Lead News
-
മോജ്തബയുടെ മുഖത്തിനു വൈരൂപ്യം സംഭവിച്ചു; കാലുകള്‍ക്കു ഗുരുതര പരിക്ക്; ചിത്രങ്ങള്‍ പുറത്തുവിടാത്തതിന്റെ കാരണം വിശദീകരിച്ച് അടുത്ത വൃത്തങ്ങള്‍; പഴയ അധികാരമില്ലെന്നും വെളിപ്പെടുത്തല്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സി
ദുബായ്: യുദ്ധത്തിന്റെ തുടക്കത്തില്‍ പിതാവ് കൊല്ലപ്പെട്ട വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി, മുഖത്തും കാലിലുമുണ്ടായ ഗുരുതരമായ പരിക്കുകളില്‍ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മധ്യ ടെഹ്റാനിലെ സുപ്രീം ലീഡറുടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഖമേനിയുടെ മുഖത്തിന് വൈരൂപ്യം സംഭവിക്കുകയും കാലുകള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തതായി മൂന്ന് ഉറവിടങ്ങള്‍ വ്യക്തമാക്കി. 56 കാരനായ അദ്ദേഹം പരിക്കുകളില്‍ നിന്ന് സുഖം പ്രാപിച്ചുവരികയാണെന്നും മാനസികമായി അതീവ ജാഗ്രതയിലാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വൃത്തങ്ങള്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളില്‍ ഓഡിയോ കോണ്‍ഫറന്‍സിംഗ് വഴി അദ്ദേഹം പങ്കെടുക്കുന്നുണ്ടെന്നും യുദ്ധം, വാഷിംഗ്ടണുമായുള്ള ചര്‍ച്ചകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സജീവമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ അമേരിക്കയുമായി നിര്‍ണ്ണായകമായ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ, ഖമേനിയുടെ ആരോഗ്യസ്ഥിതി അദ്ദേഹത്തെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അനുവദിക്കുന്നുണ്ടോ എന്ന ചോദ്യം ഇറാന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഒന്നാണ്.…
Read More » -
രോഗികളുടെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡുകളും അനൗണ്‍സ്മെന്റ് സംവിധാനങ്ങളുമായി വാഹനത്തിലെത്തി പണപ്പിരിവ്; മലപ്പുറത്ത് ചികിത്സാ സഹായ തട്ടിച്ചുകാർ പിടിയിൽ
മലപ്പുറം: രോഗികളുടെ ദയനീയാവസ്ഥ കാണിച്ച് ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം പിടിയിലായി. തിരൂര്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കരയിലാണ് സംഭവം. രോഗികളുടെ ചിത്രം പതിച്ച ഫ്ലക്സ് ബോര്‍ഡുകളും അനൗണ്‍സ്മെന്റ് സംവിധാനങ്ങളുമായി വാഹനത്തിലെത്തി പണപ്പിരിവ് നടത്തിയിരുന്ന സംഘത്തെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്. കൈനിക്കരയിലെ വീടുകള്‍ കേന്ദ്രീകരിച്ച് വാഹനത്തില്‍ പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ചില യുവാക്കള്‍ക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി നടത്തിയ ചോദ്യം ചെയ്യലില്‍ ചികിത്സയിലുള്ള രോഗിയെക്കുറിച്ചോ ആശുപത്രിയെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെ നാട്ടുകാര്‍ സംഘടിച്ചു. ഇത് കണ്ട സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പിരിച്ചെടുത്ത പണമടങ്ങിയ ബക്കറ്റ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തിരൂര്‍ പോലീസ് സ്ഥലത്തെത്തി വാഹനത്തിന്റെ ഡ്രൈവറെയും പണപ്പിരിവ് നടത്തിയിരുന്ന മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് സമീപപ്രദേശമായ പോലിശ്ശേരിയിലും സമാനമായ രീതിയില്‍ വ്യാജ പണപ്പിരിവ് നടന്നിരുന്നു. ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വര്‍ദ്ധിക്കുന്നത് യഥാര്‍ത്ഥത്തില്‍…
Read More » -
‘കേരളത്തിലെ ബിജെപിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സംസ്ഥാനത്തേപ്പറ്റി ഒന്നുമറിയാത്ത അധ്യക്ഷനും അദ്ദേഹത്തെ ചോദ്യംചെയ്യാത്ത അനുചരവൃന്ദവുമാണ്‘: സെൻകുമാർ
കൊച്ചി: ബിജെപിയുടെ ‘ക്രിസ്ത്യൻ ഔട്ട്‌റീച്ച്’ തന്ത്രത്തെയും പാർട്ടി സംസ്ഥാന നേതൃത്വത്തെയും കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി അനുഭാവിയും മുൻ ഡിജിപിയുമായ ടി.പി. സെൻകുമാർ. ബിജെപി തങ്ങളുടെ പ്രധാന വോട്ടർമാരായ ഹിന്ദുക്കളെ അവഗണിച്ച് ക്രൈസ്തവ വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചതിനെതിരെ താൻ നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ചത്തീസ്ഗഢിലെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾത്തന്നെ താൻ ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരുന്നുവെന്നും അദ്ദേഹം കുറിച്ചു. കേരളത്തിലെ ബിജെപിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സംസ്ഥാനത്തേപ്പറ്റി ഒന്നുമറിയാത്ത അധ്യക്ഷനും അദ്ദേഹത്തെ ചോദ്യംചെയ്യാത്ത അനുചരവൃന്ദവുമാണെന്ന് സെൻകുമാർ പരിഹസിച്ചു. പൂഞ്ഞാറിലെയും പാലായിലെയും വോട്ടെടുപ്പിന് പിന്നാലെ സഭയ്‌ക്കെതിരെ രംഗത്തുവന്ന പി.സി. ജോർജിന്റെയും ഷോൺ ജോർജിന്റെയും നിലപാടുകൾ തികച്ചും ശരിയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നതല്ലാതെ ബിജെപിക്ക് എന്ത് സഹായമാണ് ഇവർ തിരിച്ചു നൽകുന്നതെന്ന ചോദ്യവും സെൻകുമാർ ഉന്നയിച്ചു. എല്ലായ്‌പ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവമാണ് ക്രൈസ്തവ വിഭാഗത്തിനുള്ളതെന്നും മുൻ ഡിജിപി ആരോപിച്ചു. ലോകമെമ്പാടും പടർന്നുപന്തലിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിൽനിന്ന്…
Read More » -
കപ്പലുകള്‍ വേട്ടയാടാന്‍ ഇറാന്‍ കടലിലിട്ട മൈനുകള്‍ എവിടെ? ഭൂരിഭാഗവും കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സ്ഥാനം നിര്‍ണയിക്കാന്‍ ജിപിഎസ് സംവിധാനങ്ങള്‍ ഇല്ല; അപകട ഭീഷണി മറ്റിടങ്ങളിലേക്കും; സ്വന്തം കപ്പലുകള്‍ക്ക് ഭീഷണിയെന്നു കണ്ട് തെരച്ചില്‍ നിര്‍ത്തി ഇറാന്‍
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ വിന്യസിച്ച നാവിക മൈനുകള്‍ നീക്കം ചെയ്യാന്‍ കഴിയാത്തത് വന്‍ പ്രതിസന്ധിയുണ്ടാക്കുന്നെന്നു റിപ്പോര്‍ട്ട്. കടലിടുക്ക് പൂര്‍ണ്ണമായും വീണ്ടും തുറക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തങ്ങള്‍ തന്നെ സ്ഥാപിച്ച മൈനുകള്‍ എവിടെയൊക്കെയാണെന്ന് കണ്ടെത്താനോ അവ നീക്കം ചെയ്യാനോ ഉള്ള സാങ്കേതിക ശേഷി ഇറാന് ഇല്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെയാണ് തന്ത്രപ്രധാനമായ ഹോര്‍മുസ് ജലപാതയില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. മാര്‍ച്ച് 2-ന് ഇസ്ലാമിക റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിക്കുകയും പ്രവേശിക്കുന്ന കപ്പലുകളെ ‘അഗ്നിക്കിരയാക്കുമെന്ന്’ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരുകയും കപ്പല്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്തു. മൈനുകള്‍ ‘കാണാതായി’ കഴിഞ്ഞ മാസം യുദ്ധം രൂക്ഷമായ ഘട്ടത്തില്‍, അമേരിക്കന്‍ നാവികവ്യൂഹത്തെ തടയാനായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസി) നൂറുകണക്കിന് മൈനുകളാണ് ഹോര്‍മുസ് കടലിടുക്കില്‍ വിന്യസിച്ചത്.…
Read More » -
വിവാദ ഭൂമി ഇടപാട്: ‘ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി’ : ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ
കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാളായ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. ഏപ്രിൽ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ പണം തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥരുടെ വഴിയാണ് പണം നൽകിയതെന്നും, ഏത് അക്കൗണ്ടിലേക്കാണ് തുക നൽകേണ്ടതെന്ന് മുൻകൂട്ടി വിളിച്ച് ചോദിച്ചതായും നന്ദകുമാർ പറഞ്ഞു. അതേസമയം, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വലിയ തുക ചെലവഴിച്ചെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, ഇ പി ജയരാജൻനെ ചുറ്റിപ്പറ്റിയ വിവാദവും അടിസ്ഥാനരഹിതമാണെന്ന് നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിച്ച…
Read More » -
ലെബനന്‍ ആക്രമണം നിര്‍ത്താതെ ചര്‍ച്ചയില്ല; അവസാന നിമിഷം ഉടക്കിട്ട് വീണ്ടും ഇറാന്‍; പാകിസ്ഥാനിലെ സമാധാന നീക്കങ്ങള്‍ പ്രതിസന്ധിയില്‍; നേതാക്കള്‍ക്കായി സൈനിക കോട്ടകെട്ടി പാകിസ്ഥാന്‍; ഇസ്ലാമാബാദ് നിശ്ചലം
ഇസ്ലാമാബാദ്: ആറാഴ്ച നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും ശനിയാഴ്ച പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ചര്‍ച്ചകള്‍ നടത്താനിരിക്കെ, ലെബനന്‍ വിഷയത്തിലും ഉപരോധങ്ങളിലും ഉറപ്പ് ലഭിക്കാതെ ചര്‍ച്ചകള്‍ ആരംഭിക്കാനാവില്ലെന്ന് ഇറാന്‍. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ പ്രതിനിധി സംഘം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ്, മരുമകന്‍ ജാരെഡ് കുഷ്നര്‍ എന്നിവരടങ്ങുന്ന സംഘം പാരീസിലെ ഇന്ധനം നിറയ്ക്കല്‍ സ്റ്റോപ്പിന് ശേഷം ഇസ്ലാമാബാദിലേക്കുള്ള യാത്രയിലാണ്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫിന്റെയും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെയും നേതൃത്വത്തിലുള്ള ഇറാനിയന്‍ പ്രതിനിധി സംഘം വെള്ളിയാഴ്ച എത്തിച്ചേര്‍ന്നു. ഇറാന്റെ കൈവശം ‘കാര്‍ഡുകളൊന്നുമില്ലെ’ന്നു ട്രംപ് പറയുന്നു. മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുകൊടുക്കാമെന്നും, മാര്‍ച്ചില്‍ പോരാട്ടം തുടങ്ങിയ ശേഷം ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള പോരാളികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ ഏകദേശം 2000 പേര്‍ കൊല്ലപ്പെട്ട ലെബനനില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താമെന്നും വാഷിംഗ്ടണ്‍ നേരത്തെ സമ്മതിച്ചിരുന്നതായി ഖാലിബാഫ് എക്‌സില്‍ പറഞ്ഞു. ഈ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് വരെ ചര്‍ച്ചകള്‍ ആരംഭിക്കില്ലെന്ന്…
Read More » -
സ്വർണ്ണം വാങ്ങാനുള്ള പ്ലാനുണ്ടോ? പവന് 392 രൂപ വർദ്ധിച്ചു; വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു
തിരുവനന്തപുരം: ആഗോള വിപണിയിലെ രാഷ്ട്രീയ അസ്ഥിരതകൾ സ്വർണ്ണവിപണിയെ വട്ടംകറക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിലയിടിവിന് പിന്നാലെ കേരളത്തിൽ ഇന്ന് സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു പവന് 392 രൂപയും വർദ്ധിച്ചു. ഇന്നത്തെ 24 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 15,284 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 14,010 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 11,463 രൂപയുമാണ്. 24 ഗ്രാം കാരറ്റ് സ്വർണ്ണം ഒരു പവന് 1,22,272 രൂപയാണ് ഇന്നത്തെ വില. സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
Read More » -
വൈരം മറന്ന് ജനം: യുദ്ധ വിരുദ്ധ ചര്‍ച്ചകളില്‍നിന്ന് അഭിമാന നിമിഷത്തിന്റെ ആവേശത്തിലേക്ക് യുഎസ്; ആര്‍ട്ടെമിസ് ദൗത്യം അമേരിക്കക്കാരെ വീണ്ടും ഒന്നിപ്പിച്ചെന്ന് സാമൂഹിക നിരീക്ഷകര്‍; തെരഞ്ഞെടുപ്പുകളില്‍ ട്രംപ് വീണ്ടും നേട്ടമുണ്ടാക്കും; വിപണിയിലും വന്‍ കുതിപ്പ്
ന്യൂയോര്‍ക്ക്: അരനൂറ്റാണ്ടിനുശേഷം ചന്ദ്രനിലേക്കു ലോകത്തെ ആദ്യത്തെ ബഹിരാകാശ ദൗത്യമായ ആര്‍ട്ടെമിസ് യുദ്ധത്താലും പ്രതിഷേധങ്ങളാലും വിഭജിക്കപ്പെട്ട അമേരിക്കയെ വീണ്ടും ഒന്നിപ്പിച്ചെന്നു റിപ്പോര്‍ട്ട്. പക്ഷപാതപരമായ വിദ്വേഷത്താലും യുദ്ധത്താലും തകര്‍ന്ന ഒരു രാഷ്ട്രത്തിന് അത്ഭുതത്തിന്റെയും പ്രത്യാശയുടെയും അഭിമാനത്തിന്റെയും ഐക്യം കൊണ്ടുവന്നെന്ന സാമൂഹിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അമേരിക്കയുടെ സമാധാന ചര്‍ച്ചകള്‍ക്കൊപ്പം ആര്‍ട്ടെമിസും വിഷയമാകുമെന്നും ട്രംപിനു ഗുണം ചെയ്‌തേക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. റോക്കറ്റ് വിക്ഷേപണ നിരീക്ഷണ ഗ്രൂപ്പുകളുടെയും ബഹിരാകാശത്തെക്കുറിച്ചുള്ള പ്രത്യേക ക്ലാസ്‌റൂം പാഠങ്ങളുടെയും ആധിക്യം മുതല്‍, പ്ലാനറ്റേറിയം സന്ദര്‍ശനങ്ങളിലെ വര്‍ദ്ധനവ്, നാസ-ആര്‍ട്ടെമിസ് മോഡല്‍ വസ്ത്രങ്ങളുടെ ചില്ലറ വ്യാപാരത്തിലെ കുതിച്ചുചാട്ടം വരെ, ചന്ദ്രന്റെ മറുവശത്തേക്ക് പറന്ന നാല് ബഹിരാകാശയാത്രികരോടുള്ള പൊതുജനങ്ങളുടെ താല്‍പ്പര്യത്തിന്റെ അടയാളങ്ങള്‍ എങ്ങും പ്രകടമാണ്. 1972-ന്റെ അവസാനത്തില്‍ അപ്പോളോ 17-ന് ശേഷം ആദ്യമായി ചന്ദ്രനില്‍ ബഹിരാകാശയാത്രികരെ ഇറക്കാന്‍ ഈ ദശകത്തിന്റെ അവസാനത്തില്‍ പദ്ധതിയിട്ട ശ്രമത്തിന്റെ പ്രധാന റിഹേഴ്‌സലായിരുന്നു 10 ദിവസത്തെ ദൗത്യം. വെള്ളിയാഴ്ച കലിഫോര്‍ണിയ തീരത്ത് പസഫിക് സമുദ്രത്തില്‍ ആര്‍ട്ടെമിസ് 2 ക്രൂവിന്റെ സ്പ്ലാഷ് ഡൗണോടെ…
Read More » -
മരണം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സംഭവം നടന്നത് മൂന്നുമണിക്കെന്ന് അമ്മ; തനുശ്രീയുടെ മരണത്തിൽ ദൂരൂഹത
ബെംഗളൂരു: പി.യു.സി പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് വിദ്യാർഥിനിയെ ഹെബ്ബാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഹെബ്ബാളിലെ മനോരായണപാളയയിലെ തനുശ്രീയെ (17) യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തനുശ്രീയുടെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് തനുശ്രീയുടെ പിതാവിന്റെ വീട്ടുകാർ രംഗത്തെത്തി. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പെൺകുട്ടിയുടെ മാതാവ് പൊലീസിനെ വിവരം അറിയിച്ചത് രാത്രി പത്ത് മണിയോടെയാണ്. ഈ വിവരം പുറത്തായതോടെയാണ് തനുശ്രീയുടെ മരണത്തിൽ ദൂരൂഹത ആരോപിച്ച് തനുശ്രീയുടെ വീട്ടുകാർ രംഗത്തെത്തിയത്. പി.യു.സി. പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ മകൾ ജീവനൊടുക്കിയെന്നാണ് മാതാവ് വ്യാഴാഴ്ച പോലീസിന് മൊഴിനൽകിയത്. രാത്രി പത്തു മണിക്കാണ് അമ്മയും നാലുപേരുംചേർന്ന് തനുശ്രിയെ കയറിൽനിന്ന് താഴെയിറക്കി ബന്ധുക്കളെ വിവരം അറിയിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയെന്നാണ്. വെള്ളിയാഴ്ചയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നത്. ഇതോടെയാണ് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഹെബ്ബാൾ പൊലീസ് വിശദമായ അന്വേഷണം…
Read More » -
ചെക്കന് 15 നോടുള്ള പ്രിയം പോകുന്നില്ല… ചെന്നൈയ്ക്ക് പിന്നാലെ ആർസിബിക്കെതിരെയും ഫിഫ്റ്റി അടിച്ചെടുത്തത് 15 ബോളിൽ!! റൺ വേട്ടന്മാരുടെ പട്ടികയിൽ ചേട്ടന്മാരെ മലർത്തിയടിച്ച് വണ്ടർ കിഡിന്റെ തേരോട്ടം, ഓറഞ്ച് ക്യാപ് തൂക്കി വണ്ടർ കിഡ്
ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മിന്നും പ്രകടനത്തോടെ ഐപിഎൽ 2026 ന്റെ ഓറഞ്ച് ക്യാപ്പ് വൈഭവ് സൂര്യവംശിയെന്ന 15 കാരന്റെ തലയിൽ ഭദ്രം. ആർസിബിക്കെതിരെ 26 പന്തിൽ 78 റൺസടിച്ച രാജസ്ഥാൻ റോയൽസിൻറെ വൈഭവ് സൂര്യവംശിനാലു മത്സരങ്ങളിൽ 200 റൺസുമായി ഐപിഎല്ലിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിലെത്തിയത്. സഹതാരം യശസ്വി ജയ്സ്വാളിനെ(183) 17 റൺസിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വൈഭവിൻറെ കുതിപ്പ്. നാലു മത്സരങ്ങളിൽ നിന്നായി 18 വീതം ഫോറും സിക്സും പറത്തിയ വൈഭവ് 50 റൺസ് ശരാശരിയും 266.67 എന്ന മാരക സ്ട്രൈക്ക് റേറ്റും നിലനിർത്തിയാണ് കുതിക്കുന്നത്. ആർസിബിക്കെതിരെ 15 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് സീസണിലെ രണ്ടാം അർധ സെഞ്ച്വറിയാണ് ഇന്നലെ നേടിയത്. നേരത്തെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയും വൈഭവ് 15 പന്തിൽ അർധ സെഞ്ച്വറി കുറിച്ചിരുന്നു. 43 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്ന് ആർസിബിക്കെതിരെ രാജസ്ഥാനെ വിജയവര കടത്തിയ ധ്രുവ് ജുറെലാണ്…
Read More »