Pravasi

  • നഴ്സുമാർക്ക് ജർമനിയിൽ അവസരം, ശമ്പളം രണ്ടര ലക്ഷം വരെ

    നോര്‍ക്കാ റൂട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയിമെന്റ് ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം ആരംഭിക്കുന്നു. നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷപരിശീലനം (ബി1 ലെവല്‍ വരെ) നല്‍കി ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യും. 45 വയസ് കവിയാത്ത സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഭാഷാ പരീശീലനവും റിക്രൂട്ട്മെന്റും സൗജന്യം. നിലവില്‍ ജോലി ചെയ്യുന്ന മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍, ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍/ നഴ്സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍, തീവ്ര പരിചരണം/ ജറിയാട്രിക്സ്/ കാര്‍ഡിയോളജി/ ജനറല്‍ വാര്‍ഡ്/ സര്‍ജിക്കല്‍ – മെഡിക്കല്‍ വാര്‍ഡ്/ നിയോനാറ്റോളജി/ ന്യൂറോളജി/ ഓര്‍ത്തോപീഡിക്സും അനുബന്ധ മേഖലകളും/ ഓപ്പറേഷന്‍ തീയറ്റര്‍/ സൈക്യാട്രി എന്നീ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് ജര്‍മ്മന്‍ ഭാഷാ എ1/ എ2/ ബി1 ലെവല്‍ പരിശീലനം ഇന്ത്യയില്‍ നല്‍കും. എ2 ലെവലും ബി1 ലെവലും…

    Read More »
  • ദുബായി യാത്രക്കാർക്ക് ആശ്വാസം; വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി

    ദുബായ്: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുളള യാത്രക്കാർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്.  ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്ന് കോവിഡ് റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്നു ദുബായ് വ്യോമയാന അതോറിറ്റി. യാത്ര പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കുന്നത്. നിലവിൽ ദുബായ് വിമാനത്താവളത്തിലേയ്ക്കു പോകുന്ന യാത്രക്കാർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അബുദാബി, ഷാർജ വിമാനത്താവളങ്ങളിലേയ്ക്കു ഇന്ത്യയിൽ നിന്നു പോകുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ റാപിഡ് പരിശോധന തുടരും. അതേസമയം, യാത്രക്കു 48 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ പരിശോധനാ ഫലം നിർബന്ധമാണ്. ദുബായ് വിമാനത്താവളത്തിലെത്തിയശേഷവും പിസിആർ പരിശോധനയുണ്ടാകും. പരിശോധനാഫലം പൊസിറ്റീവാണെങ്കിൽ മാത്രം ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയെന്നും അതോറിറ്റി വ്യക്തമാക്കി.

    Read More »
  • മലയാളി കാമുകനെ തേടി എത്തിയ പാക് യുവതി അഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മടങ്ങുന്നു

    ബെംഗളൂരു: ഖത്തറില്‍വെച്ച് പ്രണയത്തിലായ മലയാളിയോടൊപ്പം ജീവിക്കാന്‍ അതിര്‍ത്തി കടന്ന പാക്കിസ്ഥാനി യുവതി അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നു. പാക്കിസ്ഥാന്‍ അധികൃതര്‍ യുവതിയുടെ പൗരത്വം സ്ഥിരീകരിച്ചതോടെയാണ് മടക്കയാത്രക്ക് വഴി തുറന്നത്. 2017 ന് ബെംഗളൂരുവില്‍വെച്ച് അറസ്റ്റിലായ സമീറ അബ്ദുറഹ്്മാന്‍ എന്ന 28 കാരി അഞ്ച് മാസത്തിനുശേഷം ജയിലില്‍ കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. നിയമവിരുദ്ധ കുടിയേറ്റവും വ്യാജരേഖകളും സംബന്ധിച്ച ആരോപണങ്ങളില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ യുവതി 2021 സെപ്റ്റംബര്‍ മുതല്‍ പാക്കിസ്ഥാനിലേക്ക് മടങ്ങുന്നതിനുള്ള രേഖകള്‍ക്ക് കാത്തിരിക്കയായിരുന്നു. ദോഹയില്‍വെച്ചാണ് മലയാളിയായ മുഹമ്മദ് ശിഹാബുമായി പ്രണയത്തിലായത്. വ്യാജ ഇന്ത്യന്‍ പൗരത്വ രേഖയുണ്ടാക്കാന്‍ ശിഹാബ് ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സമീറയോടൊപ്പം പാക്കിസ്ഥാനി ദമ്പതിമാരായ കാസിഫ് ശംസുദ്ദീന്‍, കിരണ്‍ ഗുലാം അലി എന്നിവരേയും 2017 മേയില്‍ ബെംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഗര്‍ഭിണി ആയിരുന്ന സമീറ എന്ന നജ്മക്കും പാക്കിസ്ഥാനി ദമ്പതിമാര്‍ക്കും ആധാര്‍ കാര്‍ഡ് അടക്കമുള്ള ഇന്ത്യന്‍ രേഖകളുണ്ടാക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. സമീറയോടൊപ്പം അനധികൃതമായാണ് ഇന്ത്യയിലെത്തിയതെന്ന് സമ്മതിച്ച കാസിഫിനേയും കിരണിനേയും…

    Read More »
  • കരിപ്പൂര്‍- ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ക്ക് തുടക്കം

    കരിപ്പൂര്‍: ജിദ്ദയിലേക്ക് കരിപ്പൂരില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി.  165 യാത്രക്കാരുമായാണ് ആദ്യവിമാനം കരിപ്പൂരില്‍ നിന്ന് പറന്നത്.  ജിദ്ദയില്‍ നിന്നുള്ള മടക്ക സര്‍വീസില്‍ 170 യാത്രക്കാര്‍ കരിപ്പൂരിലെത്തി. 189 പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാങ്ങളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ജിദ്ദയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നേരത്തെ എയര്‍ഇന്ത്യ എക്‌സ് പ്രസ് റിയാദിലേക്ക് സര്‍വ്വിസ് ആരംഭിച്ചിരുന്നു. ഈ മാസം 23,24 തിയതികളില്‍ കരിപ്പൂരില്‍ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 12.45ന് ജിദ്ദയിലെത്തും. ജിദ്ദയില്‍ നിന്ന് ഉച്ചക്ക് 1.45ന് പുറപ്പെടുന്ന വിമാനം രാത്രി 9.55ന് കരിപ്പൂരിലെത്തും. 26,27,28 തിയതികളില്‍ പുലര്‍ച്ചെ 3.10ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.15നാണ് ജിദ്ദയിലെത്തുക. രാവിലെ 8.15ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.25ന് കരിപ്പൂരിലെത്തും. അടുത്ത മാസം മുതല്‍ ആഴ്ചയില്‍ ചൊവ്വ ഒഴികെ എല്ലാ ദിവസവും കരിപ്പൂര്‍ ജിദ്ദ സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്.

    Read More »
  • യുക്രൈനിലുള്ള ഇന്ത്യക്കാർ തൽക്കാലം മടങ്ങണമെന്ന് ഇന്ത്യൻ എംബസി.

    യുക്രൈനിൽ നിലവിലുള്ള അവസ്ഥയെ തുടര്‍ന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറിയിപ്പ്. യുക്രൈനിലുള്ള വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ തല്ക്കാലം രാജ്യം വിടണമെന്നും എംബസ്സി അറിയിച്ചു.   റഷ്യയിൽ യുദ്ധ സംഘർഷത്തിനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാർ യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും എംബസി ആവശ്യപ്പെട്ടു. സംഘർഷ സാധ്യതയുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.  എംബസി തല്ക്കാലം അടയ്ക്കി.   അതിനിടെ, യുക്രൈൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍  ഫലം കണ്ടില്ല. അതേതുടർന്ന് ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി അറിയിച്ചത്. എന്നാല്‍ ഈ വിവരം എവിടെ നിന്ന് ലഭിച്ചു, ആര് പറഞ്ഞുവെന്ന് പ്രസിഡന്‍റ് വ്യക്തമാക്കുന്നില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ബിസി ന്യൂസ് പറയുന്നു. ‘ഫെബ്രുവരി 16 ആക്രമണത്തിന്‍റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്’ എന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കുന്നത്. യുക്രൈനിനെ ആക്രമിച്ചാൽ റഷ്യ വലിയ വില കൊടുക്കേണ്ടി…

    Read More »
  • ദുബായ് സന്ദര്‍ശിക്കുന്നവര്‍ക്ക് പുത്തന്‍ അനുഭവമാകാന്‍ ഐക്കണിക് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍

    ദുബായ് സന്ദര്‍ശിക്കുന്നവര്‍ക്ക് പുത്തന്‍ അനുഭവമാകാന്‍ ഐക്കണിക് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍. മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കുളള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുളള സൗകര്യം ആരംഭിച്ചു. https://museumofthefuture.ae/en എന്ന വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകുക. 145 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.ഐക്കണിക് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ 2022 ഫെബ്രുവരി 22 മുതലാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. മൂന്ന് വയസിന് താഴെയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. കുഞ്ഞുങ്ങളോടൊപ്പം ഫ്യൂച്ചര്‍ ഹീറോസ് ഏരിയ രക്ഷിതാക്കള്‍ക്കും സന്ദര്‍ശനം നടത്താവുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.60 വയസിനു മുകളിലുളള സ്വദേശികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹചാരിക്കും പ്രവേശനം സൗജന്യമാണ്. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുക. ദുബായ് ഷെയ്ഖ് സയ്യീദ് റോഡിന് സമീപം എമിറേറ്റ്‌സ് ടവറിന് അടുത്തായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.  

    Read More »
  • നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്: പ്രവാസികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം

      സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആര്‍ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് അപേക്ഷിക്കാം. രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയവരുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്. 20,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍ യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര- ബിരുദ കോഴ്‌സുകള്‍ക്കോ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കോ 2021-22 അധ്യയന വര്‍ഷം പ്രവേശനം നേടിയവരായിരിക്കണം. കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച റഗുലര്‍ കോഴ്‌സുകള്‍ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരിക്കണം. ഒറ്റത്തവണയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നത്. www.scholarship.norkaroots.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി: ഫെബ്രുവരി 26. 2019 മുതല്‍ നിലവിലുള്ള ഈ പദ്ധതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 317 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് 0471-2770528,…

    Read More »
  • യുഎഇയിൽ തൊഴിൽ കാലാവധി കഴിഞ്ഞാലും ഇനിമുതൽ രാജ്യത്ത് തുടരാം

    യുഎഇയില്‍ ജോലി കാലാവധി അവസാനിച്ചാലും ഇനി മുതല്‍ രാജ്യം വിടാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല.ഇതടക്കമുള്ള തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിച്ച്‌ യുഎഇ നിർദ്ദേശം പുറപ്പെടുവിച്ചു. തൊഴിലുടമയ്ക്ക് ജീവനക്കാരുടെ ഔദ്യോഗിക രേഖകള്‍ കണ്ടുകെട്ടാനും കഴിയില്ല. തൊഴിലിടങ്ങളിലെ വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള മററ് നിയന്ത്രണങ്ങളും പുതിയ നിയമങ്ങളിലുണ്ട്.റിക്രൂട്ട്മെന്റിന്റെയും തൊഴിലിന്റെയും ഫീസും ചെലവുകളും തൊഴിലുടമ വഹിക്കണം. സ്വകാര്യമേഖലയില്‍ പ്രസവാവധി ഉള്‍പ്പെടെ അവധികളിലും നിരവധി മാറ്റങ്ങളുണ്ട്. യുഎഇയിലെ തൊഴില്‍ നിയമങ്ങളിലെ പരിഷ്കാരങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി നോര്‍ക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്.പരിഭാഷ നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റില്‍ (norkaroots.org) ലഭ്യമാണ്.

    Read More »
  • കുവൈത്തിൽ  250 മലയാളി നഴ്സുമാരെ പുറത്താക്കി; കഴിഞ്ഞ മാസത്തെ ശമ്പളവും ഇല്ല

    കുവൈത്തില്‍ 250 മലയാളികള്‍ ഉള്‍പ്പെടെ 400ഓളം നഴ്സുമാരെ നിയമ വിരുദ്ധമായി ജോലിയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ കഴിഞ്ഞ മാസത്തെ ശമ്പളവും തടഞ്ഞുവെച്ച് ജി ടി സി അല്‍ ശുക്കൂർ എന്ന സ്വകാര്യ കമ്ബനിയുടെ പ്രതികാരം.ജോലിയിൽ നിന്നും പുറത്താക്കിയതിനെതിരെ നഴ്സുമാർ പരാതി നൽകിയതാണ് കമ്പനിയെ ചൊടിപ്പിച്ചിരിക്കുന്നത്.പരാതിയുമായി ആരോഗ്യ മന്ത്രാലയത്തെ സമീപിച്ച മുന്നൂറില്‍ പരം നഴ്സുമാരുടെ കഴിഞ്ഞ മാസത്തെ ശമ്പളമാണ് കമ്പനി ഇങ്ങനെ തടഞ്ഞു വെച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്ന 380ഓളം നഴ്‌സുമാര്‍ ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജി ടി സി അല്‍ ശുകൂര്‍ കമ്ബനി വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിക്കപ്പെട്ട ഇവരില്‍ 250 ഓളം പേര്‍ മലയാളികളാണ്. ഈ മാസം 26ന് തൊഴില്‍ കരാര്‍ അവസാനിക്കുകയാണെന്ന് ജനുവരി 24നാണ് കമ്ബനി അധികൃതര്‍ ഇവരെ അറിയിക്കുന്നത്.മൂന്നു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വാങ്ങിയാണ് കമ്ബനി ഇവർക്ക് നിയമനം നല്‍കിയിരിക്കുന്നത്. റിലീസ്…

    Read More »
  • അൽബാഹ: സൗദിയിലെ മാർബിൾ കൊട്ടാരങ്ങളുടെ നാട്

    ജിദ്ദ: ആരെയും വിസ്മയിപ്പിക്കും സൗദിയിലെ ഈ കൂറ്റൻ മാർബിൾ കൊട്ടാരങ്ങളുടെ ഗ്രാമം.അഞ്ഞൂറോളം വർഷം പഴക്കമുണ്ടെന്ന് കരുതുന്ന മാർബിൾ കൊട്ടാര ഗ്രാമം സൗദി അറേബ്യയിലെ അൽ ബാഹയുടെ തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.സ്വദേശികൾ ഈ സ്ഥലത്തെ ഖർയ ദീ ഐൻ എന്നു വിളിക്കുന്നു. ക്യൂബിക് ആകൃതിയിലുള്ളതാണ് മലമുകളിലെ ഈ കെട്ടിടങ്ങൾ.അരുവികളുടെ ഒരു ഉറവിടം തന്നെയുണ്ട് ഈ മലയ്ക്ക് മുകളിൽ.അൽബാഹയിൽ നിന്ന് ഇവിടേയ്ക്കുള്ള മലയിടുക്കിൽ നിർമിക്കപ്പെട്ട തുരങ്കപാതയിലൂടെയുള്ള യാത്ര തന്നെ കുളിർമ പകരുന്നതാണ്. യുനസ്ക്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച ഗ്രാമത്തിൽ 49 ചെറു വീടുകള്‍ അഞ്ചു നിലയിലായുള്ള കൊട്ടാരം പോലെ സ്ഥിതി ചെയ്യുന്നു.ഈന്തപ്പനയോലയും തടിയും കൊണ്ടാണ് മേൽക്കൂര നിർമിച്ചിട്ടുള്ളത്.രാത്രികാലങ്ങളിൽ പ്രകാശ വിസ്മയം തീർക്കുന്ന കൊട്ടാരം കൺകുളിർക്കേ കാണേണ്ട കാഴ്ച തന്നെ.

    Read More »
Back to top button
error: