Lead NewsNEWS

ആതിരയുടെ മരണം; ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം

ല്ലമ്പലത്ത് നവവധു കഴിഞ്ഞ ദിവസം കുളിമുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആതിരയുടെ ഫോൺകോളുകൾ പരിശോധിക്കുവാൻ പോലീസ്. ആതിര ആത്മഹത്യ ചെയ്ത ദിവസം അമ്മ വീട്ടിൽ എത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പതിവില്ലാതെ എന്തിന് ആതിരയെ കാണാനെത്തി എന്ന ചോദ്യത്തിന് വെറുതെ വന്നതാണ് എന്നായിരുന്നു അമ്മയുടെ മറുപടി. ഇതോടെയാണ് ആതിരയുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുവാന്‍ പോലീസ് നടപടി സ്വീകരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യമൊക്കെ ആരോപിക്കപ്പെട്ടുവെങ്കിലും പിന്നീട് ആത്മഹത്യ തന്നെയാണ് എന്ന് തെളിയിക്കുന്ന സാഹചര്യ തെളിവുകളിലേക്കാണ് കേസ് എത്തിയത്.

ആതിരയും ഭർത്താവ് ശരത്തും തമ്മിലുള്ള വിവാഹം ഒന്നര മാസം മുൻപാണ് കഴിഞ്ഞത്. വീട്ടില്‍ സന്തോഷവതിയായിരുന്നു ആതിരയെന്ന് ശരീരത്തിൻറെ മാതാപിതാക്കൾ പറയുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ യാതൊരുവിധ കുടുംബ വഴക്കും ഉണ്ടെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. വർക്കല മുത്താനയിലെ ശരത്തിന്റെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ ആതിരയെ കണ്ടെത്തുകയായിരുന്നു. കഴുത്തിലും കൈത്തണ്ടയിലുമുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ ഡോക്ടർമാർ വ്യക്തമാക്കി.

ആതിര മരിച്ചുകിടന്ന കുളിമുറി അകത്തു നിന്നു പൂട്ടിക്കിടന്നിരുന്നതും മുറിവ് ഉണ്ടാക്കാൻ ഉപയോഗിച്ച കത്തി കുളിമുറിക്കുള്ളില്‍ നിന്നും കണ്ടെത്തിയതും ആത്മഹത്യയാണ് എന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ആയിരുന്നു. മരണസമയത്ത് ആതിരയുടെ ഭർത്താവ് ശരതോ മറ്റുള്ള ബന്ധുക്കളോ വീട്ടിൽ ഇല്ലായിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ആതിരയുടെ ശരീരത്തിൽ മർദ്ദനത്തിന്റെയോ ബലപ്രയോഗത്തിന്റെയോ മറ്റ് അടയാളങ്ങൾ ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Back to top button
error: