politics

  • ഇറാന്‍ യുദ്ധത്തിന്റെ പേരില്‍ ട്രംപിന്റെ ടീമില്‍നിന്ന് രാജിവച്ച ഭീകര വിരുദ്ധ ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ചോര്‍ത്തി? ജോ കെന്റിനെതിരേ മാസങ്ങളായി എഫ്ബിഐ അന്വേഷണം; പ്രസിഡന്റുമായി ബന്ധപ്പെട്ട രേഖകള്‍ കാണുന്നതു വിലക്കി; നിരവധി ഓണ്‍ലൈന്‍ തെളിവുകളെന്നും സൂചന

    ദുബായ്/ദോഹ: ഇറാനെതിരായ നടപടികളുടെ പേരില്‍ ട്രംപിന്റെ ടീമില്‍നിന്നു രാജിവച്ച മുന്‍ കൗണ്ടര്‍ ടെററിസം ഉദ്യോഗസ്ഥന്‍ ചാരന്‍? രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പേരില്‍ ജോ കെന്റിനെതിരേ മാസങ്ങളായി എഫ്ബിഐ അന്വേഷണം നടത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ആക്‌സിയോസ്. അമേരിക്കയ്ക്കു ഭീഷണിയൊന്നും ഇല്ലാതിരുന്നിട്ടും ഇസ്രായേല്‍ പ്രസിഡന്റിന്റെ നിര്‍ബന്ധത്തിനും കബളിപ്പിക്കലിനും വഴങ്ങിയാണ് ഇറാനെ ആക്രമിച്ചതെന്ന ഗുരുതര ആരോപണമാണ് കെന്റ് ഉന്നയിച്ചത്. ഇതിനു പിന്നാലെ രാജിയും വച്ചു. രാജിവെച്ചതിന് തൊട്ടുപിന്നാലെ, ഉദ്യോഗസ്ഥര്‍ അദ്ദേഹം ‘വിവരങ്ങള്‍ ചോര്‍ത്തുന്ന ആളാണെന്ന് (known leaker) അറിയപ്പെട്ടിരുന്നതായും പ്രസിഡന്റുമായുള്ള ബ്രീഫിംഗുകളില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നതായും പറഞ്ഞു. നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്ററിനെ നയിച്ചിരുന്ന കെന്റ്, രാജിക്ക് മുമ്പ് തന്നെ അന്വേഷണത്തിന് വിധേയനായിരുന്നുവെന്ന് സെമാഫോര്‍ (Semafor) റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ആക്‌സിയോസും സ്ഥിരീകരിച്ചിട്ടുണ്ട്. ടക്കര്‍ കാള്‍സണും മറ്റൊരു യാഥാസ്ഥിതികനായ പോഡ്കാസ്റ്റര്‍ക്കും കെന്റ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി സംശയിക്കുന്നതായി ഒരു സോഴ്‌സ് പറഞ്ഞു. ഇസ്രായേലിനെയും ഇറാനെയും സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ചും എഫ്ബിഐ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.…

    Read More »
  • രാഹുല്‍ ഗാന്ധിയെ ബിജെപി വിടാതെ ആക്രമിക്കുന്നത് ഭയംകൊണ്ടല്ല; അളന്നു കുറിച്ച രാഷ്ട്രീയ തന്ത്രം; പാര്‍ലമെന്റ് നടയിലെ ‘ബിസ്‌കറ്റും ചായ’യും മുതല്‍ ‘ബഹുമാനക്കുറവ്’ വരെ; വെറും ആകുലതയോ മാസ്റ്റര്‍ പ്ലാനോ?

    ന്യൂഡല്‍ഹി: ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, സായുധ സേനയില്‍നിന്നു വിരമിച്ച 84 ഉദ്യോഗസ്ഥരും നാലു മുതിര്‍ന്ന അഭിഭാഷകരും സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച നാലുപേരും നയതന്ത്രജ്ഞരും ചേര്‍ന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ഒരു ഹര്‍ജിയില്‍ ഒപ്പിട്ടു. എന്തായിരുന്നു ഹര്‍ജി? ‘പൊതുസംവാദത്തിന്റെയും മര്യാദയുടെയും എല്ലാ നിലവാരങ്ങളും ഇല്ലാതാക്കാന്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു അദ്ദേഹത്തിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റം അഹങ്കാരത്തിന്റെയും അധികാര മനോഭാവത്തിന്റെയും പ്രതിഫലനമാണ്’. അഹങ്കാരിയായ രാഹുല്‍ എങ്ങനെയാണ് ചര്‍ച്ചകളുടെ നിലവാരം താഴ്ത്തിയത്? ഹര്‍ജിയില്‍ പറയുന്നത് ഇങ്ങനെ: ‘ശ്രീ രാഹുല്‍ ഗാന്ധിയും നിരവധി പാര്‍ലമെന്റ് അംഗങ്ങളും പാര്‍ലമെന്റിന്റെ പടികളിലിരുന്ന് ചായയും ബിസ്‌ക്കറ്റും കഴിക്കുന്നത് കാണാനിടയായി. ഇത് രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയിലെ അംഗങ്ങള്‍ക്ക് ഒട്ടും ചേരാത്ത രീതിയിലുള്ളതായിരുന്നു’. കേരളത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ ചിരി വരുന്നുണ്ടോ? അപ്പോഴും ദുഖകരമെന്നു പറയട്ടേ, ചായയും ബിസ്‌കറ്റും കഴിക്കാന്‍ ‘യോജിച്ച രീതി’ ഏതെന്നു ഹര്‍ജിയില്‍ പറയാന്‍ മറന്നുപോയി! എങ്കിലും, രാഹുല്‍ എങ്ങനെയാണ് പാര്‍ലമെന്റിനെ അവഹേളിച്ചതെന്ന് ഏതാനും നൂറു വാക്കുകളില്‍ക്കൂടി അവര്‍…

    Read More »
  • സുധാകരൻ നിർദേശിച്ച റിജിൽ മാക്കുറ്റിയേയും കണ്ണൂരിൽ പരി​ഗണിച്ചില്ല, കണ്ണൂരിൽ ടി.ഒ. മോഹനൻ… എൽദോസും അടൂരും ഔട്ട്, കോന്നിയിൽ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ… കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്

    തിരുവനന്തപുരം: ഏറെ അഭ്യൂ​ഹങ്ങൾക്കും ആകാംഷകൾക്കും ശേഷം കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്. 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണു രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. കണ്ണൂരിൽ കെ. സുധാകരന് സീറ്റില്ല, പകരം നേരത്തെ കണക്കുകൂട്ടിയതുപോലെ ടി.ഒ. മോഹനനാണ് സ്ഥാനാർഥി. മാത്രമല്ല സുധാകരൻ നിർദേശിച്ച റിജിൽ മാക്കുറ്റിയെയും കണ്ണൂരിൽ പരിഗണിച്ചില്ല. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്കും കോന്നിയിൽ അടൂർ പ്രകാശിനും സീറ്റില്ല. പെരുമ്പാവൂരിൽ മനോജ് മൂത്തേടനാണ് സ്ഥാനാർഥി. കോന്നിയിൽ പ്രഫ. സതീഷ് കൊച്ചുപറമ്പിലും മത്സരിക്കും. സ്ഥാനാർഥി പട്ടിക ഇങ്ങനെ 1.ഉദുമ–കെ.നീലകണ്ഠൻ 2.തൃക്കരിപ്പൂർ–സന്ദീപ് വാരിയർ 3. കല്യാശ്ശേരി–രാജീവൻ കാപ്പച്ചേരി 4. കണ്ണൂർ–ടി.ഒ. മോഹനൻ 5. മട്ടന്നൂർ–ചന്ദ്രൻ തില്ലങ്കേരി 6. പട്ടാമ്പി–ടി.പി.ഷാജി 7. ഷൊർണൂർ–പി.ഹരിഗോവിന്ദൻ 8. കുന്നംകുളം–അജയ് മോഹൻ 9. വടക്കാഞ്ചേരി–വൈശാഖ് നാരായണസ്വാമി 10. പെരുമ്പാവൂർ– മനോജ് മൂത്തേടൻ 11. വൈപ്പിൻ– ടോണി ചെമ്മണി 12. കൊച്ചി– മുഹമ്മദ് ഷിയാസ് 13. തൃപ്പൂണിത്തുറ– ദീപക് ജോയി 14. ദേവികുളം–എഫ്–രാജ 15. ഉടുമ്പൻചോല– സേനാപതി വേണു 16. ഇടുക്കി– റോയ് കെ. പൗലോസ്…

    Read More »
  • യുദ്ധം കടനടിയിലേയ്ക്ക് നീങ്ങിയാൽ ഫോണും ഇന്റർനെറ്റുമെല്ലാം നിലയ്ക്കും? ലോക വിവരസാങ്കേതിക-ആശയവിനിമയ സംവിധാനങ്ങൾ ഏറെയും കടന്നു പോകുന്നത് പശ്ചിമേഷ്യയിലൂടെ; ആശങ്കയുയർത്തി ഇറാന്റെ കടൽ മൈനുകൾ

    ടെഹ്റാൻ: ലോകത്തിന്റെ ഊർജ നാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ലോക സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലേയ്ക്ക് പോവുകയാണ്. എന്നാൽ അതിനേക്കാൾ ഭയാനകമായ മറ്റൊരു ഭീഷണി കടലിനടിയിൽ പതിയിരിപ്പുണ്ട്. ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ (Subsea Cables) യുദ്ധത്തിന്റെ അടുത്ത ലക്ഷ്യമായി മാറുമോ എന്നതാണ് ആഗോള തലത്തിൽ ഉയരുന്ന ആശങ്ക. ഇന്ധന- സാമ്പത്തീക- ഭക്ഷ്യ പ്രതിസന്ധികൾക്ക് പിന്നാലെ ആശയവിനിമയ- ഇന്റർനെറ്റ് സംവിധാനങ്ങൾ അവതാളത്തിലാകുമോ എന്ന ഭയത്തിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. ലോകത്തെ ഇന്റർനെറ്റ് ഡാറ്റയുടെ 90 ശതമാനത്തിലധികം കൈമാറുന്നത് ഹോർമൂസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും കടന്നുപോകുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലൂടെയാണ്. ചെങ്കടലിലൂടെ മാത്രം 17 ഓളം പ്രധാന കേബിളുകളാണുള്ളത്. യൂറോപ്പിനെയും ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളാണിത്. ഗൾഫ് മേഖലയിലെ വൻകിട ഡാറ്റാ സെന്ററുകളെയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന AAE-1, FALCON തുടങ്ങിയ കേബിളുകൾ കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ടാറ്റാ-TGN ഗൾഫ് പോലുള്ള കേബിളുകൾ ഇന്ത്യയുടെ വിദേശ ഡാറ്റാ വിനിമയത്തിൽ നിർണായകമാണ്.ഹോർമുസ്…

    Read More »
  • ഇറാന്‍ ആക്രമണത്തില്‍ ഖത്തറിന് കനത്ത ആഘാതം; പ്രകൃതി വാതക കയറ്റുമതി ശേഷിയുടെ 17 ശതമാനം തകര്‍ത്തു; ഉത്പാദനം അഞ്ചു വര്‍ഷത്തേക്ക് നിര്‍ത്തേണ്ടി വരും; മുസ്ലിം രാജ്യത്തില്‍ നിന്ന് റംസാന്‍ മാസത്തില്‍ ആക്രമണം പ്രതീക്ഷിച്ചില്ലെന്ന് ഖത്തര്‍ കമ്പനികള്‍

    ദുബായ്/ദോഹ: ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതി ശേഷിയുടെ 17 ശതമാനം തകര്‍ത്തെന്നു റിപ്പോര്‍ട്ട്. ഇത് വാര്‍ഷിക വരുമാനത്തില്‍ ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുകയും യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള വിതരണത്തിന് ഭീഷണിയാവുകയും ചെയ്തതായി ഖത്തര്‍ എനര്‍ജി സിഇഒ സാദ് അല്‍-കാബി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്റെ 14 എല്‍എന്‍ജി ട്രെയിനുകളില്‍ രണ്ടെണ്ണത്തിനും രണ്ട് ഗ്യാസ്-ടു-ലിക്വിഡ്‌സ് (GTL) സൗകര്യങ്ങളില്‍ ഒന്നിനും ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചതായി സാദ് അല്‍-കാബി പറഞ്ഞു. അറ്റകുറ്റപ്പണികള്‍ക്കായി പ്രതിവര്‍ഷം 12.8 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഉല്‍പ്പാദനം മൂന്നുമുതല്‍ അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഖത്തറും ഈ മേഖലയും ഇത്തരമൊരു ആക്രമണത്തിന് ഇരയാകുമെന്ന് എന്റെ സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല – പ്രത്യേകിച്ച് ഒരു സഹോദര മുസ്ലീം രാജ്യത്തില്‍ നിന്ന് റംസാന്‍ മാസത്തില്‍ ഇത്തരമൊരു ആക്രമണം,’ കാബി പറഞ്ഞു. ഇസ്രായേല്‍ സ്വന്തം ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചറിന് നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ് എണ്ണ-വാതക…

    Read More »
  • ‘പാര്‍ട്ടി എത്രയോ വലുത്, വെല്ലുവിളിക്കാന്‍ ഇല്ല, പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കും’; സുധാകരന്‍ വഴങ്ങി? ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് മടങ്ങി; അണിയറയില്‍ നടന്നത് എന്തെല്ലാം?

    ന്യൂഡല്‍ഹി: പാര്‍ട്ടി എത്രയോ വലുത്, വെല്ലുവിളിക്കാനില്ലെന്നും കെ. സുധാകരന്‍. സസ്‌പെന്‍സുകള്‍ക്കൊടുവില്‍ ഏറ്റവും പക്വമായ നിലപാട് സ്വീകരിച്ചാണ് അദ്ദേഹം കണ്ണൂരിലേക്കു മടങ്ങുന്നത്. നേരത്തേ, സിഡബ്ല്യുസി അംഗത്വം രാജിവയ്ക്കുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നുമൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, അതെല്ലാം പാടെ നിഷേധിച്ച് അദ്ദേഹം കേരളത്തിലേക്കു മടങ്ങി. എന്നാല്‍, ഏറെ ദിവസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് എന്തിനെന്ന ചോദ്യം ബാക്കിയാകുകയാണ്. ഇതായിരുന്നു തീരുമാനമെങ്കില്‍ നേരത്തേ ആകാമായിരുന്നല്ലോ എന്നും ഒരുവിഭാഗം ചോദിക്കുന്നു. സുധാകരനില്‍ തട്ടിയാണ് പ്രധാനമായും സീറ്റ് വിഭജനം നീണ്ടുപോയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റിനുവേണ്ടി പിടിവാശി പിടിക്കുന്ന കെ സുധാകരന്‍ എംപിക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ അടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് മനംമാറ്റമെന്നാണു വിവരം. സീറ്റ് ലഭിക്കില്ലെന്ന സൂചന വന്നയുടന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയ സുധാകരനെ വിശ്വസിക്കാനാകില്ലെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. മണ്ഡലം കമ്മിറ്റികളുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും ഡിസിസി ഭാരവാഹികളുടെയും യോഗത്തിലാണ് സുധാകരനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. 10 മണ്ഡലം കമ്മിറ്റികളും സുധാകരനെതിരെ നിലപാടെടുത്തു. സുധാകരന്റെ പിടിവാശി തെരഞ്ഞെടുപ്പിനെ…

    Read More »
  • ഇനിയെന്ത്? വര്‍ക്കിംഗ് കമ്മിറ്റി അംഗം രാജിവയ്ക്കും? ഡല്‍ഹിയില്‍ സുധാകരന്റെ നീക്കമെന്ത്? കേരളത്തിലേക്ക് വിമാനം 9.45ന്; ഫ്‌ളാറ്റിന് പുറത്തിറങ്ങാതെ സസ്‌പെന്‍സ്; കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വീകരണത്തിന് നീക്കം; പട്ടിക ഉടനെന്ന് കെപിസിസി പ്രസിഡന്റ്

    ന്യൂഡല്‍ഹി: സീറ്റു നിഷേധിക്കപ്പെട്ടതിനു പിന്നാലെ കെ. സുധാകരന്റെ നീക്കങ്ങളെന്തെന്നു കാത്ത് രാഷ്ട്രീയ കേരളം. കണ്ണൂരില്‍ മത്സരിക്കണമെന്ന സുധാകരന്റെ പിടിവാശിക്കു വഴങ്ങാതെ ഹൈക്കമാന്‍ഡ് നിലപാട് എടുത്തതോടെയാണ് കേരള രാഷ്ട്രീയത്തെ തന്നെ മുള്‍മുനയിലാക്കുന്ന നീക്കങ്ങളുണ്ടാകുമോയെന്നു കാത്തിരിക്കുന്നത്. എം.പിമാര്‍ മല്‍സരിക്കേണ്ടെന്ന കര്‍ശന നിലപാടെടുത്തതോടെ കെ. സുധാകരന് സീറ്റ് നല്‍കേണ്ടെന്ന് ഒടുവില്‍ തീരുമാനിച്ചു. ഇതോെട സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചനകള്‍. ഉടന്‍ പ്രഖ്യാപനം നടത്തിയേക്കും. ഒന്‍പതേ മുക്കാലിന്റെ വിമാനത്തില്‍ ഇന്നുതന്നെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുധാകരന് വന്‍ സ്വീകരണം നല്‍കാന്‍ നീക്കം നടക്കുന്നു. കണ്ണൂരില്‍ ടി.ഒ. മോഹനന്‍ സ്ഥാനാര്‍ഥിയായേക്കും. എം.പിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ കീഴ്‌വഴക്കമാകുമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. കൂടുതല്‍ എം.പിമാര്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെടാമെന്നും ഹൈക്കമാന്‍ഡിന് ആശങ്ക. പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ചെന്നും പ്രഖ്യാപനം ഉടനെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു അതേസമയം, കോണ്‍ഗ്രസ് പട്ടികയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വതന്ത്രനായി മല്‍സരിക്കാനാണ് സുധാകരന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ വസതിയില്‍ വാര്‍ത്താ സമ്മേളനത്തിന് ഒരുക്കം നടക്കുന്നു.…

    Read More »
  • ലക്ഷി പ്രീയയ്ക്ക് പറ്റിയതു പോലെ വീണാനായർക്കും, വോട്ടില്ല; പെരുമ്പാവൂരിലും ഏറ്റുമാനൂരിലും ട്വന്‍റി 20 സ്ഥാനാർത്ഥി മാറ്റം

    കൊച്ചി: പെരുമ്പാവൂരിൽ സ്ഥാനാർത്ഥിയായി ട്വന്‍റി 20 പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രീയയെ പോലെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും വോട്ടില്ല. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്. എന്നാൽ വോട്ടേഴ്സ്ലിസ്റ്റിൽ വീണയുടെ പേരില്ല. വീണയ്ക്കും ലക്ഷ്മിക്കും പകരം സ്ഥാനാർഥികളെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ട്വന്‍റി 20. പെരുമ്പാവൂരിലെ പെരുമ്പാവൂരിൽ കോൺഗ്രസ് വിട്ട നേതാവിനെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം. പെരുമ്പാവൂരിൽ ലക്ഷ്മി പ്രീയയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ട്വന്റി-20 വലിയ റോഡ് ഷോയ്ക്കുള്ള സജ്ജീകരണങ്ങൾ നടത്തുകയുണ്ടായി. വലിയ ഫ്ലക്സുകളും കമാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഒരുക്കിയിരുന്നു. പിന്നാലെ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന കാര്യം പാർട്ടി അറിഞ്ഞത്. തുടർന്ന് ആ പരിപാടി റദ്ദാക്കുകയായിരുന്നു.

    Read More »
  • നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്തതിനാലാണ് പാർട്ടി വിട്ടത്; ഇന്ന് നിസ്വാർത്ഥരായ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ എനിക്കൊപ്പമുണ്ട്; മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും’ – ജി. സുധാകരന്റെ പോസ്റ്റ്

    അമ്പലപ്പുഴ: കേരളത്തിലെ സിപിഎമ്മിൽ നിർഭയമായും സത്യസന്ധമായും രാഷ്ട്രീയപ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണെന്നും അതിനാലാണ് താൻ പാർട്ടി വിട്ടതെന്നും മുൻ മന്ത്രി ജി. സുധാകരൻ. അഴിമതിക്കാർക്കും ക്രിമിനൽ- മാഫിയ രാഷ്ട്രീയം കൈയാളുന്നവർക്കും എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള തന്റെ തീരുമാനമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. നിലവിൽ തന്റെ മണ്ഡലത്തിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ ആത്മാർഥമായും നിസ്വാർഥമായും പ്രവർത്തിക്കുന്നത് കാണുന്നുണ്ടെന്നും അവരോടെല്ലാമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; ‘ആറു പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവർത്തിച്ച എനിക്ക് നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്. അഴിമതിക്കാർക്കും ക്രിമിനൽ- മാഫിയാ രാഷ്ട്രീയം കൈയാളുന്നവർക്കും എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിൽ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തത്. അമ്പലപ്പുഴയുടെയും ജില്ലയുടെയും കേരളത്തിന്റെയും വികസന മുന്നേറ്റമാണ്…

    Read More »
  • ഖത്തറിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റിനു നേരെയുള്ള ഇറാൻ ആക്രമണം; കൊണ്ടതോ ഇന്ത്യയ്ക്കും

    ന്യൂഡൽഹി: ഖത്തറിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) പ്ലാന്റായ റാസ് ലഫാൻ പ്ലാന്റിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് അന്താരാഷ്ട്ര എണ്ണ, വാതക വിപണികളിലെ പ്രതിസന്ധി രൂക്ഷമായി. നിലവിൽ ഈ പ്ലാന്റിൽ നിന്നുള്ള ഉത്പാദനം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. ലോകത്തിലെയും മുൻനിര പ്ലാന്റാണിത്. അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച എൽഎൻജി ഉൽപ്പാദകരിൽ ഒന്നാണ് ഖത്തർ . ഇത് ആദ്യത്തെ തടസ്സമല്ല; മാർച്ച് ആദ്യ വാരത്തിൽ, ഖത്തരി വാതക പാടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരായ ഖത്തർ എനർജി ഉത്പാദനം നിർത്തിവയ്ക്കാൻ നിർബന്ധിതരാക്കി. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക സംഭരണിയുടെ ഭാഗമായ ഇറാനിലെ സൗത്ത് പാർസ് വാതക പാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഈ ആക്രമണങ്ങൾ എന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ നിന്ന് ഏകദേശം 50% പ്രകൃതിവാതകം സംഭരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെ ഈ സാഹചര്യം പ്രത്യേകിച്ച്…

    Read More »
Back to top button
error: