-
Kerala
സ്വകാര്യ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി, തൊടുപുഴ നഗരസഭ എൻജിനീയർ വിജിലൻസ് പിടിയില്‍; നഗരസഭ ചെയർമാൻ രണ്ടാം പ്രതിയാക്കി
തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എന്‍ജിനീയറും ഏജന്റും വിജിലന്‍സ് പിടിയില്‍. തൊടുപുഴ മുനിസിപ്പാലിറ്റി അസി.എന്‍ജിനീയര്‍ അജി സി.റ്റിയും ഏജന്റായ റോഷനും എയ്ഡഡ് സ്കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നെസ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് പിടിയിലായത്. തൊടുപുഴ കുമ്മംകല്ലിലുള്ള ബി റ്റി എം എല്‍ പി സ്കൂളിന് വേണ്ടി പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി സ്കൂള്‍ മാനേജര്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ മാസം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ ആവശ്യത്തിനായി ഓരോ പ്രാവശ്യം ഓഫീസില്‍ ചെല്ലുമ്പോഴും പല കാര്യങ്ങള്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജാണ് എ.ഇ യ്ക്ക് പണം നല്കിയാല് മതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുമെന്ന് ഇവരോട് പറഞ്ഞതത്രേ. ഇന്നലെ സ്ക്കൂൾ മാനേജര്‍ ഫോണ്‍ മുഖാന്തിരം അജി സി.റ്റിയെ ബന്ധപ്പെട്ടപ്പോള്‍ ഒരു ലക്ഷം രൂപ കൈക്കൂലിയുമായി ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടു. മാനേജര്‍ സ്ഥലത്തില്ലായെന്ന് അറിയിച്ചപ്പോള്‍ ആരുടെയെങ്കിലും കൈവശം പണം കൊടുത്തു വിട്ടാല്‍ മതിയെന്നും…
Read More » -
Crime
ദീപു വധം: ആരാണ് കൊലയാളി? കാറില്‍നിന്നിറങ്ങി പോയ ഭിന്നശേഷിക്കാരനോ, ഒപ്പം ഉണ്ടാകുമെന്നു പറഞ്ഞവരോ…?
കേരള- തമിഴ്നാട് അതിർത്തിയിൽ കളിയിക്കാവിളയ്ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ ദീപുവിന്റെ കൊലപാതകത്തിന് പിന്നിൽ യുവാവുമായി അടുത്ത ബന്ധമുള്ള ആളെന്ന് സംശയം. കരമന സ്വദേശിയും ക്വാറി ഉടമയുമായ എസ് ദീപുവാണ് (44) കൊലപ്പെട്ടത്. സംഭവത്തിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് കണ്ടെത്തിയത്. ഒരു ഭിന്നശേഷിക്കാരനാണ് ഇതെന്ന സംശയവും പൊലീസിനുണ്ട്. കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ല. മോഷണത്തിനു വേണ്ടിയുള്ള കൊലപാതകമാണ് എന്നാണു പൊലീസ് കരുതുന്നത്. ദീപുവിന്റെ കയ്യിൽ പണമുണ്ടെന്ന് കൃത്യമായി അറിയുന്ന ആരോ ആണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് കരുതുന്നു. അവസാനമായി ദീപു വിളിച്ച മാര്‍ത്താണ്ഡം ഭാഗത്തെ ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളിയെ ഉടന്‍ തന്നെ വലയിലാക്കാന്‍ കഴിയുമെന്നാണു പൊലീസ് പറയുന്നത്. ദീപുവിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. രാത്രി ഏഴരയോടെ വീട്ടില്‍നിന്നു പോയ ദീപുവിനെ കളിയിക്കാവിള പൊലീസ് സ്റ്റേഷനില്‍നിന്ന് 200 മീറ്റര്‍ മാറി പാര്‍ക്ക്…
Read More » -
Kerala
ജൂൺ 26 ലഹരി വിരുദ്ധ ദിനം: നാളെ കേരളത്തിൽ ഒരു തുള്ളി മദ്യം കിട്ടില്ല; ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും അടച്ചിടും
ലോക ലഹരി വിരുദ്ധദിനത്തിന്റെ പശ്ചാത്താലത്തിൽ സംസ്ഥാനത്ത് നാളെ ഡ്രൈഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണ എന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളും സ്വകാര്യ ബാറുകളും കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകൾക്കുമാണ് നാളെ അവധി. ഇന്ന് രാത്രി ഒൻപത് മണിക്ക് ബീവറേജസ് ഔട്ട്ലെറ്റുകൾ അടച്ചാൽ പിന്നീട് മറ്റന്നാൾ രാവിലെ 10 മണിക്കാണ് തുറക്കുക. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭ ലോകം ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ 1987 ഡിസംബർ 7ന് നടന്ന സമ്മേളനമാണ് ജൂൺ 26 രാജ്യാന്തര ലഹരി വിരുദ്ധ ദിനം ആയി ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തെ ആദ്യ ലഹരിമരുന്ന് വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ഒന്നാം ഒപ്പിയം യുദ്ധത്തിന്റെ ഓർമയിലാണ്ഈ ദിവസം തെരഞ്ഞെടുത്തത്..
Read More » -
Kerala
രാഹുൽ മാങ്കൂട്ടത്തിൽ പക്വത ഇല്ലാത്ത നേതാവെന്ന് വിമർശനം, പാലക്കാട് പടയൊരുക്കം; എതിർപ്പുമായി ജില്ലയിലെ പ്രബല വിഭാഗം കെ.പി.സി.സിയെ സമീപിച്ചു
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുമായി കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം കെ.പി.സി.സി.യെ സമീപിച്ചു. ഷാഫി പറമ്പിലിന് പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കുന്നതിൽ അതൃപ്തിയുള്ള ജില്ലയിലെ നേതാക്കളാണ് കെ.പി.സി.സിയെ സമീപിച്ചത്. ഗ്രൂപ്പ് വാഴ്ച അനുവദിക്കില്ലെന്നാണ് നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഷാഫി പറമ്പില്‍ പാർലമെന്റിലേക്ക് വിജയിച്ച ഒഴിവില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണിത്. ഷാഫിയുടെ പിൻഗാമിയായി രാഹുൽ എത്തിയാൽ ജില്ലയിൽ എ ഗ്രൂപ്പ് ശക്തമാവുമെന്നാണ് ഇവരുടെ വാദം. ഈ സാഹചര്യത്തിലാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കങ്ങൾക്ക് ജില്ലയിൽ നിന്നും എതിർപ്പുയരുന്നത്. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം കോൺഗ്രസ് കർഷക സംഘടന നേതൃത്വത്തിന് മുന്നിൽ എത്തിച്ചതായും സൂചനയുണ്ട്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചില ഭാഷാ പ്രയോഗങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കു തന്നെ കടുത്ത വിയോജിപ്പുണ്ട്. ‘പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും’ എന്ന പരാമര്‍ശവും ‘വർഗ്ഗീയടീച്ചറമ്മ’ എന്ന് കെ.കെ ശൈലജയെ…
Read More » -
Kerala
ഇതാ ഒരു സ്നേഹഗാഥ: കേരളം അറിയാത്ത ആർ. ബാലകൃഷ്ണ പിള്ള, ഉള്ളു നിറയെ ആർദ്രതയും സ്നേഹവായ്പും
ആദർശങ്ങളുടെയും ആർദ്രതയുടെയും ആൾരൂപമായി ആര് ബാലകൃഷ്ണപിള്ളയെ കേരളം വിലയിരുത്തിയിട്ടില്ല. മാനവികതയുടെ മഹത് വചനങ്ങളായി അദ്ദേഹത്തിൻ്റെ വാക്കുകൾ സമൂഹം ഉൾക്കൊണ്ടിട്ടുമില്ല. എന്നാൽ മാധ്യമങ്ങൾ ചാർത്തിക്കൊടുത്ത ആടയാഭരണങ്ങൾക്കും കേരളത്തിലെ പൊതു സമൂഹത്തിൻ്റെ വിലയിരുത്തലുകൾക്കും അപ്പുറം മറ്റൊരു വ്യക്തിത്വമാണ് ആര് ബാലകൃഷ്ണപിള്ളയുടേതെന്ന് അനുഭവങ്ങളിലൂടെ വെളിപ്പെടുത്തുകയാണ് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥനും സ്വതന്ത്ര പത്രപ്രവർത്തകനും ഇപ്പോൾ കെരളാ പി എസ് സി അംഗവുമായ എസ്.എ സെയ്ഫ്. ‘മാധ്യമ’ത്തിൽ ആര് ബാലകൃഷ്ണപിള്ളയുടെ ജീവിതകഥ എഴുതിയതിലൂടെ അദ്ദേഹവുമായി സെയ്ഫിന് പുത്ര സമാനമായ ഒരു വ്യക്തിബന്ധം ഉടലെടുത്തു. ആര് ബാലകൃഷ്ണപിള്ളയുടെ ആത്മകഥ ‘മാധ്യമ’ത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടി വന്നത്. കേരളമാകെ വിവാദമുയര്‍ത്തിയ ആത്മകഥയിലെ ഏടുകള്‍ അദ്ദേഹത്തിൻ്റെ നിലപാടും നിലനില്‍പ്പും ആയി മാറി. രചനാകാലത്തെയും പില്‍ക്കാലത്തെയും സ്നേഹാനുഭവ ങ്ങളിലൂടെ മറ്റൊരു ആര് ബാലകൃഷ്ണപിള്ളയെയാണ് സെയ്ഫ് വരച്ചിട്ടുന്നത്. “ആർ. ബാലകൃഷ്ണ പിള്ള സാറിന്റെ അന്നത്തെ മുഖഭാവം ഇന്നും ഒളിമങ്ങാതെ മനസ്സിലുണ്ട്. അനുസരണക്കേട് കാട്ടിയ ഒരു മകനോട് അച്ഛൻ കാണിക്കുന്ന…
Read More » -
Crime
മുന്‍കാമുകന്റെ മുഖത്ത് ആസിഡൊഴിക്കാന്‍ ക്വട്ടേഷന്‍; ഗ്രാഫിക് ഡിസൈനറും സുഹൃത്തും പിടിയില്‍
ന്യൂഡല്‍ഹി: മുന്‍കാമുകന്റെ മുഖത്ത് ആസിഡൊഴിക്കാന്‍ ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്കിയ വനിതാ ഗ്രാഫിക് ഡിസൈനറും സുഹൃത്തും പിടിയില്‍. ഡല്‍ഹിയിലെ രന്‍ഹോല വിഹാറിലാണ് സംഭവം. തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 19നാണ് സംഭവം. ഓംകര്‍ (24) എന്ന യുവാവിനെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നു ഓംകറും ഗ്രാഫിക് ഡിസൈനറായ യുവതിയും. ഇയാളും ഗ്രാഫിക് ഡിസൈനറാണ്. ഈയിടെ മറ്റൊരു യുവതിയുമായി ഓംകറിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. തന്നെ മറക്കണമെന്നും ഇല്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്നും ഓംകര്‍ മുന്‍കാമുകിയെ ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് യുവതി ഗുണ്ടകള്‍ക്ക് 30,000 രൂപ നല്‍കുകയും ഓംകറിന് നേരെ ആസിഡെറിയാന്‍ ഏര്‍പ്പാടാക്കുകയുമായിരുന്നു. നിഹാല്‍ വിഹാറില്‍ താമസിക്കുന്ന ഓംകര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്നു പേര് ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. കത്തിയുമായെത്തിയ പ്രതികള്‍ ഓംകറിനെ കുത്തുകയും ചെയ്തു. ആസിഡ് ഒഴിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജൂണ്‍ 23നാണ് പ്രതികളിലൊരാളായ…
Read More » -
Kerala
മുവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
എറണാകുളം: മുവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷന് പൂവത്തുംചുവട്ടില്‍ അനസിന്റെ മകന് അബ്ദുല്‍ സമദാണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. സ്റ്റാന്റിനൊപ്പം ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലര്‍ച്ചെ മരിച്ചു. മാതാവ്: നസിയ.
Read More » -
Crime
ദീപു ചെന്നൈയിലേക്ക് യാത്ര തിരിച്ചത് 10 ലക്ഷവുമായി; കളിയിക്കാവിളയിലേത് ആസൂത്രിത കൊലപാതകം
തിരുവനന്തപുരം: കളിയിക്കാവിള ഒറ്റമരത്ത് യുവാവിനെ കാറിനുള്ളില്‍ കഴുത്തറത്തനിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ കാണാനില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. യുവാവിന്റെ കൈയില്‍ പണമുണ്ടെന്ന വിവരം കൃത്യമായി അറിയാവുന്നയാളാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു. പാപ്പനംകോട് കൈമനം സ്വദേശി എസ്.ദീപു(44)വിനെയാണ് ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ അസ്വാഭാവികമായനിലയില്‍ കാര്‍ കണ്ടതോടെ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് മുന്‍സീറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ ദീപുവിനെ കണ്ടെത്തിയത്. ജെ.സി.ബി. വാങ്ങി വില്‍പ്പന നടത്തുന്നയാളാണ് ദീപു. ബിസിനസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെ ഒരു സുഹൃത്തിനെ കാണാനായാണ് കളിയിക്കാവിളയില്‍ കാര്‍ നിര്‍ത്തിയതെന്നാണ് പ്രാഥമികവിവരം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കാറിനുള്ളില്‍ കയറി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം പണം കവര്‍ന്നതായാണ് പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ദീപുവിന്റെ മൊബൈല്‍ഫോണ്‍ വിവരങ്ങളും…
Read More » -
India
77 വര്‍ഷത്തെ ഇടവേള; ഇന്ത്യ- ബംഗ്ലദേശ് ട്രെയിന്‍ സര്‍വീസ് വീണ്ടും
കൊല്‍ക്കത്ത: ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള സൗഹൃദം ശക്തമാക്കാന്‍ പുതിയ ട്രെയിന്‍ സര്‍വീസ്. ബംഗ്ലദേശിലെ രാജ്ഷാഹിക്കും കൊല്‍ക്കത്തയ്ക്കും ഇടയിലാണു ട്രെയിന്‍ വരുന്നത്. 77 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു രാജ്ഷാഹി കൊല്‍ക്കത്ത ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം. ഇന്ത്യയ്ക്കും ബംഗ്ലദേശിനും ഇടയിലുള്ള നാലാമത്തെ രാജ്യാന്തര ട്രെയിനാണിത്. കൊല്‍ക്കത്ത-ധാക്ക ‘മൈത്രീ എക്സ്പ്രസ്’, കൊല്‍ക്കത്ത-ഖുല്‍ന ‘ബന്ധന് എക്സ്പ്രസ്’, ന്യൂ ജല്‍പായ്ഗുഡി-ധാക്ക ‘മിതാലി എക്സ്പ്രസ്’ എന്നിവയാണു മുന്‍ഗാമികള്‍. രാജ്ഷാഹി-കൊല്‍ക്കത്ത ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതു വടക്കന്‍ ബംഗ്ലദേശിലെയും രാജ്ഷാഹി ഡിവിഷനിലെയും ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകും. യാത്ര സുഗമമാക്കുന്നതിനൊപ്പം ഇന്ത്യയുമായി നല്ല ആശയവിനിമയ ബന്ധം സൃഷ്ടിക്കാനും പുതിയ ട്രെയിന്‍ വഴിയൊരുക്കുമെന്നാണു ബംഗ്ലാദേശിലുള്ളവര്‍ കരുതുന്നത്. 1947ല്‍ ഇന്ത്യാ വിഭജനത്തിനു മുന്‍പു രാജ്ഷാഹി-കൊല്‍ക്കത്ത ട്രെയിന്‍ സര്‍വീസുണ്ടായിരുന്നു. രാജ്ഷാഹിയില്‍നിന്ന് നൂറുകണക്കിന് രോഗികളാണു ദിവസവും ചികിത്സയ്ക്കായി ഇന്ത്യയിലേക്കു വരുന്നത്. ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പതിവായി യാത്ര…
Read More »