കലിയുഗം ഞായറാഴ്ച അവസാനിക്കുമെന്നും സത് യുഗം തുടങ്ങുന്ന തിങ്കളാഴ്ച മക്കൾ തിരിച്ചു വരുമെന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു.

മൂത്തമകൾ ആലേഖ ബിരുദാനന്തര ബിരുദം ഉള്ളയാളാണ്. സായി ദിവ്യ ബിബിഎ ബിരുദധാരിയും മുംബൈ എ ആർ റഹ്മാൻ മ്യൂസിക് കോളേജിലെ വിദ്യാർത്ഥിയുമാണ്.

വീട്ടിൽ നിന്ന് അസാധാരണ ശബ്ദങ്ങളും കരച്ചിലും കേട്ട അയൽവാസികൾ ആണ് പോലീസിനെ വിളിച്ചത്. പോലീസ് വീടിനുള്ളിൽ കയറുന്നത് മാതാപിതാക്കൾ തടഞ്ഞു. ബലം പ്രയോഗിച്ച് പോലീസ് ഉള്ളിൽ കയറുക ആയിരുന്നു.

പൂജാമുറിയിൽ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. വേറെ ഒരു മുറിയിൽ ആയിരുന്നു അടുത്ത മൃതദേഹം. രണ്ട് മൃതദേഹങ്ങളും ചുവന്ന തുണി കൊണ്ട് പുതച്ചിരുന്നു.

Back to top button
error: