NEWS
-
ദുബായിൽ ആക്രമണം, ഡ്രോൺ അവശിഷ്ടങ്ങൾ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ പതിച്ച് പാക്ക് സ്വദേശി മരിച്ചു, കുവൈറ്റ് വിമാനത്താവളത്തിൽ ഇന്ധന ടാങ്കിനു നേരെ ആക്രമണം, യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി
ദുബായ്: പറഞ്ഞ ക്ഷമ പിൻവലിച്ച്ഗൾഫ് രാജ്യങ്ങൾക്കെതിരേ ആക്രമണം തുടർന്ന് ഇറാൻ. ഇറാന്റെ ആക്രമണത്തിൽ ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടം ഓടുന്ന വാഹനത്തിൽ പതിച്ചാണ് പാക്കിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടത്. ദുബായിയിലെ അൽ ബർഷയിലാണ് സംഭവം. ഇതോടെ ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി. ഇതിനിടെ കുവൈത്ത് വിമാനത്താവളത്തിന് നേരേയും ഇറാന്റെ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധനടാങ്കിന് നേരേയാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ആർക്കും പരുക്കില്ല. കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് ആസ്ഥാനത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. കഴിഞ്ഞ മണിക്കൂറുകളിൽ ഏഴോളം ഡ്രോണുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു. അതേസമയം ഗൾഫ് രാജ്യങ്ങൾക്ക് നേരേ ഇനി ആക്രമണമുണ്ടാകില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അയൽരാജ്യങ്ങളെ ആക്രമിച്ചതിന് അദ്ദേഹം ക്ഷമാപണം നടത്തുകയുംചെയ്തു. എന്നാൽ, ഇതിനുശേഷവും ഇറാന്റെ ഭാഗത്തുനിന്ന് ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നതായാണ് റിപ്പോർട്ട്.
Read More » -
കിംങ്’ഫിഷ’റിൽ ശരിക്കും ഫിഷുണ്ട്…. അടിക്കാനായി മേടിച്ച ബിയറിൽ നീന്തിത്തുടിക്കുന്ന മീൻ!! പരാതിയുമായെത്തിയപ്പോൾ കൈമലർത്തി ജീവനക്കാർ- വീഡിയോ
ഹൈദരബാദ്: കിംങ്ഫിഷറിന്റെ പൊട്ടിക്കാത്ത ബിയർ കുപ്പിയിൽ നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹൈദരാബാദിലെ മല്ലപ്പുരിലെ വൈൻ ഷോപ്പിൽ നിന്നും പ്രദേശവാസിയായ ഒരാൾ വാങ്ങിയ ബിയറിലാണ് ജീവനുള്ള നീന്തിത്തുടിക്കുന്ന മത്സ്യത്തെ കണ്ടെത്തിയത്. ബിയർ വൈൻ ഷോപ്പിൽനിന്നും പുറത്തിറങ്ങിയ ഉടനെ കുപ്പിക്കുള്ളിൽ ജീവനുള്ള ചെറുമീനിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉപഭോക്താവ് കുപ്പി ഉയർത്തിപ്പിടിച്ച് നാട്ടുകാർക്കു മുന്നിൽ പ്രദർശിപ്പിച്ചു. എന്നാൽ ബിയറിൽ മത്സ്യത്തെ കണ്ടതിൽ തങ്ങളുടെ ഭാഗത്തു പിഴവില്ലെന്നാണ് വൈൻ ഷോപ്പിലെ ജീവനക്കാർ പറഞ്ഞത്. കമ്പനിയിൽനിന്നും ലഭിച്ച ഉൽപ്പന്നമാണ് തങ്ങൾ വിൽക്കുന്നതെന്നാണ് പരാതിപ്പെട്ട ഉപഭോക്താവിനു അവർ നൽകിയ മറുപടി. ഇതിന് പിന്നാലെ ബിയർ വാങ്ങിയ ആളും വിറ്റ ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സീൽ ചെയ്ത കുപ്പിക്കുള്ളിൽ എങ്ങനെ മീൻ കുഞ്ഞ് എത്തി എന്നതിനെക്കുറിച്ച് ഇപ്പോൾ വലിയ ചർച്ചകളാണ് നടക്കുന്നത്. ഫാക്ടറിയിൽ കുപ്പികൾ വൃത്തിയാക്കുമ്പോഴോ നിറയ്ക്കുമ്പോഴോ ഉണ്ടായ പിഴവാകാം ഇതെന്നാണ് ചിലർ വിലയിരുത്തുന്നത്. ഭക്ഷണ സാധനങ്ങളിൽനിന്നും ജീവികളെ ലഭിക്കുന്ന സംഭവങ്ങൾ മുൻപും…
Read More » -
ആദ്യത്തെ എഐ യുദ്ധം: ഡാറ്റയും അല്‍ഗോരിതങ്ങളും ഇറാന്‍ യുദ്ധത്തെ പുനര്‍നിര്‍മ്മിക്കുന്നത് എങ്ങനെ? മേവന്‍ മുതല്‍ ഇസ്രയേലിന്റെ ഗോസ്പല്‍ വരെ; ഉപഗ്രഹ ചിത്രങ്ങള്‍ മുതല്‍ ഇലക്ട്രോണിക് സിഗ്‌നലുകള്‍ വരെ സ്വയം വിശകലനം ചെയ്യും; ലക്ഷ്യം തീരുമാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം
വാഷിംഗ്ടണ്‍/തെഹ്റാന്‍: ഇറാന്‍-യുഎസ് സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍, ലോകം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുദ്ധത്തിനെന്ന് പ്രതിരോധ വിദഗ്ധര്‍. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്നു പേരിട്ട സൈനിക നീക്കത്തില്‍, യുദ്ധക്കളത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നത് മനുഷ്യനേക്കാള്‍ വേഗത്തില്‍ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന അത്യാധുനിക അല്‍ഗോരിതങ്ങളാണ്. 1. മിന്നല്‍ വേഗത്തിലുള്ള ആക്രമണം മുന്‍കാല യുദ്ധങ്ങളില്‍ ശത്രുവിന്റെ സൈനിക കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ആഴ്ചകള്‍ നീണ്ട നിരീക്ഷണങ്ങള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഈ യുദ്ധത്തില്‍, പെന്റഗണിലെ ‘മേവന്‍’ (Maven) സിസ്റ്റം, ഇസ്രായേലിന്റെ ‘ഗോസ്പല്‍’ (Gospel) തുടങ്ങിയ എഐപ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നു. യുദ്ധം തുടങ്ങി ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ തന്നെ ആയിരത്തിലധികം ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സഖ്യകക്ഷികള്‍ക്ക് സാധിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍, ഡ്രോണ്‍ ദൃശ്യങ്ങള്‍, ഇലക്ട്രോണിക് സിഗ്‌നലുകള്‍ എന്നിവ ഒരേസമയം വിശകലനം ചെയ്ത് ശത്രുവിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ ഈ അല്‍ഗോരിതങ്ങള്‍ക്ക് സാധിക്കുന്നു. സെന്‍സറുകളില്‍ നിന്നും സാറ്റലൈറ്റുകളില്‍ നിന്നും ലഭിക്കുന്ന…
Read More » -
എന്നു തീരുമെന്ന് ഒരു പിടിയുമില്ല! ട്രംപിന്റെ പിടിവിട്ടു പറക്കുന്നോ ഇറാന്‍ യുദ്ധം? ഭൗമരാഷ്ട്രീയത്തെ അടിമുടി ഉലയ്ക്കുന്നു; കടുത്ത അതൃപ്തിയില്‍ അമേരിക്കയിലെ ഗള്‍ഫ് നിക്ഷേപകര്‍; വിദേശനയ ചൂതാട്ടമെന്നു വിമര്‍ശിച്ച് ട്രംപിന്റെ പാര്‍ട്ടിയിലെ ഒരു വിഭാഗം
ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയെ അടിമുടി തകര്‍ത്ത ഇറാന്‍ യുദ്ധം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ സൈനിക വിജയങ്ങള്‍ ഭൗമരാഷ്ട്രീയ വിജയമാക്കാന്‍ കഴിയുമോ എന്ന ചോദ്യം ട്രംപിനു മുന്നില്‍ ഉയരുന്നു. ഇറാന്‍ ആക്രമണത്തിനു പിന്നാലെ അമേരിക്കന്‍ താവളങ്ങളുടെ പേരില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കാണ് വന്‍ തോതില്‍ മിസൈല്‍ ആക്രമണം ഉണ്ടായത്. ഇത് മേഖലയുടെ സമ്പദ് രംഗത്തെയും ‘സുരക്ഷിത’യിടമെന്ന ഖ്യാതിയെയുമാണ് അടിമുടി ചോദ്യം ചെയ്തത്. ഭൗമ രാഷ്ട്രീയത്തെ അടിമുടി ഉലച്ച ആക്രമണം ട്രംപിനു മുന്നില്‍ ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങളാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിനും കരയിലും കടലിലും ആകാശത്തും ഇറാനിയന്‍ സേനയ്ക്കെതിരെ കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിച്ചതിനും ശേഷവും യുദ്ധം അതിവേഗം പ്രാദേശിക സംഘര്‍ഷമായി വ്യാപിച്ചു. ഇത് ട്രംപിന്റെ നിയന്ത്രണത്തിന് അതീതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. വെനസ്വേലയിലെ ജനുവരി 3-ലെ മിന്നല്‍ റെയ്ഡും ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ഒറ്റത്തവണ ആക്രമണവും പോലെ വേഗതയേറിയതും പരിമിതവുമായ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ട്രംപ് തന്റെ രണ്ട് ടേമുകളിലും വൈറ്റ്…
Read More » -
എയര്‍ബോണ്‍ ഡിവിഷന്റെ ‘ബ്രിഗേഡ് കോംബാറ്റ് ടീം’ പരിശീലനം പൊടുന്നനെ റദ്ദാക്കി; 18 മണിക്കൂറില്‍ ലോകത്തെവിടെയും വിന്യസിക്കാന്‍ സജ്ജമായ സൈനികര്‍; യുഎസ് കരയുദ്ധത്തിനു തയാറെടുക്കുന്നെന്ന് സൂചന; സാധ്യത തള്ളാതെ ട്രംപ്
ടെഹ്‌റാന്‍: ഇറാന്‍- യുഎസ് സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ യു.എസ് കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി സൂചന. നോര്‍ത്ത് കരോലിന ആസ്ഥാനായുള്ള 82-ാം എയര്‍ബോണ്‍ ഡിവിഷന്റെ പരിശീലന അഭ്യാസം പെട്ടന്ന് റദ്ദാക്കിയതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണം. വെള്ളിയാഴ്ച വരെ സൈന്യത്തെ വിന്യസിക്കുന്നതിനുള്ള ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും എയര്‍ബോണ്‍ ഡിവിഷനിലെ ഹെലികോപ്റ്റര്‍ യൂണിറ്റിനെ ഉടന്‍ മധ്യേഷ്യയിലേക്ക് അയക്കാനാണ് പദ്ധതിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 4,000 മുതല്‍ 5,000 വരെ സൈനികര്‍ അടങ്ങുന്ന ഒരു ‘ബ്രിഗേഡ് കോംബാറ്റ് ടീം’ എയര്‍ബോണ്‍ ഡിവിഷന്റെ ഭാഗമാണ്. 18 മണിക്കൂറിനുള്ളില്‍ ലോകത്തിന്റെ ഏത് ഭാഗത്തും വിന്യസിക്കപ്പെടാന്‍ സജ്ജരാണ് എന്നതാണ് സംഘത്തിന്റെ പ്രത്യേകത. എയര്‍ ഫീല്‍ഡുകള്‍ നിയന്ത്രണത്തിലാക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുകയും യുഎസ് എംബസികള്‍ക്കുള്ള ഭീഷണിയില്‍ ഇടപെടുക എന്നിവയാണ് ഇവരുടെ പ്രധാന ദൗത്യങ്ങള്‍. ഇറാനില്‍ ട്രംപ് കരയുദ്ധത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ നീക്കങ്ങള്‍. യു.എസിന്റെ ദീര്‍ഘകാല യുദ്ധങ്ങള്‍ക്ക് പൊതുവെ താല്‍പര്യം പ്രകടിപ്പിക്കാറില്ലെങ്കിലും ട്രംപ് ഈ നിലപാടില്‍ നിന്നും മാറുന്ന…
Read More » -
ഇറാനിലെ സ്‌കൂളിനു നേരെയുണ്ടായ ആക്രമണം: കൂട്ടക്കുരുതിക്കു പിന്നില്‍ അമേരിക്കന്‍ സൈനികരെന്ന നിഗമനത്തില്‍ യുഎസ് മിലിട്ടറി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം; തെളിവു ലഭിച്ചാല്‍ യുദ്ധക്കുറ്റം ചുമത്തി കര്‍ശന നടപടി; തങ്ങളല്ലെന്ന സൂചന നല്‍കി ഇസ്രയേല്‍
ന്യൂയോര്‍ക്ക്: ഇറാനില്‍ പെണ്‍കുട്ടികളുടെ സ്‌കൂളിനുനേരെയുണ്ടായ ആക്രമണത്തിന് അമേരിക്കന്‍ സൈനികരാകാം ഉത്തരവാദികളെന്ന നിഗമനത്തില്‍ യുഎസ് മിലിട്ടറി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും രണ്ട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്‌സ് പറഞ്ഞു. താല്‍ക്കാലിക വിലയിരുത്തലിലേക്ക് നയിച്ച തെളിവുകള്‍ ഏതാണ്, ഏത് തരത്തിലുള്ള യുദ്ധോപകരണമാണ് ഉപയോഗിച്ചത്, ആരാണ് ഉത്തരവാദി, അല്ലെങ്കില്‍ എന്തുകൊണ്ടാണ് സ്‌കൂളിന് നേരെ ആക്രമണം നടത്തിയത് എന്നത് ഉള്‍പ്പെടെയുള്ള അന്വേഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് യു.എസ് സൈന്യം അന്വേഷണം നടത്തുന്നുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ബുധനാഴ്ച സമ്മതിച്ചു. സെന്‍സിറ്റീവ് ആയ സൈനിക കാര്യങ്ങളായതിനാല്‍ ഉദ്യോഗസ്ഥര്‍ ആരാകാം പ്രതിസ്ഥാനത്തെന്നു വ്യക്തമാക്കിയിട്ടില്ല. അന്വേഷണം എത്രനാള്‍ കൂടി നീളുമെന്നോ വിലയിരുത്തല്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് യു.എസ് അന്വേഷകര്‍ ഏതൊക്കെ തെളിവുകളാണ് തേടുന്നതെന്നോ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ദക്ഷിണ ഇറാനിലെ മിനാബിലുള്ള പെണ്‍കുട്ടികളുടെ സ്‌കൂളിനുനേരെ ആദ്യ ദിനമായ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 150 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡര്‍ അലി ബഹ്റൈനി പറഞ്ഞു.…
Read More » -
രണ്ടാം ഭാര്യയെ സന്തോഷിപ്പിക്കാൻ ടിവി വാങ്ങാൻ പണമില്ല; ഉറ്റ ചങ്ങാതിയെ വെട്ടികൊന്ന് പണം തട്ടിയെടുത്തു
ബെംഗളൂരു∙ രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന് യുവാവ്. ചിക്കമംഗളൂരുവിലെ ബിരൂരിലെ ഷാഫി സുഹൃത്ത് പുട്ടരാജുവിനെ വെട്ടി കൊലപ്പെടുത്തി അയാളുടെ കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കി. സംഭവത്തിൽ ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്നു ഷാഫി തന്റെ സുഹൃത്തായ പുട്ടരാജുവിനോട് പറഞ്ഞു. പിന്നാലെ 2.5 ലക്ഷം രൂപയുമായി പുട്ടരാജു രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങി. തുടർന്ന് ഷാഫി പുട്ടരാജുവിനെ ബൈക്കിൽ ഹോന്നവള്ളിക്ക് സമീപത്തുള്ള വനമേഖലയിൽ എത്തിച്ചു. അവിടെവച്ച് പുട്ടരാജുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം വനപാതയിലൂടെ പോവുകയായിരുന്ന പാൽവിൽപ്പനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ കൊല്ലപ്പെട്ടത് പുട്ടരാജുവാണെന്നും കൊലപാതകത്തിന് പിന്നില്‍ ഷാഫിയാണെന്നും പൊലീസിന് മനസ്സിലായി. പിന്നാലെ പൊലീസ് ഷാഫിയെ അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയതിന് ശേഷം ഷാഫി പിണങ്ങിക്കഴിയുകയായിരുന്ന രണ്ടാം ഭാര്യയെ ലോഡ്ജിൽ വച്ചാണ് കണ്ടത്. അവിടെ വച്ച് പുതിയ…
Read More » -
കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ; ദേശീയ സുരക്ഷ മുൻനിർത്തി ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ്
കൊച്ചി: സാങ്കേതിക പ്രശ്നങ്ങളെതുടർന്ന് കൊച്ചി തുറമുഖത്ത് നങ്കുരമിട്ടിരിക്കുന്ന ഇറാനിയൻ പടക്കപ്പൽ ഐആർഐഎസ് ലവാന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ സി.ജി.ശങ്കർ, ക്യാമറാമാൻ എസ്.മണി, ബോട്ടിന്റെ ഡ്രൈവർ പി.വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. തുറമുഖത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെ പിന്നീട് ഹാർബർ പൊലീസിന് കൈമാറുകയായിരുന്നു. ഇവരെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ചിത്രങ്ങളെടുക്കരുതെന്ന് എറണാകുളം ഡിസിപി അറിയിച്ചു. കൊച്ചിൻ ഷിപ്‍യാർഡ്, നാവിക സേനാ ആസ്ഥാനം, കൊച്ചിൻ പോർട്ട് തുടങ്ങിയ സ്ഥലങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നതിന് വിലക്കുണ്ട്. മാധ്യമ പ്രവർത്തകരുടെ അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കപ്പലിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത് നീക്കം െചയ്യണമെന്നാവശ്യപ്പെട്ട് കൊച്ചി പൊലീസ് നിർദേശം പുറപ്പെടുവിച്ചത്. കേരള തീരത്തുള്ള കപ്പലുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിച്ചത് നീക്കം ചെയ്യണം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇതിന്റെ ലംഘനം…
Read More » -
സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ.ക്ഷേമപെൻഷൻ 3000, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് : കേരളത്തിനായി രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പ്
തിരുവനന്തപുരം: കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽഗാന്ധി. പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യവേയാണ് രാഹുലിന്റെ പുതു പ്രഖ്യാപനങ്ങൾ. കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ, ക്ഷേമപെൻഷൻ മാസം 3000രൂപയാക്കും, ഒരു കുടുംബത്തിന് 25 ലക്ഷംവരെയുള്ള ആരോഗ്യ ഇൻഷുറൻസ്, ചെറുപ്പക്കാർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 5 ലക്ഷംരൂപവരെ പലിശരഹിത വായ്പ, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് ആരംഭിക്കും എന്നിവയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച വാഗാദാനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രാഹുൽ ഗാന്ധി കടുത്ത ആരോപണങ്ങളുയർത്തി. യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്ക പറയുന്നവരിൽനിന്നു മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി ധാരണയിലെത്തി. ജനങ്ങളുടെ ഡേറ്റ ഇന്ത്യൻ സർക്കാർ യുഎസിന് അടിയറവുവച്ചു. എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തു വരാനുണ്ട്. ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുമുണ്ട്. പരിഭ്രമിച്ചാണ് അമേരിക്കയുമായുള്ള കരാറിൽ പ്രധാനമന്ത്രി ഒപ്പിട്ടത്. ട്രംപാണ്…
Read More » -
അമേരിക്ക മിലിട്ടറി ഇന്റലിജന്‍സ് അടക്കം ഇറാനു കൈമാറി! ഗള്‍ഫിലെ ഇറാന്റെ ആക്രമണത്തിന് സഹായം റഷ്യ; അമേരിക്കന്‍ സൈനിക നീക്കത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും അപ്പപ്പോള്‍ നല്‍കി
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൃത്യതയോടെ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക ആസ്തികള്‍ ആക്രമിക്കാന്‍ ഇറാന് സാധിച്ചതിന് പിന്നില്‍ റഷ്യന്‍ സഹായം. യു.എസുമായി ബന്ധപ്പെട്ട മിലിട്ടറി ഇന്റലിജന്‍സ് വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറുന്നതായി വിവരം. മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് സൈനികര്‍, നാവിക കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇറാന് ലഭിച്ചത്. റഷ്യയുടെ സൈനിക സാറ്റ്‌ലൈറ്റ് ശ്രംഖലയില്‍ നിന്നുള്ള വിവരങ്ങളാണ് ഇറാന് ലഭിക്കുന്നത്. സൈനിക വിന്യാസം, നാവിക നീക്കങ്ങള്‍, വ്യോമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് ആക്രമണങ്ങളില്‍ ഇറാന്റെ കരുത്ത്. എന്നാല്‍ ഇറാന്‍ നടത്തിയ ഏതെങ്കിലും പ്രത്യേക ആക്രമണത്തെ റഷ്യന്‍ ഇന്റലിജന്‍സുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഇറാന്‍ നടത്തിയ നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ യു.എസ് സൈനിക കേന്ദ്രങ്ങളില്‍ പതിച്ചിട്ടുണ്ട്. കുവൈത്തിലെ യു.എസ് സൈനിക കേന്ദ്രത്തില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറു യുഎസ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ചൈനീസ് സഹായം ഇറാന് ലഭിക്കുന്നുണ്ടോ എന്നതിലും യു.എസ്…
Read More »