NEWS

മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കിയ സംഭവം: അമ്മയും മരണപ്പെട്ടു

കണ്ണൂര്‍: മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. പയ്യാവൂരിലെ ചുണ്ടകാട്ടില്‍ സ്വപ്നയാണ് ഇന്ന് പുലര്‍ച്ചെയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 27 നാണ് യുവതി രണ്ട് പെണ്‍മക്കള്‍ക്ക് എലിവിഷം ഐസ്‌ക്രീമില്‍ ചേര്‍ത്ത് നല്‍കി ആത്മഹത്യക്ക് ശ്രമിച്ചത്. ഇളയ മകള്‍ മൂന്ന് വയസുകാരി ആന്‍സില്ല ആഗ്‌നസ് ഞായറാഴ്ച മരിച്ചിരുന്നു.

11 വയസ്സുള്ള മൂത്ത കുട്ടിയുടെ നില ഗുരുതരമാണ്. ഇവരുടെ ഭര്‍ത്താവ് ഇസ്രായേലിലാണ്. യുവതി പയ്യാവൂരില്‍ റെഡിമെയ്ഡ് കട നടത്തി വരികയായിരുന്നു.

ഓഗസ്റ്റ് 27ന് രാത്രിയാണ് പയ്യാവൂര്‍ സ്വദേശി സ്വപ്ന പെണ്‍മക്കളായ ആന്‍സീനയ്ക്കും അന്‍സീലയ്ക്കും ഐസ്‌ക്രീമില്‍ വിഷം നല്‍കി ആത്മഹത്യക്കു ശ്രമിച്ചത്. പിറ്റേന്ന് ഇളയമകളായ അന്‍സീലയെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്ന തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ച് ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും. കുഞ്ഞിന്റെ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ ലോണെടുത്താണ് വീടും സ്ഥലവും വാങ്ങിയിരുന്നത്. മാത്രമല്ല ലക്ഷങ്ങളുടെ ചിട്ടിലും ചേര്‍ന്നിട്ടുണ്ട്. ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണു സൂചന.

Back to top button
error: