politics

  • ഡോ.സരിനോ ഡിക്റ്ററ്റീവ് സരിനോ; സരിന്റെ എഫ്ബി പോസ്റ്റും സൈബര്‍ ക്രൈം; അഡ്വ.ദീപയെക്കുറിച്ചുള്ള ഡോ.സരിന്റെ എഫ്ബി പോസ്റ്റ് തിരിച്ചടിയാകുമെന്ന് സൂചന

      പാലക്കാട്: രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസിലെ അഡ്വ. ദീപ ജോസഫിനെതിരെ ഡോ.സരിന്റെ പരിഹാസഭാഷയിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്. ദീപയുടെ വിദ്യാഭ്യാസ യോഗ്യതയും അവര്‍ ഇടപെട്ട ചില കേസുകളുമെല്ലാം പ്രതിപാദിച്ചുകൊണ്ടാണ് സരിന്റെ എഫ് ബി കുറിപ്പ്. അതിജീവിതയുടെ സൈബര്‍ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അഡ്വ.ദീപയടക്കമുള്ളവര്‍ക്കെതിരെയും നടപടി വരുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് സരിന്റെ എഫ്ബി പോസ്റ്റ്. എന്നാല്‍ സരിന് ചുട്ടമറുപടിയുമായി കമന്റ് ബോക്‌സ് നിറഞ്ഞു തുളുമ്പുകയാണ്. സരിന്‍ ചെയ്തതും സൈബര്‍ ക്രൈമാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ വിദ്യാഭ്യാസ യോഗ്യത അയാളുടെ പേഴ്‌സണല്‍ കാര്യമാണെന്നും അതെക്കുറിച്ച് സോഷ്യല്‍മീഡിയ പോസ്റ്റിടുന്നത് തെറ്റാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നു. ദീപക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് പരിഹാസരൂപത്തില്‍ സരിന്‍ പോസറ്റിട്ടിരിക്കുന്നത്. യെമനിലുള്ളവര്‍ക്ക് പോലും ഇവരുടെ തനിനിറം മനസിലായിട്ടും പക്ഷെ ഇവിടുത്തെ ചില പ്രബുദ്ധര്‍ക്ക് മാത്രം ഇപ്പോഴും സംഗതി കത്തിയിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു. എല്‍.എല്‍.ബി പാസാകുന്നതിന് മൂന്ന് വര്‍ഷം മുന്‍പേ പ്രാക്ടീസ് തുടങ്ങിയ ലോകത്തിലെ ആദ്യത്തെ…

    Read More »
  • ഇതൊക്കെ ബിജെപിയുടെ രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്; മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ലെന്ന് മുന്‍ ധനമന്ത്രി; ഇഡി കളിക്കുന്നത് ബിജെപിക്ക് വേണ്ടിയെന്നും ആരോപണം

      തിരുവനന്തപുരം : ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കാലത്ത് ഇഡി കളിക്കുന്ന രാഷ്ട്രീയ കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്. മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ലെന്ന് തറപ്പിച്ചു പറഞ്ഞ തോമസ് ഐസക് ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളിയാണെന്നും കുറ്റപ്പെടുത്തി.മസാല ബോണ്ട് തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്ന പുതിയ ആരോപണം തെറ്റാണെന്നും, ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി തെരഞ്ഞെടുപ്പ് കാലത്ത് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടി ബിജെപിക്കു വേണ്ടിയാണെന്നും തോമസ് ഐസക് ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നല്‍കിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് അയച്ച് വിവാദമുണ്ടാക്കാനാണ് ഇഡിയുടെ ശ്രമമെന്നും ഐസക് കുറ്റപ്പെടുത്തി. മുന്‍ ധനമന്ത്രി ഡോ..തോമസ് ഐസകിന്റെ പ്രതികരണം 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ആദ്യമായി ഈ…

    Read More »
  • ‘സ്ഥലം വാങ്ങാം, പക്ഷേ, ഭൂമി ഏറ്റെടുക്കാന്‍ പാടില്ല!; തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും ഇഡി; പരിഹസിച്ചു ഡോ. തോമസ് ഐസക്; കിഫ്ബിയെ തകര്‍ക്കല്‍ ലക്ഷ്യം; യുഡിഎഫ് ചൂട്ടുപിടിക്കുന്നു

    കൊച്ചി: കിഫ്ബി മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിനെ പരിഹസിച്ചു മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. പണം ഉപയോഗിച്ചു സ്ഥലം വാങ്ങാം പക്ഷേ, ഭൂമി ഏറ്റെടുക്കാന്‍ പാടില്ലെന്ന വിചിത്ര വാദമാണ് ഇഡി നോട്ടീസ് ഉന്നയിക്കുന്നതെന്നും ഇതു രണ്ടും ഒന്നാണെന്ന് അറിയില്ലേ എന്നുമാണ് പരിഹാസം. തെരഞ്ഞെടുപ്പു മുന്നില്‍കണ്ടു കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇതിനു രമേശ് ചെന്നിത്തലയെപ്പോലുള്ള ആളുകള്‍ ചൂട്ടു പിടിക്കുകയാണ്. യുഡിഎഫ് അനുകൂലിക്കുന്നത് സങ്കടകരമെന്നും ഐസക് പറഞ്ഞു. മൂന്നു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നല്‍കിയതെന്നാണു വിശദീകരണം. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. വിശദീകരണം തേടിയശേഷമായിരിക്കും തുടര്‍നടപടികള്‍. മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നോട്ടിസ് നല്‍കി. ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡി പറയുന്നത്. 2019ല്‍, 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല…

    Read More »
  • മുഖ്യമന്ത്രിക്കും കിട്ടി ഇ.ഡി.നോട്ടീസ്; മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കിനും നോട്ടീസ്; നോട്ടീസ് നല്‍കിയത് ഇ.ഡി.അഡ്ജുഡിക്കേറ്റിങ് അതോറിറ്റി; നടപടി മസാല ബോണ്ട് ഇടപാടില്‍; തുടര്‍നടപടി ഉടനെന്ന് സൂചന

      തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കിനും ഇ.ഡി.യുടെ കാരണം കാണിക്കല്‍ നോട്ടീസ്. കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും ഇഡിയുടെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചു എന്ന് ഇഡിയുടെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകന്‍ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്‍കാന്‍ അവസരമുണ്ട്. കേസില്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയാലുടന്‍ നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ്…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിലിനായി തമിഴ്‌നാട്ടിലും തിരച്ചില്‍; പാലക്കാട്ടെ സുഹൃത്തുക്കള്‍ വഴി തമിഴ്‌നാട് അതിര്‍ത്തിയില്‍ കഴിയുന്നുവെന്ന് സംശയം; രക്ഷപ്പെട്ടത് ചെറിയ കാറിലെന്നും സൂചന; യാത്ര സിസിടിവി ക്യാമറകളില്ലാത്ത ഊടുവഴികളിലൂടെ; ദൃശ്യങ്ങള്‍ കിട്ടാതെ വലഞ്ഞ് പോലീസ്: ഇന്നുച്ചയോടെ ഏതെങ്കിലും ദൃശ്യങ്ങള്‍ കണ്ടെത്തുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്

      പാലക്കാട്: ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും തിരച്ചില്‍ ഊര്‍ജിതമാക്കി. രാഹുലിന്റെ പാലക്കാടുള്ള അടുത്ത സുഹൃത്തുക്കള്‍ വഴഴി പാലക്കാട് – തമിഴ്‌നാട് അതിര്‍ത്തിയിലും മറ്റും രാഹുലിന് ആരുടേയും കണ്ണില്‍പെടാതിരിക്കാന്‍ ധാരാളം സ്ഥലങ്ങളുണ്ടെന്ന് പോലീസിന് സൂചന കിട്ടിയിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ പോലുമില്ലാത്ത ഈ സ്ഥലങ്ങളില്‍ ഒളിച്ചുതാമസിക്കാന്‍ സൗകര്യമാണ്. Nഇതില്‍ വലിയ ഫാമുകളടക്കമുണ്ടെന്നാണ് പറയുന്നത്. രാഹുലിന്റെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ പോലീസ് നിരീക്ഷണത്തിലാകുമെന്ന് രാഹുലിനും കൂട്ടര്‍ക്കും അറിയാവുന്നതുകൊണ്ട് അതിനപ്പുറത്തെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്താനാകും ശ്രമിക്കുകയെന്ന് പോലീസും കരുതുന്നു. അതേസമയം രാഹുല്‍ കേരളം വിട്ടിട്ടില്ലെന്നും പോലീസിന് സംശയമുണ്ട്. ലുക്ക്ഔട്ട് നോട്ടീസും മറ്റും പുറത്തിറക്കിയിട്ടുള്ളതിനാല്‍ അതിര്‍ത്തി കടന്നുവരുന്നതില്‍ റിസ്‌കുളളതിനാല്‍ രാഹുല്‍ കേരളം വിടില്ലെന്നും പോലീസ് കരുതുന്നു. എയര്‍പോര്‍ട്ടുകള്‍ വഴി അന്യസംസ്ഥാനത്തേക്ക് കടക്കാനിടയില്ലാത്തതിനാല്‍ ബംഗളരുവിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളുന്നു. കോഴിക്കോട്, കണ്ണൂര്‍ മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രാഹുലിന്റെ രാഷ്ട്രീയസംരക്ഷകരുടെ തട്ടകം ഈ ജില്ലകളായതിനാലും പോലീസിനു പോലും കയറാന്‍…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ ആദ്യ അറസ്റ്റ്; രാഹുല്‍ ഈശ്വറിനെ ഇന്നു മജിസ്‌ട്രേറ്റിനു മുന്നിലെത്തിക്കും; യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി; മറ്റുള്ളവരുടെയും അറസ്റ്റ് ഉടനെന്ന് സൂചന

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതിയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. യുവതിയെ അപമാനിച്ച രാഹുല്‍ ഈശ്വറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിരിച്ച്, മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ കൈ വീശിയ ശേഷമാണ് രാഹുല്‍ പൊലീസ് വാഹനത്തില്‍ കയറി പോയത്. സൈബര്‍ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. സൈബര്‍ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാഹുലിനെ ഇന്നു മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കും. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചക്കിടെ തന്നെ വേണേല്‍ പൊലീസ് അറസ്റ്റ് ചെയ്‌തോട്ടെയെന്നും താന്‍ പറയാനുള്ളതെല്ലാം പറയുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ രാഹുല്‍ സംസാരിച്ചതാണ് വിനയായത്. രാഹുലിനോട് ഫോണും ലാപ്‌ടോപ്പും ഹാജരാക്കാന്‍ നിര്‍ദേശിച്ചു. എആര്‍ ക്യാംപിലെ വളപ്പില്‍ സ്ഥിതി ചെയ്യുന്ന സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതായി യുവതി പരാതി നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാരിയര്‍, ദീപ…

    Read More »
  • ‘മഴ പെയ്തിട്ടു നനഞ്ഞില്ല, പിന്നല്ലേ മരം പെയ്യുമ്പോള്‍’: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ കടുത്ത മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍; ആരോപണ വിധേയനുവേണ്ടി സംസാരിക്കുന്നവരെ ഓര്‍ത്ത് സഹതാപം

    കോഴിക്കോട്: തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷ പ്രതികരണങ്ങളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ. സുധാകരനെതിരേയും രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേയും നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് ഇരുകൂട്ടരുടെയും സൈബര്‍ ആണികള്‍ രൂക്ഷമായ ആക്രമണങ്ങളുമായി രംഗത്തുവന്നത്. ഉണ്ണിത്താനെതിരേ മുമ്പുയര്‍ന്ന സദാചാര ആരോപണങ്ങളുമായി ബന്ധിപ്പിച്ചായിരുന്നു ആക്രമണത്തില്‍ ഏറെയും. ഇനിയും ആക്രമണം തുടര്‍ന്നാല്‍ പരസ്യമായ വാര്‍ത്താ സമ്മേളനം വിളിക്കുമെന്നുവരെ ഉണ്ണിത്താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് കുറിക്കു കൊള്ളുന്ന വാക്കുകളുമായി രംഗത്തുവന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം പാര്‍ലമെന്റ് മുതല്‍ പാല്‍ സൊസൈറ്റിവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ ആയുധം സ്ത്രീ പീഡന വിഷയങ്ങളാണ്. അവരുടെ കൊള്ളരുതായ്മകള്‍ മറച്ച് പിടിക്കാനുള്ള കുറുക്ക് വഴി. എന്നാല്‍ സര്‍ക്കാരിന്റെ തീവെട്ടി കൊള്ളയെയും ജന വിരുദ്ധതയെയും തുറന്ന് കട്ടേണ്ട സമയത്ത് ആരോപണ വിധേയര്‍ക്ക് വേണ്ടി മറ്റൊരു വഴിക്ക് സഞ്ചരിക്കുന്ന ആളുകളെ കാണുമ്പോള്‍ സഹതാപം മാത്രം. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു വിഷയത്തില്‍ ഒരു നിലപാടെടുത്താല്‍ ആ നിലപാടിനോടൊപ്പം നില്‍ക്കുകയെന്നതാണ് ഒരു പാര്‍ട്ടിക്കാരന്‍ അടിസ്ഥാനപരമായി ചെയ്യേണ്ടത്. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍…

    Read More »
  • സൈബര്‍ കേസില്‍ തീരുമാനമായി; സന്ദീപ് വാര്യര്‍ നാലാം പ്രതി; മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ഒന്നാം പ്രതി; അഡ്വ. ദീപാ ജോസഫു പ്രതിപ്പട്ടികയിലെന്ന് സൂചന

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ നാലാം പ്രതി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ അതിജീവിതയെ അപമാനിച്ചെന്ന് അതിജീവിതയുടെ സൈബര്‍ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയിലാണ്. സന്ദീപ് വാര്യരിലേക്കും മറ്റു രണ്ടു സ്ത്രീകളിലേക്കും പോലീസ് നടപടി ഉടനുണ്ടാകുമെന്നാണ് സൂചന. അതിജീവിത പരാതി നല്‍കിയതില്‍ പരാമര്‍ശിച്ചിട്ടുള്ളതില്‍ ഒരാള്‍ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലും മറ്റൊരാള്‍ അഡ്വ. ദീപാ ജോസഫുമാണെന്നാണ് സൂചന. രഞ്ജിതയാണ് ഒന്നാം പ്രതിയെന്നും പറയപ്പെടുന്നു. കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതിജീവിതയ്‌ക്കെതിരായ സൈബര്‍ അതിക്രമത്തിലെ പോലീസ് നടപടിക്ക് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തത്. എ ആര്‍ ക്യാമ്പിലെത്തിച്ചാണ് രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുന്നത്. രാഹുല്‍ ഈശ്വറിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടാതെ…

    Read More »
  • രാഹുല്‍ ഈശ്വറിന് പിന്നാലെ സന്ദീപ് വാര്യരും കുടുങ്ങും; സൈബര്‍ പരാതി സന്ദീപ് വാര്യര്‍ക്കെതിരെയുമെന്ന് സൂചന

      പാലക്കാട് ; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത സന്ദീപ് വാര്യര്‍ക്കെതിരെയും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി സൂചന. സൈബര്‍ പോലീസ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് എ.ആര്‍.ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നാലെ സന്ദീപ് വാര്യരെയും കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് പോലീസ് പരരാതിയില്‍ പറഞ്ഞവരെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുന്നത്.

    Read More »
  • ആശ്വാസമുണ്ട് സര്‍; സമാധാനമുണ്ട് സര്‍; എസ്‌ഐആആര്‍ സമയപരിധി നീട്ടി; ഡിസംബര്‍ 16 വരെ സമയമുണ്ട്

      തിരുവനന്തപുരം : വോട്ടര്‍മാര്‍ക്കും ബിഎല്‍ഒമാര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമെല്ലാം ആശ്വാസവും സമാധാനവുമേകി എസ്‌ഐഐആര്‍ സമയപരിധി നീട്ടി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ സമയ പരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ിസംബര്‍ 16 വരെയാണ് നീട്ടിയത്. എന്യൂമെറേഷന്‍ ഫോമുകള്‍ ഡിസംബര്‍ 11വരെ നല്‍കാം. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16 ന് പ്രസിദ്ധീകരിക്കും. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നല്‍കിയത്. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ ജനുവരി 15 വരെ സമയം അനുവദിക്കും. തീവ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പ് ആവര്‍ത്തിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തില്‍ എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ചെയ്തത്. സമയപരിധി നീട്ടണമെന്ന് സിപിഐ, കോണ്‍ഗ്രസ് പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. എസ് ഐ ആറില്‍ ആശങ്ക ഇല്ലെന്നും ഇതുവരെ 75 ശതമാനം ഡാറ്റകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ സാധിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍…

    Read More »
Back to top button
error: