politics

  • ഇനി സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി വന്നാൽ ശബരിമല സ്വർണ്ണക്കൊള്ള കേസന്വേഷണം സൂപ്പറാകും: എസ് ഐ ടി അന്വേഷണത്തിൽ ഹൈക്കോടതിക്ക്‌ തൃപ്തി: നിർഭയമായി അന്വേഷണം മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർദ്ദേശം 

        കൊ​ച്ചി: കൂടുതൽ മിടുക്കരും സത്യസന്ധരുമായ അന്വേഷണ ഉദ്യോഗസ്ഥർ കൂടി എത്തുന്നതോടെ ശബരിമല സ്വർണ്ണക്കൊള്ള കേസന്വേഷണം കേരളം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷണമായി മാറും. ഇതിന് നന്ദി പറയേണ്ടത് ഹൈക്കോടതിയോടാണ്. ഹൈക്കോടതി നേരിട്ട് ഇടപെട്ടുകൊണ്ടും മാത്രം സത്യസന്ധമായി അന്വേഷണം മുന്നോട്ടുപോകുന്നു. അല്ലായിരുന്നെങ്കിൽ എന്നെ തേഞ്ഞു മാഞ്ഞ് അട്ടിമറിക്കപ്പെട്ട് കേസന്വേഷണം വഴിതിരിഞ്ഞു പോകുമായിരുന്നു. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിട്ട് പോലും ഒരു ഘട്ടത്തിൽ ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണം വഴിമാറി പോകുന്നുവോ എന്ന് സാധാരണക്കാരൻ സംശയിച്ചു പോയപ്പോൾ ശക്തമായ താക്കീതോടെ ഹൈക്കോടതി തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നേർവഴിക്ക് നടത്തി. അതിന്റെ ഗുണവും ഉണ്ടായി. തുറക്കാൻ മടിച്ചുനിന്ന പല വാതിലുകളും സധൈര്യം തട്ടിത്തുറക്കാൻ എസ് ഐ ടിക്ക്‌ സാധിച്ചു. പല ഉന്നതരുടേയും മുന്നിലേക്ക് അന്വേഷണത്തിന്റെ വഴികൾ എത്തി. ഇപ്പോഴിതാ ശബരിമല സ്വർണ്ണ കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം അഥവാ എസ് ഐ ടി നടത്തുന്ന അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തുമ്പോൾ കൊടുക്കണം…

    Read More »
  • ഒരു പഴയ ബോംബ് കഥ : സതീശൻ മറന്നാലും ഗോവിന്ദൻ മറക്കില്ല : ബോംബ് കഥ പൊട്ടിയ പോലെ നൂറിന്റെ കണക്കും പൊട്ടുമെന്ന് ഗോവിന്ദൻ 

        തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പൊട്ടിക്കാനായി ഓരോരോ പുതിയ ബോംബുകൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന തിരക്കിനിടയിൽ ഒന്നോ രണ്ടോ ബോംബിന്റെ കാര്യം വിട്ടു കളഞ്ഞേക്കും. അത് കുത്തിപ്പൊക്കി എടുത്തു കൊണ്ട് വരേണ്ട വല്ല കാര്യവും ഉണ്ടോ ഗോവിന്ദൻ മാസ്റ്റർക്ക്… പണ്ടെങ്ങോ സതീശൻ പറഞ്ഞ ഒരു പഴയ ബോംബ് കഥ എം വി ഗോവിന്ദൻ മാസ്റ്റർ മറന്നിട്ടില്ല.സതീശൻ മറന്നെങ്കിലും.. ആ ബോംബിനെ കുറിച്ചാണ് ഗോവിന്ദൻ മാസ്റ്റർ ഇപ്പോൾ സതീശനെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്. പൊട്ടും പൊട്ടും എന്ന് പറഞ്ഞ് പൊട്ടാതെ പോയ ആ ബോംബ് പോലെ കിട്ടും കിട്ടുമെന്ന് പറഞ്ഞ് കിട്ടാതെ പോകുന്ന ഒരു നൂറിന്റെ കണക്ക് ആണല്ലോ സതീശൻ ഇപ്പോൾ പറയുന്നത് എന്നാണ് ഗോവിന്ദൻ മാസ്റ്ററുടെ ഡയലോഗ്. ബോംബ് കഥ പൊട്ടിയ പോലെ 100ന്റെ കണക്കും പൊട്ടും എന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടുമെന്ന പ്രതിപക്ഷനേതാവ് വി ഡി…

    Read More »
  • ബോംബ് പൊട്ടിയെന്നു പറഞ്ഞിട്ടു പൊട്ടിയില്ല; പക്ഷേ നൂറിടത്തും കോണ്‍ഗ്രസ് പൊട്ടും: സതീശനെ പരിഹസിച്ച് എം.വി. ഗോവിന്ദന്‍; 90 സീറ്റിന്റെ പദ്ധതിയുമായി കനഗോലു; സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു

    ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ലെന്നും അതുപോലെ നൂറിടത്തും കോണ്‍ഗ്രസ് പൊട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒരു വിസ്മയവും ഉണ്ടാകാന്‍ പോകുന്നില്ല. ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരും. ഏതു ബോംബ് പൊട്ടിയാലും അധികാരത്തിൽ വരുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭയിൽ നൂറ് സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് കോൺഗ്രസിന്റെ ബത്തേരി നേതൃ ക്യാംപിന് പിന്നാലെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരിഹാസം. അതേസമയം, അടിമുടി ആത്മവിശ്വാസം പ്രസരിക്കുന്ന ശരീരഭാഷയായിരുന്നു കോണ്‍ഗ്രസ് നേതാക്കൾക്ക്. നിയമസഭയിൽ നൂറ് സീറ്റ് പിടിക്കണമെന്ന വി.ഡി.സതീശന്റെ ആഹ്വാനത്തിന് നേതാക്കളുടെ ഹർഷാരവം. എതിർചേരിയിൽ നിന്ന് യുഡിഎഫിലേക്ക് നേതാക്കളുടെയും പാർട്ടികളുടെയും ഒഴുക്കുണ്ടാകുമെന്ന് പ്രഖ്യാപനം. തദ്ദേശ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ജാഗ്രത കൈവിടരുതെന്ന് കെ.സി.വേണുഗോപാൽ. ഐക്യത്തിന്റെ സന്ദേശം നൽകി നേതാക്കൾ. ശബരിമല സ്വർണക്കൊളള മുൻനിർത്തി സമരം ശക്തമാക്കും. ഈ മാസം 23ന് നിയമസഭാ മാർച്ച്. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയിൽ നടക്കും. സിപിഎം – ബിജെപി…

    Read More »
  • നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്; സാഗര്‍ ഏലിയാസ് ജാക്കി പറഞ്ഞ ആ ഡയലോഗ് ഇപ്പോള്‍ പറയുന്നത് ട്രംപാണ്; മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ കടന്നുകയറിയങ്ങ് ആക്രമിക്കുമെന്ന് ക്യൂബയ്ക്കും കൊളംബിയക്കും അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

      വാഷിംഗടണ്‍: ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി പറയുന്ന ഡയലോഗാണ് നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്നത്. വളരെ സൂപ്പര്‍ഹിറ്റായ എസ്.എന്‍.സ്വാമിയുടെ ആ ഡയലോഗാണ് അങ്ങ് അമേരിക്കന്‍ പ്രസിഡന്റു വരെ വേദവാക്യം പോലെ മനസില്‍ കൊണ്ടുനടക്കുന്നത്. അതുകൊണ്ടാണല്ലോ മയക്കുമരുന്നിനെതിരെ ഇടം വലം നോക്കാതെ യുദ്ധാക്രമണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറങ്ങിയിരിക്കുന്നത്. മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ ആക്രമിക്കും എന്ന ശക്തായ മുന്നറിയിപ്പാണ് ട്രംപ് കൊളംബിയക്കും ക്യൂബയ്ക്കും അന്ത്യശാസനം മോഡലില്‍ കൊടുത്തിരിക്കുന്നത്. വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയേയും ക്യൂബയേയുമാണ് ട്രംപ് മയക്കുമരുന്ന് കടത്തിന്റെ പേരില്‍ കടുത്ത നടപടിക്ക് വിധേമാക്കാനൊരുങ്ങുന്നതെന്ന് ഈ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നു.മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്. മൂന്ന് പ്രധാന കൊക്കെയ്ന്‍ ഫാക്ടറികള്‍ കൊളംബിയയിലുണ്ട്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിര്‍മാണത്തില്‍ പങ്കാളിയെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു. മയക്കുമരുന്ന് കടത്തിന്റെ പേരില്‍ വെനസ്വേലയ്‌ക്കെതിരെ അമേരിക്ക നടത്തിയ ഇടപെടല്‍ മറ്റു രാജ്യങ്ങളിലേക്കും നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.…

    Read More »
  • ശശി തരൂര്‍ പറഞ്ഞത് സിപിഐയോടു കൂടിയാണ്; മുന്നണിയില്‍ പറയാനുള്ളത് മുന്നണിക്കുള്ളില്‍ പറയണം; വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞുമടുക്കാതെ സിപിഐ വീണ്ടും; ഓരോ സിപിഐ ജില്ലകമ്മിറ്റിയും വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവരുന്നു

      പാലക്കാട്: കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപി വയനാട്ടിലെ കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ പറഞ്ഞകാര്യം സത്യത്തില്‍ സിപിഐയോടു കൂടിയാണ്. വെള്ളാപ്പള്ളിക്കെതിരെ തുടര്‍ച്ചയായി സിപിഐ അവിടെയും ഇവിടെയും വിമര്‍ശനങ്ങളും എതിര്‍പ്പും വാദപ്രതിവാദവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇടതുമുന്നണിയില്‍ വെള്ളാപ്പള്ളി തുടരുന്നതില്‍ അത്ര എതിര്‍പ്പുണ്ടെങ്കില്‍ സിപിഐക്ക് അതങ്ങോട്ട് ഇടതുമുന്നണി യോഗത്തില്‍ വ്യക്തമായി പറഞ്ഞുകൂടേ എന്നാണ് വോട്ടര്‍മാര്‍ ചോദിക്കുന്നത്. പരസ്യമായി തള്ളിപ്പറയുകയും പിന്നീട് വോട്ട് വാങ്ങുകയും ചെയ്യുന്ന നിലപാടല്ലേ ഇപ്പോള്‍ സിപിഐ ചെയ്യുന്നതെന്നും വോട്ടര്‍മാര്‍ ചോദിക്കുന്നു. സിപിഐ സംസ്ഥാന നേതൃത്വം തന്നെ വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നത് പതിവാക്കിയതിനു പിന്നാലെ സിപിഐയുടെ ജില്ല ഘടകങ്ങളും നടേശനെതിരെ വിമര്‍ശനവും കുറ്റപ്പെടുത്തലുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വെള്ളാപ്പള്ളിയെ എല്ലാ കോര്‍ണറുകളില്‍ നിന്നും അറ്റാക്ക് ചെയ്യുകയെന്ന തന്ത്രമാണ് സിപിഐ കൈക്കൊള്ളുന്നതെന്ന് വേണം കരുതാന്‍. വെള്ളാപ്പള്ളിക്കെതിരെ പാലക്കാട്ടെ സിപിഐ ജില്ല കമ്മിറ്റി അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ പാലക്കാട് തുറന്നടിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് സിപിഐയുടെ…

    Read More »
  • പുനര്‍ജനി വീടുകള്‍; 273 എണ്ണം നിര്‍മിച്ചെന്ന് വി.ഡി. സതീശന്‍; 83 വീടുകളുടെ കണക്കു മാത്രം ലഭ്യം; നിയമസഭാ സാമാജികന് എന്‍ജിഒ വഴിയും വിദേശ ഫണ്ട് വാങ്ങാന്‍ അനുമതിയില്ല; നിയമം കൊണ്ടുവന്നത് മന്‍മോഹന്‍ സിംഗ്; ലൈഫ് പദ്ധതിക്കുള്ള വിദേശ ഫണ്ടിനെ എതിര്‍ത്ത സതീശന്‍ മണപ്പാട്ട് ഫൗണ്ടേഷന്‍ വഴി പണമൊഴുക്കി; വിജിലന്‍സ് കേസല്ല വിദേശ വിനിമയ ചട്ടം

    തിരുവനന്തപുരം: പുനര്‍ജനി തട്ടിപ്പില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കുമ്പോഴും വി.ഡി. സതീശനു കുരുക്കായി വിദേശ വിനിമയ ചട്ട ലംഘനം. സതീശന്‍ സ്വന്തം അക്കൗണ്ടിലേക്കു പണം വാങ്ങിയിട്ടില്ല, സ്വന്തം നിലയ്ക്കു പണം കൈാര്യം ചെയ്തിട്ടില്ല, വിദേശത്തു പോയ ശേഷം സ്ഥലം വാങ്ങിയിട്ടില്ല എന്നീ കണ്ടെത്തല്‍ വിജിലന്‍സ് നടത്തിയെങ്കിലും വിദേശ വിദിമയ ചട്ടമാണു പ്രശ്‌നമാകുന്നത്.   സതീശന്‍ പണം കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ച മണപ്പാട്ട് ഫൗണ്ടേഷന്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷനുള്ള എന്‍ജിഒ ആണ്. ഇതിന്റെ എംഡി വിജിലന്‍സിനു നല്‍കിയ മൊഴി അനുസരിച്ച് പറവൂര്‍ മണ്ഡലത്തില്‍ പാവപ്പെട്ടവര്‍ക്കു വീടുകള്‍ നല്‍കാനായി ‘സൈം’ എന്ന ഏജന്‍സിയെ ഏല്‍പ്പിച്ചു. എന്നാല്‍, വീടുകളുടെ പട്ടിക തയാറാക്കി നല്‍കിയത് സതീശന്‍ തന്നെയാണ്. പിന്നീട് മിഡ്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റ് (മിയാറ്റ്) എന്ന യുകെയിലുള്ള എന്‍ജിഒ വഴി അവിടെ ഉച്ചഭക്ഷണ പാര്‍ട്ടി നടത്തി. 22,500 പൗണ്ട് മിയാറ്റിന്റെ അക്കൗണ്ടില്‍നിന്ന് മണപ്പാട്ടിന്റെ അക്കൗണ്ടിലേക്കു നല്‍കി.   ബിപിസിഎല്ലിന്റെ അക്കൗണ്ടില്‍നിന്ന് 31.20 ലക്ഷം കിട്ടി. ഇതിനു മുഴുവന്‍…

    Read More »
  • ഇടതിനെയും വലതിനെയും വെട്ടി ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത്; ആന്റണി രാജുവിന്റെ തടവുശിക്ഷ നേട്ടമാകും; നേമത്തിനും വട്ടിയൂര്‍ക്കാവിനും കഴക്കൂട്ടത്തിനും പിന്നാലെ ബിജെപി സാധ്യതാ പട്ടികയിലേക്ക് തിരുവനന്തപുരവും; 34,000 അടിസ്ഥാന വോട്ടുകള്‍; പോരാട്ടം തീപാറും

    കൊച്ചി: വോട്ട് വിഹിതത്തിലെ മത്സരത്തിനൊപ്പം തുടര്‍ച്ചയായി രണ്ടുവട്ടം ആന്റണി രാജു മത്സരിച്ച തിരുവനന്തപുരം നിയോജക മണ്ഡലം ബിജെപിയുടെ വിജയ സാധ്യതാ പട്ടികയിലേക്ക്. നിലവിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്കു നേട്ടമാകുമെന്നു വിലയിരുത്തല്‍. ബിജെപി സിറ്റി ജില്ലാ സെക്രട്ടറി കരമന ജയനെ മത്സരിപ്പിക്കാനും നീക്കം. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നീ വലിയ സാധ്യതയുള്ള മണ്ഡലങ്ങളുടെ കൂട്ടത്തില്‍ ബിജെപി തിരുവനന്തപുരവും ഉള്‍പ്പെടുത്തുന്നു. രണ്ടുതവണ ഇവിടെ എംഎല്‍എ ആയ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു തൊണ്ടിമുതല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇടതുമുന്നണിയുടെ വോട്ട് വലിയതോതില്‍ ചോരുമെന്നാണ് കണക്കുകൂട്ടല്‍. ഓരോതിരഞ്ഞെടുപ്പിലും വോട്ട് മാറിമറിയുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. 2021 ല്‍ ആന്റണി രാജു നാല്‍പ്പത്തിയെണ്ണായിരത്തിലേറെ വോട്ടു നേടിയപ്പോള്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത്രതന്നെ വോട്ടു കിട്ടിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശശി തരൂരിനാണ്. ബിജെപിയുടെ രാജീവ് ചന്ദ്രശേഖര്‍ 43,000ല്‍ കൂടുതല്‍ വോട്ടുനേടി രണ്ടാംസ്ഥാനത്തുമെത്തി. എന്നാല്‍ ഈ തദ്ദേശ തിരഞ്ഞെടുപ്പിലെ വാര്‍ഡുകളിലെ വോട്ടുകണക്കനുസരിച്ച് എല്‍ഡിഎഫിനാണ് മേല്‍കൈ. നാല്‍പ്പതിനായിരത്തില്‍പ്പരം വോട്ട് നേടിയപ്പോള്‍ ബിജെപി മുപ്പത്തിനാലായിരത്തിലേറെ…

    Read More »
  • മത്സരിച്ചത് മേയറാകാന്‍; വിസമ്മതിച്ചപ്പോള്‍ വാഗ്ദാനം നല്‍കി; വിജയിച്ചശേഷം പാര്‍ട്ടി തഴഞ്ഞു; അഭിമുഖത്തില്‍ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു വീണ്ടും ശ്രീലേഖ; തിരുവനന്തപുരം കോര്‍പറേഷനില്‍ ശീതയുദ്ധം തുടര്‍ക്കഥ

    തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ വീണ്ടും രംഗത്ത്. മേയര്‍സ്ഥാനം വാഗ്ദാനംചെയ്തതു കൊണ്ടു മാത്രമാണ് മത്സരിച്ചതെന്നും ശേഷം ബിജെപി തന്നെ തഴഞ്ഞതാണെന്നും അവര്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ശ്രീലേഖ വീണ്ടും രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൗണ്‍സിലറായി നില്‍ക്കാനല്ല, മേയര്‍ ആകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. ആദ്യം മത്സരിക്കാന്‍ വിസമ്മതിച്ചതാണെന്നും അവര്‍ പറയുന്നു. നേരത്തെയും മേയര്‍ പദവി ലഭിക്കാതിരുന്നതിന്റെ അതൃപ്തി ശ്രീലേഖ പരസ്യമായി പ്രകടപ്പിച്ചിരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ അധികാരമേല്‍ക്കല്‍ ചടങ്ങ് പൂര്‍ത്തിയാകും മുന്‍പ് ശ്രീലേഖ സ്ഥലംവിട്ടിരുന്നു. ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേല്‍ക്കുന്നതിന് ഇടയിലാണ് ശ്രീലേഖ ഇറങ്ങിപ്പോയത്. ALSO READ: പുനര്‍ജനി വീടുകള്‍; 273 എണ്ണം നിര്‍മിച്ചെന്ന് വി.ഡി. സതീശന്‍; 83 വീടുകളുടെ കണക്കു മാത്രം ലഭ്യം; നിയമസഭാ സാമാജികന് എന്‍ജിഒ വഴിയും വിദേശ ഫണ്ട് വാങ്ങാന്‍ അനുമതിയില്ല; നിയമം കൊണ്ടുവന്നത് മന്‍മോഹന്‍ സിംഗ്; ലൈഫ് പദ്ധതിക്കുള്ള വിദേശ ഫണ്ടിനെ എതിര്‍ത്ത സതീശന്‍…

    Read More »
  • പത്മജ വേണുഗോപാല്‍ കരുണാകരന്റെ തട്ടകത്തിലേക്ക് മത്സരത്തിന്; പത്മജയെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ നീക്കം; പത്മജയ്ക്ക് അവസരങ്ങള്‍ നല്‍കിയില്ലെന്ന പരാതി തീര്‍ക്കാന്‍ സീറ്റ് വാഗ്ദാനം; സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം പത്മജ തിരികെ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ

    തിരുവനന്തപുരം: കരുണാകരന്റെ തട്ടകമായ തൃശൂരിലേക്ക് നിയമസഭ തെരെഞ്ഞടുപ്പിലെ മത്സരത്തിന് കരുണാകരപുത്രി പത്മജ വേണുഗോപാല്‍ എത്താന്‍ സാധ്യതയേറി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജയ്ക്ക് ഇതുവരെയും ബിജെപിയില്‍ നല്ലൊരു സ്ഥാനം കിട്ടിയിട്ടില്ലെന്ന പരാതിയാണ് തൃശൂരില്‍ സ്ഥാനാര്‍ത്ഥി സ്ഥാനം നല്‍കിക്കൊണ്ട് ബിജെപി പരിഹരിക്കാനൊരുങ്ങുന്നത്. ബിജെപിക്ക് പ്രതീക്ഷയുള്ള തൃശൂര്‍ നിയോജകമണ്ഡലത്തിലോ അല്ലെങ്കില്‍ പത്മജയ്ക്ക് താത്പര്യമുള്ള തൃശൂരരിലെ മറ്റേതെങ്കിലും നിയോജകമണ്ഡലത്തിലോ മത്സരിപ്പിക്കാനാണ് ബിജെപി നോക്കുന്നത്. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോകുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പത്മജയെ നിയമസഭ തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കാന്‍ ബിജെപിയുടെ നീക്കം. പത്മജ മുന്‍പ് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ തൃശൂരില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ജയിച്ചിട്ടില്ല. ബിജെപി ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ പത്മജയുടെ ജാതകം തിരുത്തിക്കുറിക്കപ്പെടുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. പത്മജയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പത്മജയുടെ തീരുമാനം അറിവായിട്ടില്ല.മത്സരംഗത്തേക്ക് ഇല്ലെന്നും ഏതെങ്കിലും ക്യാബിനറ്റ് റാങ്കുള്ള പദവി കിട്ടുകയാണെങ്കില്‍ അതാണ് നല്ലതെന്നുമുള്ള ആഗ്രഹമാണ് പത്മജയ്‌ക്കെന്നും സൂചനയുണ്ട്. അതിനായാണ് പത്മജ കാത്തിരിക്കുന്നതെന്നും ഡല്‍ഹിയില്‍ ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ALSO READ: പുനര്‍ജനി…

    Read More »
  • കണക്കുകളില്‍ വിജയപ്രതീക്ഷയുമായി കോണ്‍ഗ്രസ്; കുറഞ്ഞത് 85 നിയമസഭ മണ്ഡലങ്ങളില്‍ വിജയക്കൊടി പാറിക്കാനാകുമെന്ന് വിലയിരുത്തല്‍; മൂന്നു ജില്ലകളില്‍ സമ്പൂര്‍ണ വിജയമെന്നും ക ണക്കുകൂട്ടല്‍

      കല്പറ്റ: വിജയപ്രതീക്ഷ അങ്ങേയറ്റമാണ് ഇക്കുറി നിയമസഭ പോരാട്ടത്തിനിറങ്ങുമ്പോള്‍ ആത്മവിശ്വാസം അതിന്റെ പാരമ്യത്തിലാണ് നേതൃത്വത്തിന്. കണക്കുകളില്‍ വന്‍ കുതിപ്പാണ് വയനാട് നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ നേതാക്കള്‍ അവതരിപ്പിച്ചത്. കേരളത്തില്‍ കുറഞ്ഞത് 85 സീറ്റെങ്കിലും പിടിച്ചെടുക്കുമെന്ന വിലയിരുത്തലാണ് പൊതുവെയുണ്ടായത്. എല്‍ഡിഎഫിന് ഹാട്രിക് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നാണ് പൊതുവെ കണക്കുകൂട്ടലുകളില്‍ തെളിഞ്ഞത്. വയനാട് നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനയോഗത്തിലാണ് ഈ വിജയസാധ്യത കണക്കുകൂട്ടിയത്. കാസര്‍കോട് മൂന്ന് മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ നാല്, കോഴിക്കോട് എട്ട്, പാലക്കാട് അഞ്ച്, തൃശൂര്‍ ആറ്, ഇടുക്കി നാല്, ആലപ്പുഴ നാല്, കോട്ടയം അഞ്ച്, കൊല്ലം ആറ്, തിരുവനന്തപുരം നാല് എന്നിങ്ങനെയാണ് പ്രതീക്ഷ. വയനാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ മുഴുവന്‍ സീറ്റുകളും നേടുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്. വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ലീഡേഴ്സ് മീറ്റില്‍ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നുവന്നു. മുതിര്‍ന്ന നേതാക്കളാണ് അഭിപ്രായങ്ങള്‍ പറഞ്ഞത്. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത് എന്നും സമുദായ സംഘടനകളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കണമെന്നുമാണ് കെ.മുരളീധരന്‍ പറഞ്ഞത്. 2019ലെ…

    Read More »
Back to top button
error: