ആറര പതിറ്റാണ്ട് അഭിനയ രംഗത്ത് നിറഞ്ഞു നിന്ന നടനായിട്ടും ജി.കെ.പിള്ളയുടെ ശവസംസ്കാരത്തിന് മലയാളസിനിമാ ലോകത്തു നിന്നും ആരുമുണ്ടായിരുന്നില്ല.അഭിനേതാക് കളുടെ സംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി നിർവാഹക സമിതി അംഗമായ സുധീർ കരമന റീത്ത് സമർപ്പിച്ചതൊഴിച്ചാൽ സിനിമ മേഖലയിലെ മറ്റു പ്രമുഖരാരും വീട്ടിലെത്തിയില്ല.മറ്റു സിനിമാ സംഘടനകളും അദ്ദേഹത്തെ മറന്നു.
മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ, കെ.ബാബു എംഎൽഎ, വി.ജോയി എംഎൽഎ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, വർക്കല കഹാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരും വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്കു വേണ്ടി വി.ജോയി എംഎൽഎ റീത്ത് സമർപ്പിച്ചു. വൈകിട്ട് അഞ്ചോടെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഇടവ സംഘംമുക്ക് വലിയമാന്തറ വിളയിലെ വീട്ടു വളപ്പിൽ സംസ്കാരം നടന്നത്.