• India

    ഊട്ടി, കൊടൈക്കനാല്‍ യാത്രക്കാർ ഈ കാര്യങ്ങൾ മനസിലാക്കുക: ഇ-പാസ് ഇന്നു മുതല്‍ പ്രാബല്യത്തിൽ

    പ്രതിദിനം കേരളത്തിൽ നിന്ന് 1000 കണക്കിന് സഞ്ചാരികളാണ് ഊട്ടി, കൊടൈക്കനാല്‍ യാത്ര പ്ലാൻ ചെയ്യുന്നത്. ഇന്ന് മുതല്‍ ഈ സഞ്ചാരികൾക്ക് ഇ-പാസ് നിര്‍ബന്ധം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ- പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ- പാസ് വേണം. ഊട്ടിയിലേക്ക് പോകുന്ന മലയോരപാതകളില്‍ വാഹനങ്ങളുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്. പ്രതിദിനം11,500 കാറുകളും 6,500 ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ  20,000-ലധികം വാഹനങ്ങള്‍ ഇവിടങ്ങളിലേക്ക് എത്തുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്, ഇ- പാസ് വിതരണത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സ്ഥാപിക്കാന്‍ കോടതി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മെയ് 7മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്. വെബ്സൈറ്റില്‍ രജിസ്റ്റര്‍ചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് ക്യു.ആര്‍ കോഡ് അവരുടെ മൊബൈല്‍ഫോണില്‍ ലഭിക്കും. പ്രവേശന കവാടത്തില്‍വെച്ച് ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തശേഷം കടത്തിവിടും. അപേക്ഷിക്കുന്നവര്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കണം. എത്രദിവസം താമസിക്കുന്നും ഏത് വാഹനമാണ് ഉപയോഗിക്കുന്നതെന്നും…

    Read More »
  • Kerala

    പരാതിക്കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍

    കണ്ണൂർ: വിവാഹമോചന പരാതിയുമായി ഓഫിസിലെത്തിയ സ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകർ അറസ്‌റ്റില്‍. അഡ്വ. എം.ജെ. ജോണ്‍സണ്‍, അഡ്വ. കെ.കെ. ഫിലിപ്പ്‌ എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.കേസുമായി അഭിഭാഷക ഓഫിസിലെത്തിയ കോഴിക്കോട്‌ സ്വദേശിനിയെ ഓഫിസിലും വീട്ടിലും വെച്ച്‌ പീഡിപ്പിച്ചെന്നാണ്‌ കേസ്‌. ഇവരെ വൈദ്യപരിശോധനക്കുശേഷം തലശ്ശേരി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ സ്ഥലമെടുപ്പ്‌ സംബന്ധിച്ച്‌ വിജിലൻസ്‌ അന്വേഷണം നേരിടുന്നവരാണ്‌ ആരോപണ വിധേയരായ അഭിഭാഷകർ. എം.ജെ. ജോണ്‍സണ്‍ യു.ഡിഎഫ്‌ ഭരണകാലത്ത്‌ തലശ്ശേരി ജില്ല കോടതിയില്‍ പ്രോസിക്യൂട്ടറായിരുന്നു.

    Read More »
  • NEWS

    പ്രവാസി മലയാളി ഒമാനില്‍ കുഴഞ്ഞ് വീണ് മരിച്ചു

    സലാല:  ഒമാനിലെ സലാലയില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമലയിലെ പത്മരാമത്തില്‍ അശോക് (54) ആണ് തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്. അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടില്‍ നിന്നെത്തിയത്. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മിനി. മക്കള്‍: അശ്വിൻ, അവിനാഷ്

    Read More »
  • Kerala

    തോമസ് ഐസക്കിനെതിരായ ഇഡിയുടെ അപ്പീല്‍ ഇന്ന് വീണ്ടും പരിഗണിക്കും

    തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിനെതിരായ ഇഡിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവും ഇഡി സമന്‍സിനെതിരായ ഐസക്കിന്റെ ഹര്‍ജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍. മസാല ബോണ്ടിലെ ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്കായി തോമസ് ഐസക്കിന്റെ വിശദീകരണം ആവശ്യമാണെന്നു സിംഗിള്‍ ബഞ്ച് നിരീക്ഷണം നടത്തിയിരുന്നു. അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിര്‍ദേശം അനുചിതമെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി അപ്പീല്‍ നല്‍കിയത്.

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തര്‍ക്കിച്ച കേസില്‍ മേയറുടെ മൊഴി ഇന്നെടുക്കും

    തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎല്‍എയുടെയും മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികള്‍ സ്വാധീനം ഉപയോഗിച്ച്‌ നശിപ്പിച്ചെന്ന ഗുരുതര ആരോപണവും എഫ്‌ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. കെഎസ്‌ആ‍ര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജിയില്‍ കോടതി നിർദേശം നല്‍കിയതോടെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

    Read More »
  • Kerala

    കൊയിലാണ്ടിയില്‍  ഇറാനിയന്‍ ബോട്ട് പിടികൂടി; ആറ് പേർ അറസ്റ്റിൽ

    കൊച്ചി: കൊയിലാണ്ടിയില്‍ പുറംകടലില്‍നിന്നു കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്ത ഇറാനിയന്‍ ബോട്ട് കൊച്ചിയിലെത്തിച്ചു. ബോട്ടിലുണ്ടായിരുന്ന ആറ് കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയും ബോട്ടും തുടര്‍നടപടികള്‍ക്കായി കോസ്റ്റല്‍ പോലീസിനു കൈമാറി. സ്‌പോണ്‍സറുടെ പീഡനം സഹിക്കാനാകാതെ ഇന്ത്യയിലേക്കു രക്ഷപ്പെടാന്‍ ശ്രമിച്ചതാണെന്ന് ഇവര്‍ കോസ്റ്റല്‍ പോലീസിനോടു വ്യക്തമാക്കി. ഇറാനില്‍ മത്സ്യബന്ധനത്തിനു പോയ സംഘത്തില്‍ ഉള്ളവരാണിവര്‍. സയ്യിദ് സൗദ് ജാബരി എന്നയാളായിരുന്നു ഇവരുടെ സ്‌പോണ്‍സര്‍. എന്നാല്‍ വാഗ്ദാനം ചെയ്ത ശമ്ബളമോ പിടിക്കുന്ന മത്സ്യത്തിന്‍റെ വിഹിതമോ ഇവര്‍ക്കു ലഭിച്ചില്ലെന്നും പറയുന്നു. അമിതമായി ജോലി ചെയ്യിക്കലും മതിയായ താമസസൗകര്യം ഒരുക്കാത്ത അവസ്ഥയ്ക്കും ഒപ്പം മര്‍ദനവും ഏല്‍ക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോകുന്നതുവഴി ഇവര്‍ രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണു ബോട്ട് കണ്ടെത്തിയത്.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    കണ്ടുതന്നെ അറിയണം കുട്ടനാടിന്റെ സൗന്ദര്യം; ആർക്കും തോൽപ്പിക്കാനാവാത്ത ആ ജനതയുടെ ജീവിതവും !

    കാഴ്ചകളുടെ അതിശയമാണ് കുട്ടനാട്.പറഞ്ഞുഫലിപ്പിക്കാനോ എഴുതി മുഴുമിക്കാനോ കഴിയില്ല, കണ്ടുതന്നെ അറിയണം ആ സൗന്ദര്യം. പാടവും തോടും നടവരമ്പും മാത്രമല്ല, ചെളിയിൽ തെന്നിവീഴാത്ത, പ്രളയത്തിൽ തകർന്നുപോകാത്ത കരുത്തുള്ള ജീവിതവുമുണ്ട് അവിടെ. രണ്ട് പ്രളയങ്ങളെ അതിജീവിച്ചപ്പോഴും കുട്ടനാടിന്റെ ഭംഗി കൂടിയതേയുള്ളൂ; ആ ജനതയുടെ ആത്മധൈര്യവും! കുട്ടനാടിനെക്കുറിച്ച് ഓർക്കുമ്പോൾ ഹൗസ്ബോട്ടിലോ സാധാരണ വള്ളത്തിലോ കയറി കായൽക്കാഴ്ചകളിലൂടെയുള്ള സഞ്ചാരമാണ് മനസ്സിൽ എത്തുക. ഹൗസ്ബോട്ടിന്റെ വാടകയും ഒരു മുഴുവൻ ദിവസത്തെ സമയവും ഒക്കെ കണക്കാക്കുമ്പോൾ ചിലരൊക്കെ യാത്ര മാറ്റിവയ്ക്കാറുമുണ്ട്.എന്നാൽ ബോട്ടിൽ കയറാതെ, വലിയ കാശുമുടക്കില്ലാതെ കുട്ടനാടിന്റെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ച് യാത്രചെയ്യാവുന്ന വഴികളുണ്ട്. 2019 അവസാനം കഞ്ഞിപ്പാടത്ത് പൂക്കൈതയാറിനുകുറുകേ പുതിയ പാലം തുറന്നതോടെ കുട്ടനാട്ടിലേക്ക് വാഹനമോടിച്ചുപോകാനാവുന്ന പുതിയൊരു പാതകൂടിയാണ് തുറന്നുകിട്ടിയിരിക്കുന്നത്. ആലപ്പുഴയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ദേശീയപാതയിലൂടെ യാത്രചെയ്യുമ്പോൾ വണ്ടാനം എന്ന സ്ഥലം തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല.ആലപ്പുഴയിലെ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് അവിടെയാണ്. മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്ന് ഒരുകിലോമീറ്റർ മുൻപോട്ട് പോകുമ്പോൾ എസ്.എൻ. കവലയായി.പേരിൽ കവലയുണ്ടെങ്കിലും വലിയ കവലയൊന്നുമല്ല ഇത്.ഇവിടെ…

    Read More »
  • Food

    കുടംപുളിയിട്ട പത്തനംതിട്ടയുടെ സ്വന്തം മത്തിക്കറി

    കുടംപുളിയിട്ട  മീൻകറിയുടെ പ്രത്യേകത എന്തെന്നാൽ ഒരാഴ്ച ഇരുന്നാലും കേടാകത്തില്ല എന്നതാണ്.അതായത് ഫ്രിഡ്ജ് ഇല്ലെങ്കിലും കുഴപ്പമില്ലെന്ന്.അല്ലെങ്കിൽ തന്നെ ഈ‌ ഫ്രിഡ്ജൊക്കെ എന്നാ ഉണ്ടായേ അല്ലേ ! തീർന്നില്ല,കുടംപുളി ഹൃദയത്തിനു ബലം കൊടുക്കുന്നതും രക്തദോഷങ്ങളെ ഇല്ലാത‍ാക്കുന്നതുമാണ്.ഇതിലെ ഹൈഡ്രോക്സി സിട്രിക് ആസിഡിന് ശരീരത്തിൽ ശേഖര‍ിച്ചിരിക്കുന്ന കൊഴുപ്പിനെ അലിയിക്കുവാനുള്ള കഴിവുമുണ്ട്.ഇപ്പോൾ മനസ്സിലായില്ലേ കാരണവൻമാർ അറ്റാക്ക് വന്ന് ചാകാതിരുന്നത് എന്തുകൊണ്ടാണെന്ന്! അപ്പോൾ പ്രമേഹമോ…? പ്രമേഹരോഗികൾ ദിവസവും കുടംപുളി കഴിക്കുന്നതു രക്തത്തിൽ പഞ്ചസാരയുടെ അളു കുറയ്ക്കും.അതുകൊണ്ട് നമ്മുടെ പൂർവ്വികർക്ക് ‘ഷുഗറും’ ഇല്ലായിരുന്നു. കുടംപുളിക്കൊപ്പം  കുരുമുളകുപൊടി ചേർത്തു ദിവസവും കഴിച്ചാൽ കൊഴുപ്പും അമിതവണ്ണവും ഇല്ലാതാകും. ഇതു കൊളസ്ട്രോളും കുറയ്ക്കും.അങ്ങനെ നമ്മുടെ പിതാമഹൻമാർക്ക് കൊളസ്ട്രോളുമില്ലായിരുന്നു. കുടംപുളിയിട്ടു തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് മോണകൾക്കും പല്ലുകൾക്കും ബലംനൽകും.അതുകൊണ്ടാണ് അവരൊരിക്കലും ദന്തഡോക്ടറെ കാണാതിരുന്നതും.  കുടംപുളിയിട്ട മത്തിക്കറി ഉണ്ടാക്കുന്ന വിധംചേരുവകൾ മത്തി- അരക്കിലോ കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ മുളകുപൊടി – ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ കുടം പുളി –…

    Read More »
  • Kerala

    പാർസൽ വാങ്ങിയശേഷം പണം നൽകിയില്ല; കോട്ടയത്ത് യുവതിയെ ആക്രമിച്ച്‌ ഹോട്ടല്‍ അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റിൽ 

    കോട്ടയം: കറുകച്ചാലില്‍ ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിക്കുകയും ഹോട്ടല്‍ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാല്‍ ബംഗ്ലാംകുന്നില്‍ വീട്ടില്‍ അരുണ്‍ ഷാജി (29) എന്നയാളെയാണ് കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം രാത്രി ഒമ്ബതരയോടെ കറുകച്ചാല്‍ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടല്‍ ആൻഡ് ഫാസ്റ്റ് ഫുഡ്‌ സ്ഥാപനത്തിലെത്തി പാഴ്സല്‍ വാങ്ങിയതിന് ശേഷം പണം നൽകാതെ പോകുകയായിരുന്നു. പണം ചോദിച്ച ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ ഇയാൾ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തു. ഇത് കണ്ട് തടയാൻ ശ്രമിച്ച ഹോട്ടലുടമയായ യുവതിയെ ഇയാൾ സമീപമിരുന്ന കമ്ബിക്കഷണം ഉപയോഗിച്ച്‌ തലയ്ക്ക് അടിക്കുകയും ചെയ്തു, കൂടാതെ ബില്ലിങ് മെഷീനും, പരസ്യ ബോർഡും, മേശയും, കസേരയും മറ്റും അടിച്ചുതകർക്കുകയും ഇവിടെയുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ നിലത്തെറിയുകയും ചെയ്തു. ഇയാള്‍ക്ക് ഹോട്ടല്‍ നടത്തിപ്പുകാരായ യുവതിയോടും ഭര്‍ത്താവിനോടും മുൻവിരോധം നിലനിന്നിരുന്നു ഇതിന്റെ ഭാഗമായാണ്  ആക്രമണം നടത്തിയത്. പരാതിയെ തുടർന്ന് കറുകച്ചാല്‍ പൊലീസ് കേസ് രജിസ്റ്റർ…

    Read More »
  • Sports

    മലയാളി താരം രാഹുൽ കെപിയെ വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

    കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ( ഐ എസ് എൽ ) ഫുട്ബോൾ 2024 – 2025 സീസണിലേക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. അടുത്ത സീസണിലേക്കുള്ള താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരംഭിച്ചത്.  അതോടൊപ്പം ചില താരങ്ങളെ വിൽക്കാനും കേരള ബ്ലാസ്റ്റേഴ്സ്  ഒരുങ്ങുന്നുണ്ട്.മലയാളി താരം രാഹുൽ കെപി, പഞ്ചാബുകാരനായ സൗരവ് മണ്ഡൽ, മണിപ്പുർ സ്വദേശികളായ ജീക്സൺ സിങ്,സന്ദീപ് സിങ്, ഡൽഹിക്കാരനായ ഇഷാൻ പണ്ഡിത എന്നിവരെയാണ് ക്ലബ് വിൽക്കാൻ ഒരുങ്ങുന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായ നവോച്ച സിങിനെ  സ്വന്തമാക്കാനും ക്ലബ് ശ്രമം ആരംഭിച്ചിട്ടുണ്ട്. മുംബൈ സിറ്റി എഫ് സിയുടെ കളിക്കാരനായ നവോച്ച സിങ് കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി 2023 – 2024 സീസണിലേക്ക് ലോൺ വ്യവസ്ഥയിൽ കളിക്കാൻ എത്തിയതാണ്. മണിപ്പുർ സ്വദേശിയായ താരവുമായി കൊച്ചി ക്ലബ്ബിനുള്ള ലോൺ കരാർ 2024 മേയ് 31 ന് അവസാനിക്കും. ഇതിനു…

    Read More »
Back to top button
error: