NEWS
-
ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടു? പിന്നില്‍ അസിം മുനീറും ഐഎസ്‌ഐയും; കുടുംബാംഗങ്ങളെ ജയിലില്‍ പ്രവേശിപ്പിക്കുന്നില്ല; സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കി; സമൂഹമാധ്യമങ്ങളില്‍ തീപോലെ പടര്‍ന്ന് വിവാദം; പ്രതികരിക്കാതെ പാക് അധികൃതര്‍
റാവല്‍പിണ്ടി: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിട്ടും ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ചാര സംഘടനയായ ഐഎസ്‌ഐയാണ് ഇമ്രാന്‍ ഖാനെ കൊലപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്. അതേസമയം, പാക്ക് സര്‍ക്കാറോ ജയില്‍ അധികൃതരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 73കാരനായ ഇമ്രാന്‍ ഖാന്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2023 മുതല്‍ ജയിലിലാണ്. ഇമ്രാന്‍ ഖാന്റെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയില്ലെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഖാനെ കാണണമെന്നാവശ്യപ്പെട്ട് അഡിയാല ജയിലിനു മുന്നില്‍ പ്രതിഷേധിച്ച അദ്ദേഹത്തിന്റെ സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാക്ക് സൈനിക മേധാവി അസിം മുനീറും ഐഎസ്‌ഐയും ചേര്‍ന്ന് ഇമ്രാന്‍ ഖാനെ ജയിലില്‍ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് പുറത്തുവരുന്നതെന്ന് തര്‍ക്കപ്രദേശമായ ബലൂചിസ്താനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്‌സ് അക്കൗണ്ടിലെ പോസ്റ്റില്‍ പറഞ്ഞു. ഈ വിവരം ശരിയാണെങ്കില്‍ പാക്ക് തീവ്രവാദികളുടെ…
Read More » -
കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു സിമന്റ് നിറഞ്ഞ ഡ്രമ്മില്‍ തള്ളിയ സംഭവം ; ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഡിഎന്‍എ പരിശോധന നടത്തിയേ കുഞ്ഞിനെ അംഗീകരിക്കു…
മീററ്റ്: കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവ് സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തി മൃതദേഹം സിമന്റ് നിറച്ച നീല ഡ്രമ്മില്‍ ഒളിപ്പിച്ച കേസില്‍ മീററ്റ് ജില്ലാ ജയിലില്‍ കഴിയുന്ന യുവതിക്ക് പെണ്‍കുഞ്ഞ്്. വിവാദനായിക മുസ്‌കാന്‍ ഭര്‍ത്താവ് സൗരഭിന്റെ ജന്മദിനമായ നവംബര്‍ 24-നാണ് ലാലാ ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ കുഞ്ഞിനെ പ്രസവിച്ചത്. നവജാത ശിശുവിന് രാധ എന്ന് പേരിട്ടതായി ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറിയിച്ചു. കുഞ്ഞിന്റെ പിതൃത്വം സ്ഥാപിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്ന സൗരഭിന്റെ കുടുംബത്തിന്റെ ആവശ്യം ഇതോടെ വീണ്ടും ശക്തമായി. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഷഗുണ്‍ പറയുന്നതനുസരിച്ച്, ബുധനാഴ്ച വൈകുന്നേരത്തോടെ മുസ്‌കാനെ ജയിലിലേ ക്ക് തിരിച്ചയക്കാന്‍ സാധ്യതയുണ്ട്. കുഞ്ഞിന് അമ്മയോടൊപ്പം ജയിലില്‍ കഴിയാന്‍ അനുമതി നല്‍കി. ചട്ടങ്ങള്‍ അനുസരിച്ച്, ആറ് വയസ്സ് തികയുന്നത് വരെ കുഞ്ഞിന് അമ്മയോടൊപ്പം വനിതാ ബാരക്കില്‍ തുടരാമെന്ന് ജയില്‍ സൂപ്രണ്ട് വിരേഷ് രാജ് ശര്‍മ്മ പറഞ്ഞു. ഈ കാലയളവില്‍ വസ്ത്രങ്ങള്‍, പോഷകാഹാര സപ്ലിമെന്റുകള്‍, വൈദ്യസഹായം എന്നിവ ജയില്‍…
Read More » -
വിവാഹത്തിന് രണ്ടു കുടുംബങ്ങള്‍ക്കും എതിര്‍പ്പ് ; ഗുജറാത്തിലേക്ക് ഒളിച്ചോടി വന്ന പാകിസ്താനി കമിതാക്കളെ അതിര്‍ത്തിയിലിട്ട് ബിഎസ്എഫ് പിടികൂടി ; രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം
തങ്ങളുടെ ബന്ധത്തെ കുടുംബങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സിന്ധ് പ്രവിശ്യയിലെ ഗ്രാമത്തില്‍ നിന്ന് ഒരു പാകിസ്താനി ദമ്പതികള്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച സംഭവത്തിന് ആഴ്ചകള്‍ക്ക് ശേഷം, പാകിസ്താനില്‍ നിന്നുള്ള മറ്റൊരു ‘ദമ്പതികളെ’ തിങ്കളാഴ്ച പുലര്‍ച്ചെ ഗുജറാത്ത് അതിര്‍ത്തിയില്‍ വെച്ച് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെ 2:50-ഓടെ പാകിസ്താനുമായുള്ള അതിര്‍ത്തിയിലെ 523-നും 524-നും ഇടയിലുള്ള തൂണുകള്‍ക്കിടയില്‍ വെച്ച് ഇന്ത്യയുടെ ഭാഗത്തുവെച്ചാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇവരെ കണ്ടെത്തിയതെന്നും, തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ കച്ച് (ഈസ്റ്റ്) ബാലാസര്‍ പോലീസ് സ്റ്റേഷന് കൈമാറിയെന്നും പോലീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരോട് തങ്ങള്‍ പോപത്കുമാര്‍ നഥു ഭില്‍ (24), ഗൗരി ഗുലാബ് ഭില്‍ (20) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഔപചാരികമായ തിരിച്ചറിയല്‍ രേഖകളൊന്നും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരുടെയും കൈവശം 100 പാകിസ്താനി രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങള്‍ പ്രണയത്തിലാണെന്നും എന്നാല്‍ കുടുംബങ്ങള്‍ എതിരായതിനാല്‍ ഒളിച്ചോടിയെന്നുമാണ് ഇരുവരുടേയും അവകാശവാദം.…
Read More » -
ഇഞ്ചിഞ്ചായി മരിക്കാന്‍ ഭര്‍ത്താവും അമ്മായിയപ്പനും ചേര്‍ന്ന് ചെയ്ത ക്രൂരകൃത്യം ; ശരീരത്ത് രസം കുത്തിവെച്ചെന്ന് യുവതി ; ആന്തരീകാവയവങ്ങള്‍ കേടായി തിങ്കാളാഴ്ച മരണത്തിന് കീഴടങ്ങി ; പോലീസ് വീഡിയോ മൊഴി രേഖപ്പെടുത്തി
ബംഗളൂരു: ഭര്‍ത്താവും അമ്മായിയപ്പനും ചേര്‍ന്ന് തന്റെ ശരീരത്ത് രസം കുത്തിവെച്ചെന്ന് പരാതി നല്‍കിയ യുവതിക്ക് ഒടുവില്‍ മരണം. ബംഗലുരുവില്‍ തിങ്കളാഴ്ച മരണമടഞ്ഞ 37 കാരിയുടേതാണ് പരാതി. ഭര്‍ത്താവും അമ്മായിയപ്പനും ചേര്‍ന്ന് തന്നെ സാവധാനം കൊല്ലാനായി മെര്‍ക്കുറി കുത്തിവെച്ചെന്നാണ് ഇവര്‍ നേരത്തേ ആരോപിച്ചത്. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകനുമുണ്ട്. വിദ്യ എന്ന് പേരുള്ള യുവതി തിങ്കളാഴ്ച തന്റെ ഭര്‍ത്താവ് ബസവരാജു എം, അമ്മായിയപ്പന്‍ മാരിസ്വാമചാരി എന്നിവര്‍ക്കെതിരെ അത്തിബെലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയിലിയര്‍ കാരണം മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പോലീസ് ഇവരുടെ വീഡിയോ മൊഴി രേഖപ്പെടുത്തി. ബിസിനസ്സുകാരനായ ബസവരാജു തന്നെ വഴക്ക് പറയുന്ന സ്വഭാവക്കാരനായിരുന്നുവെന്നും, എന്നാല്‍ അന്ന് വൈകുന്നേരം അദ്ദേഹം അസാധാരണമായ സ്‌നേഹപ്രകടനങ്ങള്‍ നടത്തിയത് തന്നെ അത്ഭുതപ്പെടുത്തി എന്നും വിദ്യ പറഞ്ഞു. അധികം വൈകാതെ തനിക്ക് ബോധം നഷ്ടപ്പെട്ടെന്നും അവര്‍ മൊഴി നല്‍കി. ഫെബ്രുവരി 26-ന് രാത്രിയില്‍ ഭര്‍ത്താവ് തനിക്ക് എന്തോ കുത്തിവെച്ചതായി…
Read More » -
രാമസിംഹൻ നൽകിയ പരാതിയിൽ യുവാവിനെ വെറുതെ വിട്ടു
സിനിമ സംവിധായകൻ അലി അക്ബർ എന്ന രാമസിംഹനെ സമൂഹമാധ്യത്തിലൂടെ അപമാനിച്ചു എന്ന കേസിൽ കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷഹിൻനെ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു.അലി അക്ബർ മതം മാറി ഹിന്ദു മതം സ്വീകരിക്കുകയും രാമസിംഹൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷഹിൻ രാമസിംഹന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി അലി അക്ബറിന് വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. 2022 ൽ കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തിരുന്നത്.പ്രതിക്ക് വേണ്ടി അഡ്വ: ദിൽജിത്ത് ഹാജരായി.
Read More » -
വിധിയും റിലീസും അടുത്തടുത്ത്; നടി ആക്രമിക്കപ്പെട്ട കേസ് വിധി എട്ടിന്; ഭ ഭ ബ റിലീസ് 18ന്; റിലീസ് നീട്ടണോ എന്ന് ചര്‍ച്ച; വിധി കുഴപ്പമില്ലെങ്കില്‍ റിലീസ് ആഘോഷമാക്കാന്‍ ദിലീപ് ഫാന്‍സുകാര്‍
കൊച്ചി : കേരളം ഉറ്റുനോക്കുന്ന പ്രമാദമായ കേസിന്റെ വിധിപ്രഖ്യാപനവും കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയുടെ റിലീസും തമ്മില്‍ പത്തുദിവസത്തെ അകലം മാത്രമാകുമ്പോള്‍ റിലീസ് നീട്ടിവെക്കണോ എന്ന ചര്‍ച്ച അണിയറയില്‍ സജീവം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതി വിധി പറയുമെന്ന് അറിയിച്ചിരിക്കുന്നത് ഡിസംബര്‍ എട്ടിനാണ്. ഈ കേസില്‍ പ്രതിപ്പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള നടന്‍ ദിലീപിന്റെ പുതിയ ചിത്രമായ ഭ ഭ ബ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ളത് ഡിസംബര്‍ 18നും. കേസിന്റെ വിധി എന്താകുമെന്ന് പറയാനാകാത്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ റീലീസ് നീട്ടണോ എന്ന ചര്‍ച്ച അണിയറയില്‍ സജീവമായി നടക്കുന്നുണ്ട്. കേസില്‍ ദിലീപിന് പ്രതികുലമായി എന്തെങ്കിലും വിധി വരികയാണെങ്കില്‍ പത്താം നാള്‍ ചിത്രം റിലീസ് ചെയ്യുന്നത് ബോക്്‌സോഫീസില്‍ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതേസമയം വിധിയില്‍ ദിലീപിന് കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ ഭ ഭ ബയുടെ റിലീസ് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം ആഘോഷമാക്കാനാണ് ദിലീപ് ഫാന്‍സുകാരുടെ തീരുമാനം. തുടര്‍ച്ചയായി ബോക്‌സോഫീസില്‍ ദിലീപ് ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ദിലീപും…
Read More » -
മോദിജിയുടെ പ്രസംഗങ്ങള്‍ ഏറ്റവുമധികം കേള്‍ക്കുന്നതും ശ്രദ്ധിക്കുന്നതും തരൂര്‍ജി; തരൂരിന്റെ മോദിസ്തുതികള്‍ക്ക് തടയിടാനാകാതെ കോണ്‍ഗ്രസ്; തരൂരിനെക്കൊണ്ട് കോണ്‍ഗ്രസിന് യാതൊരു ഗുണവുമില്ലെന്ന് തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും പ്രസ്താവനകളും ഏറ്റവുമധികം കേള്‍ക്കുന്നതും ശ്രദ്ധിക്കുന്നതും ബിജെപി നേതാക്കളല്ല, മറിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയാണ്. ഇതാണ് കോണ്‍ഗ്രസിനുള്ളിലേയും ബിജെപിയിലും തരൂരിനെക്കുറിച്ച് പറയുന്നവര്‍ കളിയായും കാര്യമായും പറയുന്നത്. തരൂരിന്റെ മോദി സ്തുതികള്‍ തുടരുമ്പോള്‍ അതിന് തടയിടാനാകാതെ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. ശശി തരൂര്‍ മറുകണ്ടം ചാടാന്‍ നില്‍ക്കുകയാണെങ്കില്‍ അതൊന്ന് വേഗമായിക്കൂടെ എന്ന് പരസ്യമായി തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നുണ്ട്. തരൂരിനെക്കൊണ്ട് കോണ്‍ഗ്രസിന് ഒരു ഗുണവുമില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശശി തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാമെന്നും കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു കഴിഞ്ഞു. ഇതിലും പരസ്യമായി എങ്ങിനെ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് ഗെറ്റൗട്ടടിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ ചോദിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെയും പ്രതികരിക്കാതെയും മോദി സ്തുതികളുമായി മുന്നോട്ടുപോകുന്ന തരൂര്‍ സ്വീകരിച്ചിരിക്കുന്ന നയം കോണ്‍ഗ്രസ് തന്നെ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ…
Read More » -
മാങ്കൂട്ടത്തിലിനെ മൂലയ്ക്കിരുത്താന്‍ മുരളീധരന്‍; രാഹുലിനെതിരെ ആ പെണ്‍കുട്ടി മുന്നോട്ടുവരട്ടെയെന്ന് കെ.മുരളീധരന്‍; രാഹുലിന് കോണ്‍ഗ്രസിനകത്ത് പിന്തുണ കുറയുന്നു; കെ.സുധാകരന്റെ ക്ലീന്‍ചിറ്റില്‍ വനിതാപ്രവര്‍ത്തകര്‍ക്ക് അമ്പരപ്പ്
തിരുവനന്തപുരം: മുന്‍ കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന്‍ എത്ര ക്ലീന്‍ചിറ്റ് കൊടുത്താലും രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒരു മൂലയ്ക്കിരുത്താതെ കെ.മുരളീധരന്‍ അടങ്ങുമെന്ന് തോന്നുന്നില്ല. സുധാകരന്‍ രാഹുലിനെ വിശുദ്ധനാക്കാന്‍ പാടുപെടുമ്പോള്‍ രാഹുലിനെ എങ്ങിനെ പൂട്ടാമെന്നതിനുള്ള വഴി രാഷ്ട്രീയഎതിരാളികള്‍ക്ക് പറയാതെ പറഞ്ഞുകൊടുക്കുകയാണ് രാഷ്ട്രീയചാണക്യനായിരുന്ന ലീഡറുടെ പ്രിയപുത്രന്‍ കെ.മുരളീധരന്‍. കോണ്‍ഗ്രസ് രാഷ്ട്രീയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരില്‍ രണ്ടു തട്ടിലായിക്കൊണ്ടിരിക്കുകയാണ്. ചെന്നിത്തലയും മുരളിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് സജനയുമൊക്കെയടങ്ങുന്നവര്‍ രാഹുലിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി വ്യക്തമായ നിലപാട് കൈക്കൊള്ളുമ്പോള്‍ രാഹുലിനെ ചേര്‍ത്തുനിര്‍ത്തി സുധാകരനും ഷാഫി പറമ്പിലും ശ്രീകണ്ഠന്‍ എംപിയുമടക്കമുള്ളവര്‍ മറുപക്ഷത്തു നില്‍ക്കുന്ന കാഴ്ചയ്ക്കാണ് കേരളത്തിലെ കോണ്‍ഗ്രസ് സാക്ഷ്യം വഹിക്കുന്നത്. രാഹുലിനെതിരെ കേസെടുക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് പന്ത് സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് തട്ടിയിട്ട മുരളി ഇപ്പോള്‍ രാഹുലിനെതിരെ വന്ന ശബ്ദരേഖയിലെ പെണ്‍കുട്ടിയോട് പരസ്യമായി രംഗത്ത് വരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിക്ക് കൂടുതല്‍ നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. നിലവില്‍ ചാനലിലെ ശബ്ദം…
Read More » -
ഫാസിസത്തിന് എതിരേ സ്‌പെയിനില്‍ അര്‍ധനഗ്നരായി യുവതികളുടെ പ്രതിഷേധം; മാറിടത്തില്‍ കയറിപ്പിടിച്ച് അതിക്രമം; ഫ്രാന്‍സിസ് ഫ്രാങ്കോയുടെ ചരമ വാര്‍ഷിക ദിനത്തില്‍ പള്ളിയില്‍ ദിവ്യബലിയുമായി അനുയായികള്‍
മാഡ്രിഡ്: സ്പെയിനിൽ ഫാസിസത്തിനെതിരെ അര്‍ധ നഗ്നരായി പ്രതിഷേധിച്ച യുവതികളുടെ മാറിടത്തില്‍ കയറിപ്പിടിച്ച് അതിക്രമം. ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് സ്വേച്ഛാധിപതികളില്‍ ഒരാളായ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ചരമവാർഷിക ദിനത്തില്‍, വ്യാഴാഴ്ചയാണ് സംഭവം. വൈകുന്നേരം മാഡ്രിഡിലെ ഒരു പള്ളിയിൽ ഫ്രാങ്കോയുടെ അനുയായികളുടെ നേതൃത്വത്തില്‍ ദിവ്യബലി നടന്നുകൊണ്ടിരിക്കെയാണ് പുറത്ത് ഫ്രാങ്കോയ്ക്കെതിരെ രണ്ട് അർദ്ധനഗ്നരായ സ്ത്രീകൾ പ്രതിഷേധവുമായി എത്തിയത്. അര്‍ധനഗ്നരായി ഫാസിസത്തിനെതിരെ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു യുവതികളുടെ പ്രതിഷേധം. ഇതിനിടെയാണ് ഒരു പുരുഷൻ സ്ത്രീകളിൽ ഒരാളുടെ മാറിടത്തില്‍ കൈവയ്ക്കുന്നത്. പിന്നാലെ യുവതി ഒഴിഞ്ഞുമാറുകയും ‘സർ, എന്നെ തൊടരുത്!’ എന്ന് ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ കാലഘട്ടത്തിലെ പതാകയുമായാണ് അക്രമി എത്തിയത്. യുവതികളുടെ അനുയായികളില്‍ ഒരാള്‍ ഇടയ്ക്കുകയറി തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ആക്രമണം തുടര്‍ന്നു. പിന്നാലെ രണ്ടാമത്തെ സ്ത്രീക്ക് നേരെ തിരിഞ്ഞ അയാള്‍ ആ യുവതിയേയും കടന്നുപിടിക്കുകയായിരുന്നു. എങ്കിലും യുവതികള്‍ പ്രതിഷേധം തുടര്‍ന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉടനീളം പ്രചരിക്കുന്നുണ്ട്. …
Read More »
