politics

  • “ഗുഡ് ബൈ പിണറായി” യെന്ന് കേരളം പറയുന്ന ദിനമിത്; ബിജെപി പണം ഉപയോഗിച്ച് സ്വാധീനം ചെലുത്തുകയാണ്; ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ട് – രമേശ് ചെന്നിത്തല

    തിരുവനന്തപുരം: കേരളത്തിൽ ഉടൻ ഭരണ മാറ്റമുണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നുമുള്ള ആത്മവിശ്വാസം പ്രകടമാക്കി കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. “ഗുഡ് ബൈ പിണറായി” എന്ന് കേരളം പറയുന്ന ദിനമാണിതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ ഭരണ മാറ്റം ആഗ്രഹിക്കുന്നുവെന്നും യുഡിഎഫ് ഭരണം വേണമെന്ന പൊതുവായ മനോഭാവം എല്ലായിടത്തും പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണകേസിൽ ആരോപണങ്ങൾ നേരിടുന്നവർക്ക് ജനങ്ങൾ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി പണം ഉപയോഗിച്ച് സ്വാധീനം ചെലുത്തുകയാണെന്നും അധാർമിക നടപടികൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്നും ഹരിപ്പാട് ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ സിപിഎം വോട്ടുകൾ ബിജെപിക്കു മാറിയെന്നും ചെന്നിത്തല ആരോപിച്ചു. ഇതിനിടെ, യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.‍‍ഡി സതീശനും ആവർത്തിച്ചു. സംസ്ഥാനത്തെ എല്ലാ വോട്ടർമാരും ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുക്കണമെന്നും വോട്ട് ചെയ്യാതെ ആരും വിട്ടുനിൽക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വോട്ടെടുപ്പ് ആരംഭിച്ച ആദ്യ…

    Read More »
  • ‘വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ‘- പരാതി നല്കി കോൺ​ഗ്രസ്

    പത്തനംതിട്ട: കേരളത്തിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ പരാതിയുമായി കോൺ​ഗ്രസ്. വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ എന്നാണ് പരാതി. മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും ആക്ഷേപം ഉയർത്തി. മല്ലപ്പുഴശേരി ബൂത്തിൽ ആണ് ആക്ഷേപം ഉയർന്നത്. ജില്ലാ കളക്ടറെ വിളിച്ച് പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ ആറന്മുള മണ്ഡലത്തിൽ കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. 17.33 ശതമാനമാണ് പോളിങ്. 2021നെക്കാളും വലിയ ഭൂരിപക്ഷത്തിൽ ആറന്മുളയിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണാ ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ തനിക്കെതിരെ അധിക്ഷേപങ്ങൾ ഉയരുന്നുണ്ടെന്നും ആറന്മുളയിൽ പോളിങ് ശതമാനം ഉയരുമെന്നും അവർ പറഞ്ഞു.

    Read More »
  • പ്രധാന നേതാക്കളും സ്ഥാനാർത്ഥികളും വോട്ട് ചെയ്തു; ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് ; ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ്; തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിർണായക ശക്തിയാകുമെന്നും ബിജെപി അധ്യക്ഷൻ

    കൊച്ചി: സംസ്ഥാനത്ത് പോളിം​ഗ് മികച്ച രീതിയിൽ പുരോ​ഗമിക്കുകയാണ്. ആദ്യ 2 മണിക്കൂറിൽ സംസ്ഥാനത്ത് 10.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ തന്നെ മിക്ക ബൂത്തുകളിലും നീണ്ട നിരയുണ്ട്. ആദ്യ മണിക്കൂറിൽ തന്നെ പ്രധാന നേതാക്കളും സ്ഥാനാർത്ഥികളും വോട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല സ്‌കൂളിൽ കുടുംബ സമേതമെത്തി വോട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ, ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ, അടക്കം പ്രമുഖർ രാവിലെ തന്നെ വോട്ട് ചെയ്തു. സംസ്ഥാനത്തെ പല ബൂത്തുകളിലും രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് . വൈകീട്ട് ആറുമണി വരെയാണ് പോളിങ്. വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കളും ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെട്ടു. ‌ സംസ്ഥാനത്ത് തൂക്ക്…

    Read More »
  • രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ അഴിമതി നിലനിൽക്കുന്ന സംസ്ഥാനമെന്ന പദവി കേരളത്തിന്, ജനം എൽഡിഎഫിനോടൊപ്പമാണ്!! ആ ഡാഷ് എന്നിടത്ത് പൂരിപ്പിക്കേണ്ടത് അവരവര് തന്നെ- പിണറായി

    കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എൽഡിഎഫിന് മാത്രമേ നാടിനെ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന് ജനങ്ങൾക്ക് അറിയാം. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതുകൊണ്ട് കാര്യമില്ലെന്നും അതൊന്നും ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി ആർ.സി. അമല ബേസിക് സ്കൂളിലെ 194ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അതിപ്രധാന തെരഞ്ഞെടുപ്പാണിത്. വികസിത കേരളത്തിലേക്ക് ചുവടുവെച്ച് നിൽക്കുകയാണ് നമ്മൾ. എല്ലാ മേഖലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനായി. അത് തുടരണം. വികസനത്തിന് ഇടവേള ഉണ്ടാകരുത് എന്നാണ് ജനം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളാകെ എൽഡിഎഫിനോടൊപ്പമാണ്. എൽഡിഎഫിനെ എതിർക്കുന്ന മുന്നണികളിലുള്ളവരടക്കം നാടിന് വികസനം വേണമെന്ന് ചിന്തിക്കുന്നവരാണ്. ജനങ്ങൾക്ക് കൃത്യമായ അനുഭവമുണ്ട്. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിന്റെ പുരോഗതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫ് ആകുമ്പോൾ ഒരു തരത്തിലുള്ള അവ്യാഗ്രതകളും ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പാണ്. രാജ്യത്തെ…

    Read More »
  • ബൂത്തിനു മുന്നിൽ ചക്ക പറിക്കാൻ നിൽക്കുന്ന ആന! വോട്ടർമാരുടെ കാഴ്ചപരിധിയിൽ നിന്നും ഈ ചിഹ്നങ്ങളെ ഒളിപ്പിക്കാനുള്ള പെടാപാടിൽ പോളിങ് ഓഫീസർമാർ

    അന്നമനട (തൃശ്ശൂർ): രണ്ട് കാലും തുമ്പിക്കൈയും ഉയർത്തി ചക്ക പറിക്കാൻ നിൽക്കുന്ന ആനയുടെയും ചക്കയുടെയും ശില്പം അന്നമനടയിലെ സ്കൂൾ കവാടത്തിലെ ആകർഷണീയ കാഴ്ചയാണ്. എന്നാൽ, സ്‌കൂൾമുറ്റത്തെ ഈ ചക്കയും ആനയും ബാലറ്റിൽ ഇടംപിടിച്ചതോടെ തിരഞ്ഞെടുപ്പ് അധികാരികൾക്ക് ഈ ശില്പം പൊല്ലാപ്പായി . കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ മൂന്ന് ബൂത്തുകൾ പ്രവർത്തിക്കേണ്ട സ്‌കൂൾ കവാടത്തിലാണ് ഈ ചിഹ്നം തല ഉയർത്തിനിൽക്കുന്നത്. ഇതോടെ ഈ ആനയും ചക്കയും ആസ്വാദനത്തിനപ്പുറം വോട്ടുചെയ്യാനെത്തുന്ന വോട്ടർമാരെ ആകർഷിക്കുമോയെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരും ചിഹ്നം അനുവദിച്ചുകിട്ടിയ രണ്ടുപേർ ഒഴികെയുള്ളവരും. ഇതോടെ ഈ ആനയെയും ചക്കയെയും എങ്ങനെ ബൂത്തിലെത്തുന്നവരുടെ കണ്ണെത്താതെ ഒളിപ്പിക്കാനാവുമെന്ന ചിന്തയിലായി പോളിങ് ഓഫീസർമാർ. ചക്ക ചെറിയൊരു തുണിയിലോ സഞ്ചിയിലോ ആക്കി ഒളിപ്പിക്കാം പക്ഷേ, ഏതാണ്ട് ഒരാനയുടെ വലുപ്പമുള്ള ആനയുടെ ശില്പം എങ്ങനെ ഒളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവർ. തിരഞ്ഞെടുപ്പ് ബാലറ്റിലുള്ള ചിഹ്നം നിശ്ചിതപരിധിക്കപ്പുറത്തേ പ്രദർശിപ്പിക്കാവൂവെന്നാണ് ചട്ടം. എന്നാൽ, ഈ ആനയും ചക്കയുമാകട്ടെ സ്‌കൂൾവളപ്പിലെ ഗേറ്റിൽത്തന്നെയാണ്. നിയമപ്രകാരം വോട്ടുചെയ്യാനെത്തുന്നവരെ ആകർഷിക്കാത്ത നിലയിൽ…

    Read More »
  • പോളിം​ഗ് പുരോ​ഗമിക്കുന്നു; ബൂത്തുകളിൽ നീണ്ട നിര; രാവിലെ തന്നെയെത്തി സുരേഷ് ​ഗോപി, മോഹൻലാൽ, പൃഥ്വിരാജ് എന്നീ താരങ്ങൾ

    കൊച്ചി: കേരളം വിധിയെഴുതുന്നു. സംസ്ഥാനത്തെ പല ബൂത്തുകളിലും രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് .എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ തുടങ്ങിയവർ രാവിലെ ഏഴരയ്ക്ക് മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്നോടിയായി നടക്കേണ്ട മോക്ഡ്രിൽ പലയിടത്തും സാങ്കേതിക തടസ്സങ്ങൾ കാരണം മുടങ്ങിയത് ആശങ്കയ്ക്കിടയാക്കി. തകരാറിലായ മെഷിനുകൾ മാറ്റിസ്ഥാപിച്ചു. വൈകീട്ട് ആറുമണി വരെയാണ് പോളിങ്. ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനമുള്ളയാൾക്കുവരെ സ്ലിപ് നൽകും. ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.

    Read More »
  • വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുന്നതിനാൽ വോട്ടർമാർക്ക് അധിക നേരം ക്യൂ നിൽക്കേണ്ടി വരില്ലെന്ന് തിര. കമ്മീഷൻ; കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഇന്ന് വിധിയെഴുതും

    തിരുവനന്തപുരം:പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ബൂത്തിലേക്ക്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. 883 സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 27196936 സമ്മതിദായകരാണുള്ളത്. വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലെ 30495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. ഇവയിൽ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ എന്ന നിബന്ധന പാലിക്കാനായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകൾ വർധിപ്പിച്ചതിനാൽ ഇത്തവണ വോട്ടർമാർ ഏറെനേരം ക്യൂ നിൽക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണു തിരഞ്ഞെടുപ്പ് കമ്മിഷൻ‌. സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജരാണ്. അസമിലും പുതുച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ്.

    Read More »
  • ലെബനിലെങ്ങും ഇസ്രയേൽ വ്യോമാക്രമണം;89 ആളുകളോളം കൊല്ലപ്പെട്ടു; 700-ൽപ്പരം പേർക്ക് പരിക്ക്; ഹോർമൂസിൽ വീണ്ടും പ്രതിസന്ധി; അമേരിക്ക- ഇറാൻ വെടിനിർത്തൽ നിലനിൽക്കുമോ?

    ബെയ്റൂത്ത്: യു.എസ്–ഇറാൻ വെടിനിർത്തൽ ധാരണയുടെ ഭാവിയെ ആശങ്കയിലാഴ്ത്തി ലെബനനിൽ വ്യാപക വ്യോമാക്രമണം നടത്തി ഇസ്രയേൽ . ആക്രമണങ്ങളിൽ കുറഞ്ഞത് 89 പേർ കൊല്ലപ്പെട്ടതായും 700-ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബെയ്റൂത്ത് ഉൾപ്പെടെ ലെബനനിലെ നൂറോളം ഇടങ്ങളിലാണ് വ്യോമാക്രമണം നടന്നത്.അതിനുള്ള തിരിച്ചടിയായി ഹിസ്ബുള്ള ഇസ്രയേലിന്റെ വടക്കൻ മേഖലകളിലേക്ക് റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ആക്രമണങ്ങളെ “കാടത്തം” എന്നു വിശേഷിപ്പിച്ച് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ രംഗത്തെത്തി. നിരവധി കെട്ടിടങ്ങൾ തകർന്നതോടെ ആശുപത്രികൾ പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. ടയർ നഗരത്തിലെ ജനവാസ മേഖലയിലുള്ള ബഹുനില കെട്ടിടം സ്‌ഫോടനത്തിൽ തകർന്നതും സമീപ പ്രദേശങ്ങൾ പുകമഞ്ഞിൽ മുങ്ങിയതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിന് മുൻപ് പ്രദേശവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ പ്രതിരോധസേന മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ലെബനനിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം നിയന്ത്രിച്ചതായി റിപ്പോർട്ടുണ്ട്. വെടിനിർത്തൽ ധാരണയിലെ പ്രധാന വ്യവസ്ഥകളിലൊന്നായ കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഇതോടെ ബാധിക്കപ്പെട്ടതായി വിലയിരുത്തപ്പെടുന്നു. ഇന്ന്…

    Read More »
  • ‘ലബനനിലെ ഇസ്രയേൽ ആക്രമണങ്ങൾ അവസാനിപ്പിക്കണം; അതിന് തയ്യാറായില്ലെങ്കിൽ ടെൽ അവീവിനെ ലക്ഷ്യമിടും‘: ഇറാൻ

    ന്യൂഡൽഹി: ലബനനിലെ ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രയേൽ നഗരമായ ടെൽ അവീവിനെ ലക്ഷ്യമിടുമെന്ന് ഇറാന്റെ ശക്തമായ മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിൽ ലബനൻ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഇറാന്റെ ഈ നീക്കം. തെക്കൻ ലബനനിലെ സൈനിക നടപടി നിർത്തിയില്ലെങ്കിൽ, തങ്ങളുടെ മിസൈൽ യൂണിറ്റുകൾ ടെൽ അവീവിൽ ആക്രമണം നടത്തുമെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഈ താക്കീത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് പ്രഖ്യാപിച്ച വെടിനിർത്തലിനെ ചൊല്ലി ഇസ്രയേലും പാകിസ്താനും വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലബനന് ബാധകമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറയുന്നത് വെടിനിർത്തൽ കരാറിൽ ലബനനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ്. ഇതിനിടെ തെക്കൻ ലബനനിലെ നഗരങ്ങളിൽനിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇസ്രയേൽ സൈന്യം പുതിയ…

    Read More »
  • മുഖ്യമന്ത്രിയുടെ‘ഡാഷ് മോനെ’ പരാമർശം കേരളത്തിനാകെ അപമാനകരം; രേവന്ദ് റെഡ്ഡി തമാശയ്ക്ക് ഒരു പരാമർശം നടത്തിയപ്പോൾ അതേതീതിയിൽ സിനിമാ ഡയലോ​ഗിൽ തന്നെ പിണറായി വിജയനും മറുപടിയേകാമായിരുന്നു‘- കെ. മുരളീധരൻ

    തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ ‘ഡാഷ് മോനെ’ എന്ന പരാമർശം കേരളത്തിനാകെ അപമാനകരമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഒരു മലയാള സിനിമാ ഡയലോഗ് തമാശയായി ഉപയോഗിച്ചതിന് മറുപടിയായി, മറ്റൊരു സിനിമാ ഡയലോ​ഗ് ഉപയോഗിച്ച് പിണറായി വിജയന് രാഷ്ട്രീയപരമായി പ്രതികരിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള സാവധാനവും സംസ്കാരപരവുമായ മറുപടിയായിരുന്നു ഉചിതമെന്നും, മുഖ്യമന്ത്രി ഉപയോഗിച്ച പദപ്രയോഗം യോജിച്ചതല്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഒരു ഭരണാധികാരിയിൽ നിന്ന് വിവേകപൂർണമായ പെരുമാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും, ഇത്തരം വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ, രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരഞ്ഞെടുപ്പുകളിൽ അടിയൊഴുക്കുകൾ സാധാരണമായ കാര്യമാണ്. എന്നാൽ അവയെ നേരിടാനുള്ള ശക്തിയും സ്ഥിരതയും വേണമെന്നും മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ സിപിഎം-ബി.ജെ.പി മത്സരം എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, അത് കേട്ട് ബിജെപി പ്രവർത്തകർ പോലും അത്ഭുതപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു.…

    Read More »
Back to top button
error: