Kerala

    • ഇനി മുതൽ ‘കേരള’ വേണ്ട ‘കേരളം’ മതി; ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ഭേദ​ഗതി ചെയ്യുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രി സഭാ അംഗീകാരം

      ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥ’യിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിൻ്റെ ആവശ്യം പരിഗണിച്ചത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണിൽ കേരള നിയമസഭാ പ്രമേയം പാസ്സാക്കിയത്. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇന്ന് കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്. 2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടിരുന്നു ആദ്യ പ്രമേയം. എന്നാൽ, എട്ടാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽമതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ്…

      Read More »
    • 6 വർഷം മുൻപ് ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി, അബദ്ധം മനസിലായി ഒന്നുകൂടി ഓപ്പറേഷൻ വേണമെന്ന് ആശുപത്രി അധികൃതർ, സംശയം തോന്നി പുറത്ത് ടെസ്റ്റ് ചെയ്തപ്പോൾ വയറ്റിൽ കത്രിക, ഒരു വർഷം മുൻപ് രോ​ഗിയും മരിച്ചു, തെളിവെടുപ്പിന് ഹാജരാകാൻ മരിച്ചയാൾക്ക് നോട്ടിസ്, പിന്നാലെ സിറ്റിങ് മാറ്റിവച്ചെന്ന അറിയിപ്പും

      തൃശൂർ: ഏതാനു ദിവസം മുൻപ് വാ​ഹനാപകടത്തിൽ മരിച്ച ടീച്ചർക്ക് എക്സാം ഡ്യൂ‌ട്ടി കൊടുത്തതിനു പിന്നാലെ മറ്റൊരു കേസുകൂടി. ആറ് വർഷം മുമ്പ് സർക്കാർ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ആൾക്ക് തെളിവെടുപ്പിന് ഹാജരാകാൻ ആരോ​ഗ്യ വകുപ്പിന്റെ നോട്ടിസ്, പക്ഷെ നോട്ടീസ് കൈപ്പറ്റാൻ ആളില്ല, ഒരു വർഷം മുൻപ് ഇര മരിച്ചു. ഇതറായാതെയാണ് ആരോ​ഗ്യ വകുപ്പ് നോട്ടീസ് നൽകിയത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 2020 മേയിൽ വയറുവേദനക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായ തൃശൂർ കൂർക്കാഞ്ചേരി സ്വദേശി ജോസഫ് പോൾ (53) എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെയും അദ്ദേഹത്തിൻറെ കുടുംബത്തിൻറെയും ദയനീയ അവസ്ഥയാണ് മേൽ വിവരിച്ചത്. കത്രിക കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തിരുന്നു. ഇതിനുശേഷം ഒരുവർഷം മുൻപാണ് രോഗി മരിച്ചത്. എന്നാൽ ഇതൊന്നും അറിയാതെയാണ് തെളിവെടുപ്പിന് ഹാജരാകാൻ മരിച്ച രോഗിക്ക് ആരോഗ്യവകുപ്പിൻറെ നോട്ടിസ് അയച്ചത്. ജോസഫിന്റെ ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെ ഫോൺ വിളിച്ച് സിറ്റിങ് മാറ്റിയെന്ന അറിയിപ്പും. 2020…

      Read More »
    • വാക്കുതർക്കത്തെ തുടർന്നുണ്ടായ കൊലപാതകം, നിർണായകമായത് സിസി‌ടിവി ദൃശ്യങ്ങൾ, വൈറ്റില റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ചിങ്ങവനം സ്വദേശി സുധ ബേബി, പ്രതി കസ്റ്റഡിയിൽ,

      കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. സംഭവത്തിൽ ഷാജി എന്നയാളെയാണ് മരട് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കോട്ടയം ചിങ്ങവനം സ്വദേശി സുധ ബേബിയാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് വച്ച് യുവതിയും പ്രതിയും തമ്മിൽ വാക്കു തർക്കമുണ്ടായതിനെ തുടർന്നായിരുന്നു കൊലപാതകം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പോലീസ് പ്രതിയിലേക്കെത്തിയത്. പ്രതിയും യുവതിയും കാറിൽ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ആദ്യം ലഭിച്ചത്. അല്പസമയത്തിന് ശേഷം പ്രതി കാറിൽ കയറിപ്പോകുമ്പോൾ ഷർട്ടിൽ രക്തക്കറയുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതോടെ റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. മൃതദേഹത്തിന് അടുത്തു നിന്നും ലഭിച്ച ഫോണിലെ സിം സുധ ബേബിയുടെ പേരിലുള്ളതാണെന്നും പോലീസ് കണ്ടെത്തി. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം തന്നെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം അമൃത എക്‌സ്പ്രസിൻറെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനരികെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസിൽ അറിയിച്ചത്. യുവതിയുടെ മുഖത്ത് പാടുകളും…

      Read More »
    • ജസീലയെ കള്ളിയാക്കിയത് കടംവാങ്ങിയ രണ്ടുപവൻ തിരികെ ചോദിക്കുമോയെന്ന സംശയത്തിൽ? ഭർത്താവിനേയും വീട്ടുകാരെയും അയൽവാസിയായ യുവാവിനേയും ചോദ്യം ചെയ്യും

      വിദ്യാനഗർ (കാസർകോട്): അയൽവീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളെയും ബന്ധുക്കളെയും അയൽവാസികളെയും കണ്ട് പോലീസ് മൊഴിയെടുത്തു. കൂടാതെ വിദേശത്തുനിന്നെത്തിയ ഭർത്താവിനേയും വീട്ടുകാരെയും അയൽവാസിയായ യുവാവിനേയും ചോദ്യം ചെയ്യും. കഴിഞ്ഞദിവസമാണ് ആലംപാടി നാലത്തടുക്കയിലെ ജസീല(24)യാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. അയൽവീട്ടിലെ സ്വർണം മോഷ്ടിച്ചെന്ന പരാതിയിൽ ജസീലയെ ആദൂർ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അയൽവാസിയായ സുഹൃത്തിന്റെ വീട്ടുകാർക്കും ഭർതൃവീട്ടുകാർക്കും പോലീസിനുമെതിരേ മൊബൈലിൽ വീഡിയോ റെക്കോഡ് ചെയ്ത ശേഷം വിഷം കഴിക്കുകയായിരുന്നു. ഇതിനിടെ ഫാൻസി കടയുടെ ആവശ്യത്തിന് രണ്ടുപവൻ സ്വർണം ജസീലയുടെ പക്കൽനിന്ന് ഒരാൾ വാങ്ങിയിരുന്നതായും അത് തിരികെ ചോദിക്കുമെന്ന് ഭയന്നാണ് സ്വർണമോഷണക്കഥ മെനഞ്ഞതെന്നും പോലീസിന് സൂചന ലഭിച്ചതായി അറിയുന്നു. ജസീലയെ മോഷ്ടാവായി ചിത്രീകരിക്കാൻ ശ്രമം നടന്നതായും വ്യക്തമായിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി ചിലർ ജസീലയുടെ നാലത്തടുക്കയിലെ വീട്ടിലെത്തി ഇതുസംബന്ധിച്ച് പ്രശ്‌നമുണ്ടാക്കിയതും മാനസികസംഘർഷത്തിനിടയാക്കിയതായാണ് വിവരം. അതേസമയം വിദ്യാനഗർ പോലീസ് ഇൻസ്‌പെക്ടർ കെ.പി.ഷൈൻ തിങ്കളാഴ്ച ജസീലയുടെ നാലത്തടുക്കയിലെ വീട്ടിലെത്തി മാതാവ് മുംതാസ്,…

      Read More »
    • ദേവസ്വം മന്ത്രി രാജിവച്ചാൽ പ്രശ്‌നം തീരും, സഭ സു​ഗമമായി മുന്നോട്ടു പോകും, അല്ലെങ്കിൽ പ്രതിപക്ഷം നിസഹകരണം തുടരും- കെ ബാബു!! പ്രതിപക്ഷം തന്ത്രിയുടെ വക്കാലത്ത് ഏറ്റുപിടിച്ച് സംസാരിക്കുന്നു- ഭരണപക്ഷം, ചോദ്യോത്തരവേള റദ്ദേക്കി

      തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തെത്തി. ദേവസ്വം മന്ത്രി രാജിവച്ചാൽ പ്രശ്‌നം തീരുമെന്നും സഭ സുഗമമായി മുന്നോട്ടു പോകും. അല്ലെങ്കിൽ സഭയിൽ നിസഹകരണം തുടരുമെന്നും പ്രതിപക്ഷത്തിനായി സംസാരിച്ച കെ ബാബു പറഞ്ഞു. അതേസമയം പ്രതിപക്ഷം തന്ത്രിയുടെ വക്കാലത്ത് ഏറ്റുപിടിച്ചാണ് സംസാരിക്കുന്നതെന്ന് മന്ത്രിമാരായ എം ബി രാജേഷും പി രാജീവും വിമർശിച്ചു. ബാനറും പ്ലക്കാർഡുമായി സഭയിൽ പ്രതിപക്ഷ പ്രതിഷേധിച്ചതിനിടെ ചോദ്യോത്തരവേള സ്പീക്കർ റദ്ദാക്കി. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കോടതി പറഞ്ഞ കാര്യം മാത്രമാണ് തങ്ങൾ പറഞ്ഞതെന്നും നാൽപത് ദിവസത്തോളം തന്ത്രിയെ ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും കെ ബാബു ചോദിച്ചു. ഇതിന് ജനങ്ങളോട് ഉത്തരം പറയേണ്ടത് സർക്കാരാണെന്നും സർക്കാർ വീഴ്ച കൊണ്ട് മാത്രമാണ് സ്വർണക്കൊള്ള കേസിൽ പ്രതികൾ പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശനത്തെ എതിർത്തതിന് തന്ത്രിയോട് പ്രതികാരം തീർക്കുകയാണ് ഉണ്ടായതെന്നും പ്രതിപക്ഷം സഭയിൽ പറഞ്ഞു.

      Read More »
    • സുരേഷ് ​ഗോപിയുടെ ​ഗുരുവായൂരിലേക്കുള്ള വോട്ട് മാറ്റം പലതും മുന്നിൽ കണ്ട്!! ലക്ഷ്യം 2031ലെ നിയമസഭാ തെരഞ്ഞെടുപ്പ്?

      തൃശൂർ: കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി ഗുരുവായൂരിലേക്ക് വോട്ട് മാറ്റിയത് കൃത്യമായ പ്ലാനോടും പദ്ധതികളോടും കൂടിയെന്ന് വിലയിരുത്തൽ. ബിജെപിയുടെ തന്ത്രത്തിന്റെ ഭാ​ഗമാണ് തിരുവനന്തപുരത്തുനിന്ന് ​ഗുരുവായൂരിലേക്കുള്ള ചുവടുമാറ്റം എന്നാണ് വിലയിരുത്തൽ. ലക്ഷം 2031ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ ഗുരുവായൂർ മണ്ഡലം പിടിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാ​ഗമാണെന്നും വിലയിരുത്തലുണ്ട്. നിലവിൽ തൃശൂർ എംപിയായ സുരേഷ് ഗോപിയുടെ കാലാവധി 2029ൽ അവസാനിക്കും. അതുകൊണ്ടുതന്നെ തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ഗുരുവായൂരിൽ സ്ഥാനാർത്ഥിയാക്കാനും, അതുവഴി ക്ഷേത്രനഗരി പിടിക്കാനും ഒപ്പം നിയമസഭയിൽ അക്കൗണ്ട് തുറക്കാനുമാണ് ബിജെപി ലക്ഷ്യം എന്ന് ചിന്തിച്ചാലും സംശയിക്കാനാവില്ല. അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിലാണ് സുരേഷ് ഗോപി വോട്ട് ചെയ്യുക. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് എംപിക്ക് വോട്ടുള്ളത്. 697-ാം നമ്പർ വോട്ടറായാണ് സുരേഷ് ഗോപിയുടെ പേര് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്‌ലാറ്റിലാണ് വോട്ട് ചേർത്തത്. ഇതിനിടെ സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരിൽ ചേർത്തത്തിൽ…

      Read More »
    • സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്നത് ഒറ്റനോട്ടത്തിൽ വ്യക്തം; മേലാൽ ഇതാവർത്തിക്കരുത്; രൂക്ഷവിമർശനവുമായി ഹൈക്കോടതി

      കൊച്ചി: ‘സ്പാർക്ക്’ സോഫ്റ്റ് വെയറിൽനിന്നുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തി മുഖ്യമന്ത്രിയുടെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സന്ദേശം അയച്ചെന്ന ആരോപണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്ക് സോഫ്റ്റ്വെയറിലെ വിവരങ്ങൾ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. പ്രഥമദൃഷ്ട്യാ വിവരങ്ങൾ ചോർത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നതെന്നും അങ്ങനെയല്ലെങ്കിൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജീവനക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ മുഖ്യമന്ത്രിക്ക് എവിടെനിന്ന് കിട്ടി. വ്യക്തിഗതവിവരങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലേയെന്നും എല്ലാവർക്കും ഈ വിവരങ്ങൾ എവിടെ നിന്ന് കിട്ടുന്നെന്നും കോടതി ചോദിച്ചു. മേലാൽ ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കരുതെന്നും ഇത് ഇവിടെവെച്ച് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. തങ്ങളുടെ ഫോൺനമ്പർ അടക്കമുളള വ്യക്തിഗതവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കൈകാര്യം ചെയ്യുന്ന ബിസിനസ്സ് വാട്‌സാപ്പ് അക്കൗണ്ടിൽനിന്നാണ് സന്ദേശങ്ങൾ വരുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാരൻ മുഖ്യമന്ത്രിതന്നെയാണ് എന്നാണ് ഹർജിക്കാരുടെ പ്രധാനവാദം.…

      Read More »
    • ‘സഭയിൽ കണ്ടത് സർക്കാരിൻ്റെ മർക്കട മുഷ്ടിയും അഹങ്കാരവും, സ്വർണക്കൊള്ളയിലെ യഥാർഥ പ്രതി കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നു, അയ്യപ്പ സംഗമത്തിന് ഏറ്റവും കൂടുതൽ മുൻകൈയെടുത്ത വാസവൻ കൊള്ള പുറത്തു വന്നപ്പോൾ അന്യൻ കളിക്കുന്നു, പി. രാജീവിന് ഈയിടെയായി സ്ഥലകാല വിഭ്രാന്തി’- ചെന്നിത്തല

      തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രം​ഗത്ത്. സഭയിൽ കണ്ടത് സർക്കാരിൻ്റെ മർക്കട മുഷ്ടികയും അഹങ്കാരവുമാണ്. കേരളത്തിലെ ജനങ്ങൾ തിരസ്കരിക്കപ്പെട്ട സർക്കാരാണിതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതുപോലെ സ്വർണക്കൊള്ളയിലെ യഥാർഥ പ്രതി കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അയ്യപ്പ സംഗമത്തിന് ഏറ്റവും കൂടുതൽ മുൻകൈ എടുത്തത് വാസവനാണ്. കൊള്ള പുറത്തു വന്നതോടെ കൈകഴുകുന്നു. ദേവസ്വം ബോർഡ് ഇതുവരെ കണക്കുകൾ തിട്ടപ്പെടുത്തിയിട്ടില്ല എന്നുപറഞ്ഞ് വിഎൻ വാസവൻ അന്യൻ കളിക്കുന്നുവെന്നും ഒരേ ചോദ്യത്തിന് രണ്ടു മറുപടി നൽകുന്നുവെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു. അതേസമയംതന്നെ ശബരിമല വിഷയത്തിൽ എസ്ഐടിയുടെ മേൽ ശക്തമായ സമ്മർദ്ദമാണെന്നും എസ്ഐടി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാർലമെൻറ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ജനങ്ങൾ അവിശ്വാസം പാസാക്കിയെന്ന് രമേശ് ചെന്നിത്തല പറ‍ഞ്ഞു. ഞങ്ങൾ അവിശ്വാസം കൊണ്ട് വന്നാൽ മുഖ്യമന്ത്രി എഴുതി കൊണ്ടുവന്ന രണ്ടു മണിക്കൂർ പ്രസംഗിക്കും. അത്…

      Read More »
    • എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുകയും ചെയ്യും, വിജയിക്കുകയും ചെയ്യും!! നല്ല കഴിവുള്ള മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജ്, കേരളത്തിൽ പിണറായി വീണ്ടും മുഖ്യമന്ത്രി ആകും, ഡി സതീശൻറെ മുഖം കണ്ടു കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട- വെള്ളാപ്പള്ളി

      കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ ഒരിക്കലും അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിലെ മാർക്കറ്റിംഗ് പ്രചരണത്തിൽ യുഡിഎഫ് മുന്നിലാണെന്നും വെള്ളാപ്പള്ളി. ഇതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിനേയും വെള്ളാപ്പള്ളി പ്രശംസിച്ചു. കഴിവ് ഉള്ള മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജെന്നും എന്ത് തെറ്റ് ഉണ്ടായാലും അവരാണ് കുറ്റക്കാരി എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകാവുന്ന സ്ഥിതിയാണ് ഉള്ളത്. എഴുതി തള്ളാവുന്ന നിലയിൽ അല്ല സിപിഎം ഉള്ളത്. വിഡി സതീശൻറെ മുഖം കണ്ടു കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട. സതീശനെ പിറകിൽ നിന്ന് നയിക്കുന്ന ശക്തിയാണ് യുഡിഎഫ് ജാഥയെ നയിക്കുന്നത്. കെസി വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ്…

      Read More »
    • സ്വർണവില ഉയരുന്നു; ഇന്ന് ആയിരത്തിലേറെ രൂപയുടെ വർധന; പവന് 1,18,640 രൂപയായി

      തിരുവന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് . 22 കാരറ്റ് സ്വർണം ഒരു പവന് 1,18,640 രൂപയായി ഉയർന്നു. രാവിലെ 09:20 ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,640 എന്ന നിലയിലെത്തി. 18 കാരറ്റിന് 12,185 രൂപയാണ് ഗ്രാമിന് വില. ഒരു പവന് 97,480 രൂപയാണ് വില. 14 കാരറ്റ് ഗ്രാമിന് 9,485 രൂപയും പവന് 75,880 രൂപയുമാണ് വില. 9 കാരറ്റ് സ്വർണം ഗ്രാമിന് 6,115 രൂപയും പവന് 48,920 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 285 രൂപ. കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് 2026 ജനുവരി 29-നാണ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന് രേഖപ്പെടുത്തിയ വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ്…

      Read More »
    Back to top button
    error: