politics

  • ഖത്തറില്‍ വ്യോമാക്രമണം; തൊടുത്തത് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും; യുഎസ് സൈനികരെ കുറിച്ച് വിവരം നല്‍കാന്‍ മേഖലയിലെ പൗരന്‍മാരോട് ഇറാന്റെ ആഹ്വാനം; പുണ്യ സ്ഥലങ്ങളിലെ പ്രാര്‍ഥനകള്‍ നിര്‍ത്തി ഇസ്രയേല്‍

    ഖത്തറിന് നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തി. ഖത്തര്‍ സൈന്യം ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും നിരവധി ഡ്രോണുകളും ആകാശത്തുവെച്ച് തകര്‍ത്തെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിനിടെ മേഖലയിലുടനീളമുള്ള യുഎസ് സൈനികരെക്കുറിച്ചുള്ള വിവരങ്ങള്‍ ഐആര്‍ജിസി ഇന്റലിജന്‍സ് സംഘടന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഹോട്ടലുകളിലും സ്വകാര്യയിടങ്ങളിലും താമസിക്കുന്ന 11,000 യുഎസ് സൈനികരെ കണ്ടെത്താനാണ് മേഖലയിലെ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അറബ് സഹോദരങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കാന്‍ യുഎസ് ശ്രമിക്കുമെന്നും അതിനാല്‍ അവര്‍ക്ക് അഭയം നല്‍കാതിരിക്കുകയും അവരുടെ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യുന്നതാണ് നല്ലതെന്നും ഐആര്‍ജിസി ആഹ്വാനം ചെയ്യുന്നു ഇസ്രയേല്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയുമായി ഇറാന്‍ മിസൈല്‍ ആക്രമണം. മധ്യ ഇസ്രയേലിലും ടെല്‍ അവീവിലും സൈറണുകള്‍ മുഴങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഇസ്രയേലിലെ മേഖലയിലാണ് മിസൈല്‍ പതിച്ചതെന്ന് ഇസ്രായേലിന്റെ ഹോം ഫ്രണ്ട് കമാന്‍ഡ് അറിയിച്ചു. ഇറാന്റെ ആക്രമണം തടയാന്‍ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാന്റെ…

    Read More »
  • ടെഹ്‌റാനിൽ പരക്കെ അമ്ലമഴ; ന​ഗരവാസികൾക്ക് ​ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ; അന്തരീക്ഷ വായുവിൽ സൾഫർ ഡയോക്സൈഡ് ഉൾപ്പെടെയുള്ള മാരകമായ വാതകങ്ങളുടെ അളവ് വർദ്ധിച്ചു

    ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ രണ്ട് എണ്ണ സംഭരണികൾക്ക് നേരെ കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ ആക്രമണത്തെത്തുടർന്ന് നഗരത്തിൽ കടുത്ത പരിസ്ഥിതി-ആരോഗ്യ പ്രതിസന്ധി ഉടലെടുത്തതായി ഇറാൻ സർക്കാർ. ആക്രമണത്തിൽ എണ്ണ സംഭരണികൾ തകർന്നതിനെത്തുടർന്ന് നഗരത്തിന് മുകളിൽ കിലോമീറ്ററുകളോളം കനത്ത പുകപടലം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ പെയ്ത മഴ അമ്ല മഴയായി (Acid Rain) മാറിയതായാണ് റിപ്പോർട്ടുകൾ. അമ്ല മഴ പെയ്തതോടെ നഗരവാസികൾക്കിടയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിലും പ്രായമായവരിലുമാണ് ആഘാതം കൂടുതൽ. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ, കണ്ണിനും ചർമ്മത്തിനും ഉണ്ടാകുന്ന നീറ്റലും ചൊറിച്ചിലും എന്നിവ കാരണം നിരവധി ആളുകൾ ചികിത്സ തേടിയിട്ടുണ്ട്. അന്തരീക്ഷത്തിലെ മലിനീകരണം അപകടകരമായ നിലയിലായതിനാൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. എണ്ണ ശുദ്ധീകരണ ശാലകൾക്കും സംഭരണികൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇറാന്‍റെ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ജനങ്ങളുടെ ജീവനെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ടെഹ്‌റാനിലെ അന്തരീക്ഷ വായുവിൽ സൾഫർ…

    Read More »
  • ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ ആദ്യ സന്ദേശം: ‘ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരും; അയൽക്കാരുമായുള്ള സൗഹൃദത്തിൽ വിശ്വസിക്കുന്നു, യുഎസ് താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നത്‘

    ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റ ആയത്തുള്ള മൊജ്തബ ഖമേനിയുടെ ആദ്യ ഔദ്യോഗിക സന്ദേശം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു. കഴിഞ്ഞ ഞായറാഴ്ച രാജ്യത്തിന്‍റെ അത്യുന്നത പദവിയിലേക്ക് നിയമിതനായതിന് ശേഷം ആദ്യമായാണ് മൊജ്തബ ഖമേനിയിൽ നിന്നുള്ള ഒരു പ്രതികരണം പുറത്തുവരുന്നത്. സ്ഥാനാരോഹണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ നിലവിലെ അസാധാരണ സാഹചര്യങ്ങൾ പരിഗണിച്ച് മാധ്യമങ്ങളിലൂടെ തന്‍റെ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ആദ്യ സന്ദേശത്തിൽ ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത മൊജ്തബ, ഇറാന്‍റെ ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്ന നിലപാട് വ്യക്തമാക്കി. ഇറാൻ അയൽക്കാരുമായുള്ള സൗഹൃദത്തിൽ വിശ്വസിക്കുന്നുവെന്നും അമേരിക്കൻ താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊജ്താബ ഖമേനിയുടെ ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെ അദ്ദേഹത്തിന്‍റെ കൈപ്പടയിലുള്ള ഒരു കുറിപ്പാണ് ആദ്യം പുറത്തുവന്നത്. ഇറാന്‍റെ ചരിത്രത്തിലെ പരമോന്നത നേതാക്കളുടെ പേരുകൾക്കൊപ്പമാണ് മൊജ്താബയുടെ പേരും…

    Read More »
  • ലോകത്തെ രണ്ടാമത്തെ വലിയ എല്‍പിജി ഉപഭോക്താവ്; ഭൂരിഭാഗവും എത്തുന്നത് ഹോര്‍മൂസ് വഴി; സംഭരണ ശേഷി രണ്ടു ദിവസത്തേക്കു മാത്രം! യൂറോപ്പ് സംഭരിക്കുന്നത് 25 ദിവസത്തേക്ക്; ഇന്ത്യയുടെ പ്രതിദിന എല്‍പിജി ഉപഭോഗം 80,000 ടണ്‍; യുദ്ധം നീണ്ടാല്‍ പാചകം നിലയ്ക്കും

    ന്യൂഡല്‍ഹി: യുദ്ധമടക്കമുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയിലെ അടുക്കളകള്‍ക്കും ഹോട്ടലുകള്‍ക്കുമുള്ള എല്‍പിജി (പാചകവാതകം) ഉറപ്പിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ ഇല്ലെന്നു കണക്കുകള്‍. ആകെ ഇറക്കുമതിയുടെ 85 ശതമാനത്തിലധികം ഇന്ത്യയുടെ തീരത്തടുക്കണമെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് കടക്കണം. പെട്രോള്‍, ഡീസല്‍ എന്നിവയെ അപേക്ഷിച്ചു പിരിമിതമായ സംഭരണ ശേഷികാരണം പാചക വാതക പ്രതിസന്ധി ഇന്ത്യയെ വേഗത്തില്‍ ബാധിച്ചു. ഇന്ത്യന്‍ എല്‍പിജി സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വിതരണത്തിനാണ് (operational flow), അല്ലാതെ സംഭരണത്തിനായല്ല. വലിയ ഭൂഗര്‍ഭ സംഭരണികള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നിലവില്‍ കൃത്യമായ നിര്‍ദ്ദേശങ്ങളൊന്നുമില്ല. അത്തരം സംഭരണത്തിന്റെ അഭാവം ഇന്ത്യയിലെ ഒരു അടിസ്ഥാന സൗകര്യ ബലഹീനതയാണെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐഇഎ) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആഭ്യന്തര വാതക കുതിച്ചുചാട്ടം ഐഇഎ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ എല്‍പിജി ഇറക്കുമതി 2011-12 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ ഏകദേശം 20 ദശലക്ഷം ടണ്ണായി. മൂന്നിരട്ടിയാണു വര്‍ധന. ഇന്ത്യയുടെ ആവശ്യത്തിന്റെ ഏകദേശം 60 ശതമാനത്തോളമാണ് ഇറക്കുമതി. 2026-സാമ്പത്തിക വര്‍ഷത്തില്‍, ജനുവരി വരെ ഇറക്കുമതി 18 ദശലക്ഷം ടണ്‍…

    Read More »
  • ‘സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്; പാർട്ടിയിൽ വൻ കൊഴിഞ്ഞുപോക്ക്; വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിസ്മയങ്ങൾ ഉണ്ടാകും; എല്ലാത്തിനും കാരണം പിണറായിയുടെ ദുർഭരണം‘:വിഡി സതീശൻ

    തിരുവനന്തപുരം: സിപിഎമ്മിന്റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളിൽ വച്ച് താൻ തന്നെ നിരവധി സിപിഎം പ്രാദേശിക നേതാക്കൾക്ക് കോൺഗ്രസ് അംഗത്വം നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തിൽ മുൻപൊന്നും ഉണ്ടായിട്ടില്ല. സാധാരണക്കാരായ പാർട്ടിക്കാർ ഭരണത്തിന്റെ ഗുണഫലങ്ങൾ ലഭിക്കാത്തതിനാൽ നിരാശരാണെന്നും സതീശൻ പറഞ്ഞു. പാലക്കാട്ടും പയ്യന്നൂരിലും പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടായിട്ടുള്ള പ്രതിഷേധങ്ങൾ പാർട്ടിയുടെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടയായ പയ്യന്നൂരിൽ പോലും ജനങ്ങളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതികരണമാണ് ഉണ്ടാകുന്നത്. കേരളത്തിലെ സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിസ്മയങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു. പത്തുവർഷത്തെ പിണറായി വിജയന്റെ ഭരണമാണ് സിപിഎമ്മിന് ഇത്ര വലിയ നാശമുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കൾ തന്നെ തെറ്റായ നടപടികളെ…

    Read More »
  • വിയോജിപ്പും ജനാധിപത്യവും , മണിശങ്കർ അയ്യർക്ക് ശശി തരൂരിന്റെ തുറന്ന കത്ത്: ”എന്റെ നിലപാടുകളെയും ‘സ്വഭാവ’ത്തെയും കുറിച്ച് മണിശങ്കർ അയ്യർ നടത്തിയ സമീപകാല ‘വിലയിരുത്തലി’നുള്ള മറുപടി”

    ന്യൂഡൽഹി: അടുത്തയിടെ മുതിർന്ന രാഷ്ട്രീയ നേതാവായ മണിശങ്കർ അയ്യർ ലോക്സഭാ എംപി ശശീതരൂരിനെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തുകയുണ്ടായി. യുഎസ്-ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ നിലപാടിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട്, മണിശങ്കർ അയ്യർ ഒരു തുറന്ന കത്ത് എഴുതി, അതിൽ തരൂരിന്റെ അഭിപ്രായങ്ങളെ “തത്വാധിഷ്ഠിതമല്ലാത്ത, ധാർമ്മികതയില്ലാത്ത സമീപനം” എന്ന് വിശേഷിപ്പിച്ചു. ഇപ്പോഴിതാ അതിനുള്ള മറുപടി തുറന്ന കത്തിലൂടെ തന്നെ നല്കിയിരിക്കുകയാണ് ശശി തരൂർ. കത്തിന്റെ പൂർണ്ണ രൂപം വിയോജിപ്പ് ഒരു അഭിവൃദ്ധി പ്രാപിക്കുന്ന ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്, പക്ഷേഒരു സഹപ്രവർത്തകന്റെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുന്നുഅല്ലെങ്കിൽ വിദേശനയത്തിൽ വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നതിനാൽ മാത്രം ദേശസ്‌നേഹം പൊതുചർച്ചയെ ശക്തിപ്പെടുത്തുന്നതിൽ കാര്യമായി ഒന്നും ചെയ്യുന്നില്ല. നിങ്ങളുടെ കാഴ്ചപ്പാടുകൾക്ക് നിങ്ങൾക്ക് അവകാശമുണ്ടെങ്കിലും, എന്റെ നിലപാടുകളെ (എന്റെ സ്വഭാവത്തെയും) കുറിച്ചുള്ള നിങ്ങളുടെ സമീപകാല പൊതു “വിലയിരുത്തലിന്” വ്യക്തമായ ഒരു പ്രതികരണം ആവശ്യമാണ്. അന്താരാഷ്ട്ര കാര്യങ്ങളെ വ്യക്തമായ ദേശീയ കാഴ്ചപ്പാടോടെയാണ് ഞാൻ എപ്പോഴും സമീപിച്ചിട്ടുള്ളത്, ഇന്ത്യയുടെ താൽപ്പര്യങ്ങൾ, സുരക്ഷ, ആഗോള നിലപാട് എന്നിവ…

    Read More »
  • ‘ജി. സുധാകരൻ ജനാധിപത്യ മര്യാദയുള്ളയാൾ; സിപിഎം ചെയ്തത് അങ്ങേയറ്റം നെറികേട്‘: രമേശ് ചെന്നിത്തല; പിന്തുണയ്ക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ്

    തിരുവനന്തപുരം: അമ്പലപ്പുഴയിൽ ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നതിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പാർട്ടിയും യുഡിഎഫും ചേർന്ന് ആലോചിക്കേണ്ട വിഷയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൂട്ടായി ചർച്ചചെയ്ത് തീരുമാനമെടുക്കും. അദ്ദേഹത്തെപോലെയുള്ള പൊതുപ്രവർത്തകൻ നിയമസഭയിൽ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ‘വിദ്യാർഥിയായിരിക്കുന്ന കാലം മുതൽ ജി. സുധാകരനെ അറിയാം. ഒരുമിച്ച് പ്രസംഗപരിപാടികളിലും മറ്റും പങ്കെടുത്തിട്ടുണ്ട്. ഞങ്ങൾ മാവേലിക്കരക്കാരാണ്. യഥാർഥ കമ്യൂണിസ്റ്റിനെ ജി സുധാകരനിൽ കാണാം. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും അദ്ദേഹം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. മന്ത്രിയായ കാലത്ത് 140 എംഎൽഎമാർക്കും ഒരുപോലെ പിഡബ്ല്യൂഡി ഫണ്ട് നൽകി. ആ ജനാധിപത്യമര്യാദ എല്ലാകാലത്തും സുധാകരൻ കാണിച്ചു. അഴിമതിക്കെതിരേ ധീരമായ പോരാട്ടം നടത്തി ജനങ്ങൾക്ക് സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. പക്ഷേ, അദ്ദേഹത്തോട് പാർട്ടിചെയ്തത് കടുത്ത അനീതിയാണ്. കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയശത്രുക്കളോട് പോലും ചെയ്യാൻ പാടില്ലാത്തത് ആലപ്പുഴയിലെ പാർട്ടി നേതൃത്വം അദ്ദേഹത്തോട് ചെയ്തു. അദ്ദേഹത്തെയും പിതാവിനെയും മോശമായി ചിത്രീകരിച്ചവർക്കെതിരേ ഇതുവരെയും നടപടിയെടുത്തില്ല. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും…

    Read More »
  • ഇറാന്‍ യുദ്ധം ആഗോള വിമാനയാത്രാ മേഖലയില്‍ സൃഷ്ടിക്കുന്നത് കനത്ത പ്രതിസന്ധി: ഇന്ധനവില കുതിക്കുന്നു; നൂറു ശതമാനത്തോളം ഉയര്‍ന്നു; യാത്രക്കാര്‍ക്ക് വന്‍ ബാധ്യത; 30 ശതമാനം വരെ നിരക്കു വര്‍ധന പ്രതീക്ഷിക്കാം

    ന്യൂഡല്‍ഹി/ഹോങ്കോംഗ്: ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന അപ്രതീക്ഷിത വര്‍ദ്ധനവ് വിമാനയാത്രാ മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. അസംസ്‌കൃത എണ്ണയുടെ വിലയേക്കാള്‍ വളരെ വേഗത്തില്‍ വിമാന ഇന്ധനത്തിന് വില വര്‍ദ്ധിക്കുന്നതാണ് വിമാനക്കമ്പനികളെ കുഴപ്പിക്കുന്നത്. ഇറാനു മേലുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതോടെ വിമാന ഇന്ധനവിലയില്‍ രണ്ടിരട്ടി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഇന്ധനവിലയിലെ അസ്വാഭാവിക കുതിപ്പ് സാധാരണഗതിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയ്‌ക്കൊപ്പം നീങ്ങുന്ന വിമാന ഇന്ധനവില, നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ആ ബന്ധം കൈവിട്ടിരിക്കുകയാണ്. അസംസ്‌കൃത എണ്ണയുടെ വിലയില്‍ മൂന്നിലൊന്ന് വര്‍ദ്ധനവ് ഉണ്ടായപ്പോള്‍, വിമാന ഇന്ധനവില നൂറു ശതമാനത്തോളം ഉയര്‍ന്നു. വിമാന ഇന്ധനം ശുദ്ധീകരിച്ചെടുക്കുന്നതിനുള്ള ചിലവ് (റിഫൈനിംഗ് മാര്‍ജിന്‍) വലിയ രീതിയില്‍ വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം. ഇത് വിമാനക്കമ്പനികളുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നു ഇന്ധനവിലയിലുണ്ടായ ഈ വര്‍ദ്ധനവ് മറികടക്കാന്‍ വിമാനക്കമ്പനികള്‍ യാത്രക്കാരുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് ഇന്ധന…

    Read More »
  • ഹോര്‍മൂസിലെ ആക്രമണം അവസാന അടവ്; മിസൈലുകളുടെ 90 ശതമാനവും തീര്‍ന്നു; ഇസ്രയേല്‍ പകല്‍ ആക്രമിക്കില്ലെന്ന കണക്കുകൂട്ടല്‍ വിഡ്ഢിത്തം; യുദ്ധത്തിന്റെ കാതല്‍ ഇറാനിയന്‍ കഴിവുകേട്; ‘ക്ഷീണിപ്പിച്ചു തോല്‍പ്പിക്കല്‍ എത്രകാലം’?

    ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ 145 ഡോളര്‍ വിലയുള്ള ഫ്‌ലോര്‍ഷൈം ലെക്‌സിംഗ്ടണ്‍ ഓക്‌സ്‌ഫോര്‍ഡ് (Florsheim Lexington Oxfords) ഷൂസ് ധരിച്ചാണ് ഞാന്‍ നില്‍ക്കുന്നതെങ്കില്‍, അദ്ദേഹത്തെ വകവരുത്തുമെന്ന ഇറാനിയന്‍ ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ഭീഷണികളെക്കുറിച്ച് ഞാന്‍ അമിതമായി ആശങ്കപ്പെടില്ല. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി ഇന്നലെ പരിഹാസത്തോടെ പറഞ്ഞത് ‘ഇല്ലാതാക്കപ്പെടാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കുക’ എന്നായിരുന്നു. എന്നാല്‍ ആ ഭരണകൂടത്തിന്റെ ഇതുവരെയുള്ള സൈനിക പ്രകടനം കണക്കിലെടുക്കുമ്പോള്‍, ആ ഭീഷണി തിരിച്ചാണ് സംഭവിക്കാന്‍ പോകുന്നതെന്നു ‘ദി ടെലിഗ്രാഫി’ന്റെ വിദേശകാര്യ ലേഖകന്‍ ജേക്ക് വാലിസ് സൈമണ്‍സ് ചൂണ്ടിക്കാട്ടുന്നു. ലേഖനത്തിന്റെ പൂര്‍ണരൂപം യുദ്ധത്തിന്റെ കാതല്‍ ഇറാനിയന്‍ കഴിവുകേടാണ്. എല്ലാത്തിനുമുപരി, ഫെബ്രുവരി 28-ന് രാവിലെ, ഈ യുദ്ധത്തിന്റെ ആദ്യ പ്രഹരം അയത്തൊള്ളയെ അദ്ദേഹത്തിന്റെ വസതിയില്‍ വിശ്രമിക്കുമ്പോഴായിരുന്നു. അദ്ദേഹത്തിന്റെ മിക്ക മുതിര്‍ന്ന കമാന്‍ഡര്‍മാരെയും സാധാരണ പോലെ തെരുവിന് തൊട്ടപ്പുറത്ത് യോഗം ചേരുകയായിരുന്നു. ഇസ്രായേലികള്‍ പകല്‍ സമയം ആക്രമിക്കില്ല എന്ന വിധിനിര്‍ണ്ണായകവും തികച്ചും വിഡ്ഢിത്തവുമായ ഒരു അനുമാനമാണ് അവര്‍…

    Read More »
  • ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു തുടക്കം, മേജർ രവി മണ്ഡലം സന്ദർശിക്കും, ചുമരെഴുത്ത് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിർവഹിക്കും

    ഒറ്റപ്പാലം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി എൻഡിഎ സ്ഥാനാർത്ഥിയായ മേജർ രവി  മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കും. മണ്ഡലത്തിലെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്യും. പ്രചാരണത്തിന്റെ ഭാഗമായി ഒറ്റപ്പാലത്ത് സംഘടിപ്പിക്കുന്ന ചുമരെഴുത്ത് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിർവഹിക്കും. എൻഡിഎ പ്രവർത്തകരും പ്രാദേശിക നേതാക്കളും പങ്കെടുക്കുന്ന പരിപാടിയോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒറ്റപ്പാലം മണ്ഡലത്തിൽ എൻഡിഎയുടെ പ്രചാരണ പ്രവർത്തനങ്ങൾ ദിവസേന ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രവർത്തകരുടെ വലിയ പങ്കാളിത്തത്തോടെ പ്രചാരണ പരിപാടികൾ കൂടുതൽ വ്യാപിപ്പിക്കാൻ നേതൃത്വം പദ്ധതിയിട്ടിരിക്കുകയാണ്. ചുമരെഴുത്ത് ഉദ്ഘാടനം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന തുടക്കമായി കണക്കാക്കപ്പെടുന്നു.

    Read More »
Back to top button
error: