Lead News

  • ‘നിങ്ങള്‍ ആര്‍ക്കിട്ട്, എവിടെയാണ് കുത്തുന്നത് എന്ന് ഓര്‍ത്തുവച്ചോ?’; ‘നീയൊക്കെക്കൂടി ആരെയാടാ തോല്‍പ്പിക്കാന്‍ നില്‍ക്കുന്നത്’? രാഹുലിനെതിരേ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ക്കും സൈബര്‍ അണികളുടെ പൊങ്കാല; വ്യത്യസ്തനാകാന്‍ നോക്കിയാലും ഉളുപ്പു വേണമെന്നും കമന്റ്

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗിക പീഡന പരാതിയിലെ ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ച രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ രാഹുലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റില്‍ രാജു പി. നായരെ എതിര്‍ത്ത് കമന്റിടുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ‘ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും, ആ അശ്ലീലം ഇനി കേള്‍ക്കേണ്ടി വരില്ല എന്ന് ഒരു ഗുണമുണ്ട്! ഈശ്വരാ…’ എന്നായിരുന്നു രാജു പി. നായരുടെ പോസ്റ്റ്. ഇതിനാണ് കമന്റ്് ബോക്‌സില്‍ വിമര്‍ശനം. രാജു പി. നായരില്‍ നിന്നും ഇതുപോലൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പലരും കമന്റിടുന്നത്. ‘നിങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങള്‍ അശ്ലീലം ആകുന്നുവെങ്കില്‍, കണ്ണട മാറ്റേണ്ട സമയം കഴിഞ്ഞു. അയാള്‍ വിളിച്ചുപറഞ്ഞ ഫാക്ട്‌സ് ഇല്ലായിരുന്നുവെങ്കില്‍, രാഹുല്‍ എല്ലാവര്‍ക്കും വെറുക്കപ്പെട്ടവനായേനെ. വഞ്ചകികള്‍ ഇരകളും” എന്നാണ് ഒരു കമന്റ്. ‘ഈ പോസ്റ്റ് രാജു പി. നായരുടെ തന്നാണോ? പ്രതീക്ഷിച്ചില്ല ഇത്തരം ഒരു…

    Read More »
  • ഉപയോഗിച്ച അതിമാരക ലഹരിയില്‍ മാതാപിതാക്കളെ മനസ്സിലായില്ലെന്ന് മകന്റെ മൊഴി ; അച്ഛനെ വെട്ടിയത് 47 തവണ, മുഖം വികൃതമാക്കി, വെട്ടുകൊണ്ട് കണ്ണുതള്ളി ; അമ്മയുടെ വിരലുകളെല്ലാം അറുത്തുമുറിച്ചു

    ആലപ്പുഴ: അച്ഛന് നേരെ 47 തവണ വെട്ടിയും മാതാവിന്റെ വിരലുകള്‍ അറുത്തുമാറ്റിയും മകന്റെ കൊടും ക്രൂരത. ആലപ്പുഴയിലെ കായംകുളം പുല്ലുകുളങ്ങരയില്‍ അഭിഭാഷകനായ മകന്‍ ചെയ്ത ക്രൂരകൃത്യത്തില്‍ ഉപയോഗിച്ച അതിമാരക ലഹരിയില്‍ മാതാപിതാക്കളെ മനസ്സിലായില്ലെന്ന് മകന്റെ മൊഴി. 47 തവണയേറ്റ വെട്ടില്‍ പിതാവിന്റെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായി. നടരാജനെ മകന്‍ നവജിത്ത് മുഖവും തലയും വെട്ടി വികൃതമാക്കി. 30കാരനായ പ്രതി ലഹരി ഉപയോഗിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം ചെയ്തത്. അച്ഛനാണോ അമ്മയാണോ എന്നു പോലും തനിക്ക് തിരിച്ചറിയാനായില്ലെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി. പിതാവിന്റെ മുഖം വികൃതമാക്കി, കണ്ണിനടക്കം വെട്ടിയതിനാല്‍ പുറത്തേക്ക് തള്ളിയ അവസ്ഥയിലായിരുന്നു. കൈപ്പത്തി വെട്ടിമാറ്റിയിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മ നിലവില്‍ ചികിത്സയിലാണ്. ഇവരുടെ വിരലുകളെല്ലാം അറുത്തുമുറിച്ച നിലയിലായിരുന്നു. ഭാര്യയെ പ്രസവത്തിനായി അശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനിരിക്കെ നവംബര്‍ 30ന് രാത്രിയിലാണ് നവജിത്ത് അച്ഛനെ കൊന്നതും അമ്മയെ പരിക്കേല്‍പിച്ചതും. രാവിലെ മുതല്‍ നവജിത്ത് വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇടയ്ക്ക് ലഹരി മരുന്നും ഉപയോഗിച്ചു.…

    Read More »
  • തദ്ദേശ തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധി മത്സരിക്കുന്നു ; അതും താമരചിഹ്നത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ വിവാഹം കഴിച്ചപ്പോള്‍ പാര്‍ട്ടിമാറി

    മൂന്നാര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി മത്സരിക്കുന്നു എന്ന് കേള്‍ക്കുന്നത് കൗതകുകയാണ്. എന്നാല്‍ താമര ചിഹ്നത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു എന്ന് കേള്‍ക്കുമ്പോഴോ? മുന്നാറിലാണ് ഈ സംഭവം അരങ്ങേറുന്നത്. മൂന്നാര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡായ നല്ലതണ്ണിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മത്സരിക്കുന്നത് സോണിയാഗാന്ധി എന്ന യുവതിയാണ്. ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് ഈ സോണിയ ഗാന്ധി. കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും വരുന്ന യുവതി ബിജെപിയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് മാത്രം. നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പരേതനായ ദുരൈരാജിന്റെ മകളാണ്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് ദുരൈരാജ് മകള്‍ക്ക് ഈ പേരിട്ടത്. ഭര്‍ത്താവായ സുഭാഷ് ബിജെപിയുടെ പ്രവര്‍ത്തകനായതോടെയാണ് സോണിയയും ബിജെപിയായത്. ഒന്നരവര്‍ഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സുഭാഷും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ബി ജെ പിയുടെ സോണിയ ഗാന്ധിയെ എതിരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കുന്നത് മഞ്ജുള രമേശിനെയാണ്. സിപിഐഎമ്മിലെ വളര്‍മതിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

    Read More »
  • ആന്ധ്രാപ്രദേശിലെ കൊനസീമയിലെ തെങ്ങിന്‍തോപ്പ് നശിക്കാന്‍ കാരണം തെലുങ്കാനയിലെ ആളുകളുടെ ‘കണ്ണ്്’ എന്ന് ; പവന്‍ കല്യാണിന്റെ ‘കണ്ണേറ്’ പരാമര്‍ശം തെലങ്കാനയില്‍ കൊടുങ്കാറ്റായി ; കനത്ത രോഷം

    ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ ഒരു അന്ധവിശ്വാസജഡിലമായ പരാമര്‍ശം വന്‍ വിവാദം വിളിച്ചു വരുത്തുകയും വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി യിരിക്കുകയുമാണ്. ആന്ധ്രാപ്രദേശിലെ കടല്‍വെള്ളം കയറി നശിച്ച കൊനസീമ മേഖലയി ലെ തെങ്ങിന്‍ തോട്ടങ്ങള്‍ നശിക്കാന്‍ കാരണം തെലുങ്കാനയിലുള്ളവരുടെ കണ്ണ് (ദൃഷ്ടിദോഷം) വെച്ചതിനെ തുടര്‍ന്നാണെന്ന പരാമര്‍ശമാണ് വിവാദമായത്. ആന്ധ്ര ഉപമുഖ്യന്റെ പ്രസ്താവന യ്‌ക്കെതിരേ തെലുങ്കാനാ നേതാക്കള്‍ രംഗത്ത് വന്നു. സംസ്ഥാനത്തെ ജനങ്ങളെ പവന്‍ കല്യാണ്‍ അപമാനിച്ചു എന്ന് ആരോപിച്ച്, നടനും രാഷ്ട്രീയക്കാരനുമായ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുമെന്ന് തെലുങ്കാനക്കാര്‍ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ആഴ്ച കൊനസീമ സന്ദര്‍ശിക്കുമ്പോള്‍ ആയിരുന്നു വിവാദ പരാമര്‍ശം. 2014-ല്‍ സംസ്ഥാനം വിഭജിച്ച് രൂപീകരിച്ച തെലങ്കാനയില്‍ നിന്നുള്ള ആളുകള്‍ പോലും കൊനസീമയുടെ അതുല്യമായ പച്ചപ്പിനെയും സൗന്ദര്യത്തെയും പ്രശംസിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, പ്രശസ്തമായ കൊനസീമയിലെ തെങ്ങിന്‍ തോപ്പുകള്‍ ഒരുപക്ഷേ തെലുങ്കാനയില്‍ നിന്നുള്ളവരുടെ ‘കണ്ണേറ്’ കൊണ്ടായിരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. കടല്‍വെള്ളം കയറിയതിനെത്തുടര്‍ന്ന് കൊനസീമയിലെ ആയിരക്കണക്കിന് ഏക്കര്‍ തെങ്ങിന്‍ കൃഷികള്‍ നശിച്ചു.…

    Read More »
  • രാഹുലിനെതിരേ തെളിവുകളുടെ കൂമ്പാരമോ? ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാത്സംഗത്തിനും ഭ്രൂണഹത്യക്കും രേഖ; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; നാളെ അതിനിര്‍ണായകം; ജാമ്യം തള്ളിയാല്‍ ഉടന്‍ അറസ്റ്റ്; കോണ്‍ഗ്രസ് നേതാക്കളുടെ എല്ലാ നുണകളും പൊളിയുന്നു

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. ബലാല്‍സംഗത്തിനും ഭ്രൂണഹത്യക്കും തെളിവുണ്ടെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അതിനിടെ നാളെ മുന്‍കൂര്‍ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ആറ് ദിവസമായി മുങ്ങിനടക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നാളെ അതിനിര്‍ണായകമാണ്. മുന്‍കൂര്‍ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. രാഹുലിന് ഒരുകാരണവശാല്‍ ജാമ്യം നല്‍കരുതെന്ന് തെളിവ് നിരത്തി ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് പൊലീസും പ്രോസിക്യൂഷനും. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമല്ലെന്നും ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാല്‍സംഗമാണ് നടന്നതെന്നതിന് ഫോട്ടോകളടക്കം തെളിവുണ്ടെന്നാണ് പൊലീസിന്റെ പ്രധാന വാദങ്ങളിലൊന്ന്. ഗര്‍ഭിണിയാകാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതിനും അതിന് ശേഷം ഭ്രൂണഹത്യക്ക് ഭീഷണിപ്പെടുത്തിയതിനും ഡിജിറ്റല്‍ തെളിവുണ്ട്. ഭ്രൂണഹത്യക്ക് മരുന്നെത്തിച്ച് നല്‍കിയത് രാഹുലിന്റെ സുഹൃത്താണ്. അതുകൊണ്ട് തന്നെ യുവതി സ്വയം ഭ്രൂണഹത്യക്ക് തീരുമാനിച്ചതെല്ലെന്നും പൊലീസ് പറയുന്നു. ഭ്രൂണഹത്യ നടന്നെന്നും അതിന് ശേഷം മാനസികമായി തളര്‍ന്ന യുവതി രണ്ട് തവണ ജീവനൊടുക്കാന്‍ ശ്രമിച്ചതിനും തെളിവായി മെഡിക്കല്‍ രേഖകളടക്കം കോടതിയില്‍ ഹാജരാക്കും.…

    Read More »
  • വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ സൗകര്യമില്ല, തനിക്ക് വേറെ പരിശീലന രീതിയുണ്ട് ; നിര്‍ദേശം തള്ളി സൂപ്പര്‍താരം വിരാട്‌കോഹ്ലി ; ധര്‍മ്മസങ്കടത്തിലായി ബിസിസിഐ, ഗംഭീറുമായി കോംപ്രമൈസിന് ഓജയെ വിട്ടു

    മുംബൈ: ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകങ്ങളായ വിരാട്‌കോഹ്ലിയും രോഹിത്ശര്‍മ്മയും ഇല്ലാത്ത ഒരു ഏകദിന ടീമിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാനേ ആകില്ല. എന്നിരുന്നാലും ഇരുവരേയും ഏതെങ്കിലും വിധത്തില്‍ തഴഞ്ഞ് യുവതാരങ്ങളുടെ മറ്റൊരു മികച്ച ടീമിനെ കെട്ടിപ്പൊക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്ത ലോകകപ്പ് ലക്ഷ്യമിട്ട് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനുള്ള ലക്ഷ്യത്തില്‍ പരമാവധി ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള ബിസിസിഐ നിര്‍ദേശം തള്ളി വിരാട്‌കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റും ടി20 യും മതിയാക്കി ഏകദിനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിരാട്‌കോഹ്ലിയോട് വിജയ് ഹസാരേ ട്രോഫിയില്‍ കളിക്കണമെന്ന ബിസിസിഐയുടെ ഉപദേശം തള്ളി വിരാട്‌കോഹ്ലി. രോഹിത് ശര്‍മ്മ തന്റെ പങ്കാളിത്തം ഉറപ്പിച്ച സാഹചര്യത്തിലാണ് വിരാട്‌കോഹ്ലി നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും ഭാവി കൈകാര്യം ചെയ്യുന്നതിലെ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെ വര്‍ദ്ധിച്ചുവരുന്ന അതൃപ്തി നിലവിലെ സംഭവപരമ്പരയ്ക്ക് മറ്റൊരു നാടകീയത നല്‍കിയിരിക്കുകയാണ്. ബാറ്റ്‌സ്മാന്റെ ഭാവിയുമായി ബന്ധപ്പെട്ട ചില പ്രധാന വിഷയങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം കോഹ്ലിയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടി കോണ്‍ഗ്രസ് കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കി; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എല്ലാം മറച്ചുവച്ചോ? ആദ്യ പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷനും ഇ-മെയില്‍ അയച്ചു; എല്ലാം മുക്കിവച്ചു

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗികാപവാദത്തില്‍ യുവനേതാവിന് വേണ്ടി കോണ്‍ഗ്രസ് കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതി കെപിസിസി അദ്ധ്യക്ഷനും പരാതി മെയില്‍ ചെയ്തിരുന്നു. ഈ വിവരം മറച്ചുവെച്ചാണ് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് രണ്ടാമത് കിട്ടിയ പരാതിയുടെ മാത്രം വിവരം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ മാസം 28ന് വൈകിട്ട് ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയെന്നതടക്കമുള്ള വിവരങ്ങള്‍ പരാതിയിലുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത് വന്ന യുവതിയുടെ പരാതി കോണ്‍ഗ്രസ് പോലീസിന് കൈമാറിയിരുന്നു. ആദ്യമായാണ് പരാതി ലഭിക്കുന്നതെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വാദം. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നത് ഉള്‍പ്പെടെ കടുത്ത ആരോപണം ഉന്നയിക്കപ്പെട്ട മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിക്ക് പിന്നാലെ അതിജീവിത കോണ്‍ഗ്രസിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെ ഒരു പരാതി ലഭിച്ച വിവരം സണ്ണി ജോസഫ് പുറത്തുപറഞ്ഞില്ല. നവംബര്‍ 28ന് ഉച്ച കഴിഞ്ഞാണ് രാഹുലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെ 3.15 ഓടെ…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തേക്ക്? ഇനി വൈകിയാല്‍ ദേശീയ നേതൃത്വവും കുരുക്കിലാകും; ബംഗളുരു സ്വദേശിനി നേരിട്ട ക്രൂര പീഡനം വാര്‍ത്തയാക്കി ദേശീയ മാധ്യമങ്ങളും; മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍ ഉടന്‍ നടപടി; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; നടപടിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജിയെന്നും സൂചന

    ന്യൂഡല്‍ഹി: കേരളത്തിലെ എംഎല്‍എക്കെതിരെ രണ്ടു പീഡന പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടികളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരക്കിട്ട നീക്കത്തിലെന്നു വിവരം. സസ്പെന്‍ഷനിലുള്ള രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നു കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍തന്നെ ആവശ്യപ്പെട്ടതു ഗൗരവത്തോടെയാണു എഐസിസി കാണുന്നത്. എഐസിസിയുടെ നേതൃത്വത്തിലുള്ള പ്രിയങ്കാ ഗാന്ധിയടക്കമുള്ളവര്‍ ഇതുവരെ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നതോടെ മറ്റു സംസ്ഥാനങ്ങളിലും ഇതു ഗുരുതര പ്രശ്‌നമുണ്ടാക്കുമെന്നും വിലയിരുത്തുന്നു.   ഇന്ത്യ ടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദു, ഡെക്കാന്‍ ഹെറാള്‍ഡ്, ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങള്‍ ഈ വിഷയം ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചിട്ടുണ്ട്. ‘ലൈംഗിക വേട്ടക്കാരന്‍’ എന്ന രൂക്ഷമായ വാക്കാണ് ഇന്ത്യടുഡേ പ്രയോഗിച്ചത്. ഇതു ബിജെപി അടക്കമുള്ള പാര്‍ട്ടികളും വ്യാപകമായി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നുണ്ട്.   രണ്ടാമത്തെ പരാതി രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കും ലഭിച്ച സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് കടന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വെട്ടിലാകും. നാളെ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളുകയാണെങ്കില്‍…

    Read More »
  • ഇന്ത്യയെ തോല്‍വിയിലേക്ക് വലിച്ചിഴയ്ക്കുമെന്ന ദക്ഷിണാഫ്രിക്കന്‍ പരിശീലകന്റെ വാക്കുകള്‍ ; ദക്ഷിണാഫ്രിക്കന്‍ പരിശീലകനെ അവഗണിച്ച് വിരാട്‌കോഹ്ലി ; കോണ്‍റാഡിന് കൈ കൊടുക്കാന്‍ കൂട്ടാക്കിയില്ല

    റാഞ്ചി: ടീം ഇന്ത്യയെ അപമാനിച്ച ദക്ഷിണാഫ്രിക്കന്‍ പരിശീലകന് എട്ടിന്റെ പണി കൊടുത്ത് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലി. ടെസ്റ്റ് മത്സരം തൂത്തുവാരിയതിന് പിന്നാലെ ഏകദിനത്തിലും ഇന്ത്യയെ തരിപ്പണമാക്കുമെന്ന് വിവാദ പ്രസ്താവന നടത്തിയ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ശുക്രി കോണ്‍റാഡിന് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ കൈ കൊടുക്കാതെ അപമാനിച്ചു. താന്‍ സെഞ്ച്വറി നേടിടീം വിജയം നേടിയ ആദ്യ ഏകദിനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പരിശീലകന് ഹസ്തദാനം നല്‍കാന്‍ കോഹ്ലി കൂട്ടാക്കിയില്ല. പ്രോട്ടീസ് പരിശീലകനെ ഇന്ത്യന്‍ മുന്‍ നായകന്‍ അവഗണിക്കുന്നതിന്റെ വീഡിയോ പുറത്തുവരികയും ചെയ്തതോടെ വിവാദമായി. മത്സരത്തില്‍ ബാറ്റിംഗിന് ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാഫുകളെ അഭിവാദ്യം ചെയ്യുന്ന സമയത്താണ് കോണ്‍റാഡിനെ കോഹ്ലി ഒഴിവാക്കിയത്. ദക്ഷണാഫ്രിക്കന്‍ പരിശീലകന് കൈ കൊടുക്കാന്‍ കോഹ്ലി കൂട്ടാക്കിയില്ല. 120 പന്തുകളില്‍ നിന്നും കോഹ്ലി 135 റണ്‍സ് അടിച്ചാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരം ഇന്ത്യ 17 റണ്‍സിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോഹ്ലിയുടേയും രോഹിതിന്റെയും…

    Read More »
  • ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് കസറി; റിലീസിന് മുമ്പേ ചരിത്രം സൃഷ്ടിച്ച് ജിത്തുജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം 3; റെക്കോര്‍ഡ് തുകയ്ക്ക് പനോരമ സ്റ്റുഡിയോസുമായി കരാര്‍

      തിരുവനന്തപുരം: മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല മലയാള സിനിമ പ്രേക്ഷകര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ ത്രില്ലടിച്ച് കാത്തിരിക്കുന്ന ദൃശ്യം 3 സിനിമയ്ക്ക് റിലീസിനു മുന്‍പേ റെക്കോര്‍ഡ് നേട്ടം!! ജിത്തുജോസഫ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം യൂണിവേഴ്‌സിലിലെ മൂന്നാം ചിത്രമായ ദൃശ്യം 3 എന്ന ചിത്രത്തിന് പനോരമ സ്്റ്റുഡിയോസുമായി വമ്പന്‍ തുകയ്ക്ക് കരാറായി. ദൃശ്യം 3യുടെ ചിത്രീകരണം പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെയാണ് മലയാളക്കരയ്ക്ക് അഭിമാനിക്കാന്‍ ഈ നേട്ടം കൈവന്നിരിക്കുന്നത്. പനോരമ സ്റ്റുഡിയോസില്‍ നിന്ന് 350 കോടി രൂപയുടെ ഡീല്‍ ഈ സിനിമയ്ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മലയാള സിനിമാ ചരിത്രത്തില്‍ മറ്റൊരു സിനിമയ്ക്കും ഇത്രയും വലിയ ഓഫര്‍ ഇന്നുവരെ ലഭിച്ചിട്ടില്ല എന്നത് ദൃശ്യം 3യുടെ തലപ്പൊക്കം വര്‍ധിപ്പിക്കുന്നു.   കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ ഭാഷകളിലും ഇന്ത്യയ്ക്കു പുറത്ത് വിദേശഭാഷകളിലും വരെ റീമേക്കും ഡബ്ബുമായി ദൃശ്യം ഫ്രാഞ്ചൈസികളിലെ രണ്ടു ചിത്രങ്ങളും സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂന്നാം ഭാഗത്തിനു വേണ്ടി ആരാധകര്‍ ലോകമെമ്പാടും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒന്നാം…

    Read More »
Back to top button
error: