ചെക്ക് പോസ്റ്റുകള്‍, നയതന്ത്ര ഇടപാടുകള്‍, ചിലപ്പോള്‍ ലക്ഷങ്ങള്‍ ഫീസും; അമേരിക്കന്‍ ഉപരോധത്തിന് ഇടയിലും ഹോര്‍മൂസ് നിയന്ത്രിച്ച് ഇറാന്; പണം എങ്ങനെ കൈമാറുന്നു എന്നത് ഇപ്പോഴും നിഗൂഢം! ഇന്ത്യക്കു നിയന്ത്രിത ഇളവുകള്‍; നിര്‍ദേശം തെറ്റിച്ചാല്‍ വെടി; അജിയോസ് ഫനൂറിയോസ്-1 എന്ന കപ്പല്‍ കടന്നതിങ്ങനെ
ആശയവിനിമയ തകരാറാണ് കഴിഞ്ഞ മാസം ഹോര്‍മുസ് കടലിടുക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്ന് ഇന്ത്യന്‍ ഷിപ്പിംഗ് വ്യവസായ സ്രോതസ് പറഞ്ഞു. ഈ സംഭവങ്ങള്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ നാവികരെ ഭയപ്പെടുത്തിയിട്ടുണ്ട്. 'ഈ കപ്പലുകള്‍ക്ക് കവചങ്ങളോ അങ്ങനെയുള്ളതൊന്നുമില്ല. വെടിയുണ്ടകള്‍ തുളച്ചുകയറും. വെടിവയ്ക്കുന്നവരുടെ ഒരേയൊരു ലക്ഷ്യം ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളാണ്. ടാങ്കുകള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല, കാരണം അവയില്‍ എളുപ്പത്തില്‍ തീപിടിക്കുന്ന ദ്രാവകങ്ങളാണ് ഉള്ളത്'- ഇന്ത്യന്‍ ഷിപ്പിംഗ് ഉദ്യോഗസ്ഥന് പറഞ്ഞു.

ദുബായ്: ടാങ്കര്‍ ജീവനക്കാര്‍ ധൈര്യം സംഭരിച്ച്, ഇറാന് നിശ്ചയിച്ച പാതയിലൂടെ, തീരദേശത്തോട് ചേര്‍ന്ന്, ഹോര്‍മുസ് കടലിടുക്കിലെ ദ്വീപ് ചെക്ക് പോസ്റ്റുകള്ക്കിടയിലൂടെ തങ്ങളുടെ ഭീമന് കപ്പല്‍ ശ്രദ്ധയോടെ മുന്നോട്ട് നയിച്ചു.
ഇറാഖ് ക്രൂഡ് ഓയില്‍ കയറ്റി വിയറ്റ്നാമിലേക്ക് പോകുകയായിരുന്ന, 330 മീറ്റര്‍ നീളമുള്ള ‘അജിയോസ് ഫനൂറിയോസ് 1’ (Agios Fanourios I) എന്ന കപ്പല്‍ ഏപ്രില്‍ അവസാനം മുതല്‍ ദുബായ് തീരത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ ഇറാഖ് പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഇറാനുമായി നേരിട്ടുണ്ടാക്കിയ കരാറിനെത്തുടര്‍ന്ന് മെയ് 10-ന് ഇത് കടലിടുക്കിലേക്ക് യാത്ര തിരിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടത്തിവിടുന്നതിനായി ഇറാന് വിന്യസിച്ചിരിക്കുന്ന സങ്കീര്‍ണവും ബഹുതലങ്ങളിലുള്ളതുമായ ഒരു സംവിധാനത്തിന്റെ ഭാഗമായിട്ടാണ് ടാങ്കറിന് ഇറാന് നിര്‍ദേശങ്ങള്‍ നല്‍കിയത്. ഹോര്‍മുസ് കടലിടുക്കിന്റെ യഥാര്‍ത്ഥ നിയന്ത്രണം ഇപ്പോള്‍ ഇറാന്റെ കൈകളിലായതിനാല്‍, സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറുകള്‍, ഇറാന് സര്‍ക്കാരിന്റെ കടുത്ത പരിശോധനകള്‍, കൂടാതെ ചിലപ്പോള്‍ സുരക്ഷിതമായ കടന്നുപോകലിന് പകരമായി വാങ്ങുന്ന ഫീസുകള്‍ എന്നിവ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുമെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് കണ്ടെത്തി.
വിയറ്റ്നാം, ഇറാഖ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലും അതിനപ്പുറവും ഈ കപ്പലിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ടായിരുന്നു. റോയിട്ടേഴ്സ് അഭിമുഖം നടത്തിയ രണ്ട് വ്യക്തികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇടയ്ക്കിടെ കപ്പലിന്റെ ട്രാന്‍സ്പോണ്ടര്‍ (സിഗ്നല്‍ സംവിധാനം) ഓഫായെങ്കിലും അജിയോസ് ഫനൂറിയോസ്-1 മുന്നോട്ട് തന്നെ സഞ്ചരിച്ചു. ബ്രിട്ടീഷ് മാരിടൈം സേഫ്റ്റി ഏജന്‍സിയുടെ കണക്കനുസരിച്ച്, അന്ന് തൊട്ടടുത്ത് മറ്റൊരു കപ്പലിന് നേരെ ആക്രമണം ഉണ്ടാവുകയും ചെറിയ തീപിടുത്തമുണ്ടാകുകയും ചെയ്തിരുന്നു.
മേയ് 10-ന് വൈകിട്ടോടെ, അജിയോസ് ഫനൂറിയോസ് 1-ന്റെ ഐക്കണ്‍ സ്ക്രീനുകളില്‍ തെളിഞ്ഞു. ടാങ്കര്‍ ഹോര്‍മുസ് ദ്വീപ് കടന്നുപോയപ്പോള്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) സ്പീഡ് ബോട്ടുകള്‍ തടഞ്ഞിരുന്നെന്ന് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
കടലിടുക്കില്‍ പട്രോളിംഗ് നടത്തിയിരുന്ന ഐആര്‍ജിസി സൈന്യം, ആദ്യം കപ്പലിനെ കടന്നുപോകാന്‍ അനുവദിച്ചിരുന്നെങ്കിലും, പിന്നീട് കപ്പല്‍ നിര്‍ത്താന്‍ ഉത്തരവിടുകയായിരുന്നു. കപ്പലില്‍ കടത്തുസാധനങ്ങള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കപ്പല്‍ പരിശോധിക്കാന്‍ ശ്രമിച്ചെന്നും ഇറാനിയന്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കപ്പലിന് യാത്ര തുടരാന്‍ ഇറാന് അനുമതി നല്കി. സാധാരണയായി കടലിടുക്കിലൂടെയുള്ള അഞ്ച് മണിക്കൂര്‍ യാത്രയെ രണ്ട് ദിവസത്തെ കഠിനമായ പരീക്ഷണമാക്കി മാറ്റാന്‍ ഇതിലൂടെ സാധിച്ചു.
‘അജിയോസ് ഹോര്‍മുസ് കടന്നുപോയെന്ന് വിവരമറിഞ്ഞപ്പോള്‍ ഞങ്ങള്‍ ആശ്വാസത്തോടെ ഒരു നെടുവീര്‍പ്പിട്ടു’ എന്നായിരുന്നു യാത്ര നിരീക്ഷിച്ച വ്യക്തികളില്‍ ഒരാള്‍ പറഞ്ഞത്. പണം ഒന്നും നല്‍കിയിട്ടില്ലെന്ന് കപ്പലിന്റെ മാനേജരായ ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ ഷിപ്പിംഗും കപ്പലിന്റെ യാത്രയെക്കുറിച്ച് അറിവുള്ള ആറ് ആളുകളും പറഞ്ഞു.

ഹോര്‍മൂസില്‍ പിടിമുറുക്കിയത് ലോക സമ്പദ് വ്യവസ്ഥയെത്തന്നെ പ്രതിസന്ധിയിലാക്കി. ഈ തന്ത്രപ്രധാനമായ മേഖലയില്‍ ഇറാന് തങ്ങളുടെ നിയന്ത്രണം സമീപ ആഴ്ചകളില്‍ എങ്ങനെയാണ് ശക്തമാക്കിയതെന്ന് റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
മെയ്മാസത്തിന്റെ തുടക്കത്തില്‍, യുഎസ് മിലിട്ടറിയുടെ കണക്കനുസരിച്ച് ഏകദേശം 22,500 നാവികരുള്ള 1,500 ഓളം കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇറാന്റെ ഈ പിടിമുറുക്കല്‍, ലോകത്തിലെ ഏറ്റവും മോശം ഊര്‍ജ്ജ പ്രതിസന്ധിയായി ഈ സംഘര്‍ഷത്തെ മാറ്റിമറിച്ചു. കടലിടുക്കിന് പുറത്ത് ഒരു സുരക്ഷാവലയം തീര്‍ത്ത് ഇറാനിയന്‍ കപ്പലുകള്‍ക്കും ചരക്കുകള്‍ക്കും മേല്‍ സ്വന്തം ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടാണ് യുഎസ് നേവി ഇതിനോട് പ്രതികരിച്ചത്.
വളരെ കുറച്ചു കപ്പലുകള്‍ മാത്രമാണ് ഈ ജലപാതയിലൂടെ കടന്നുപോയത്. യുഎസ് സ്ഥാപനമായ സിന്മാക്സ് ഇന്റലിജന്‍സിന്റെ (SynMax Intelligence) പ്രസിദ്ധീകരിക്കാത്ത വിശകലനം അനുസരിച്ച്, ഏപ്രില്‍ 18 നും മെയ് 6 നും ഇടയില്‍ 60 ല്‍ താഴെ കപ്പലുകള്‍ മാത്രമാണ് ഇതിലൂടെ കടന്നുകൂടിയത്. യുദ്ധത്തിന് മുമ്പ്, ഒരു സാധാരണ ദിവസം 120 മുതല്‍ 140 വരെ കപ്പലുകള്‍ ഈ കടലിടുക്ക് മുറിച്ചുകടന്നിരുന്നു. അതില്‍ പകുതിയും എണ്ണ ടാങ്കറുകളായിരുന്നു.
യുഎസ് ഉപരോധ നിയമപ്രകാരം അമേരിക്കന്‍ പൗരന്മാര് ഇറാന് സര്‍ക്കാരുമായി ഇടപാടുകള്‍ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. അമേരിക്കക്കാരല്ലാത്തവരും ഇറാനിയന്‍ സ്ഥാപനങ്ങളുമായി ഇടപഴകിയാല്‍ ‘സെക്കന്‍ഡറി ഉപരോധങ്ങള്‍’ നേരിടേണ്ടി വന്നേക്കാം. കൂടാതെ, പല പാശ്ചാത്യ സര്‍ക്കാരുകളും ഇറാനുമായി ബന്ധപ്പെട്ട് സ്വന്തം നിലയില്‍ ഉപരോധങ്ങളും നിയന്ത്രണങ്ങളും നിലനിര്‍ത്തുന്നുണ്ട്.
സുരക്ഷിതമായി കടന്നുപോകുന്നതിനായി ഇറാന് ഭരണകൂടത്തിന് പണം നല്‍കുന്നതിനോ അല്ലെങ്കില്‍ അവരില്‍ നിന്ന് ഗ്യാരന്റികള്‍ തേടുന്നതിനോ ഉള്ള ഉപരോധസാധ്യതകളെക്കുറിച്ച് മെയ് 1-ന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പുതിയ ഇറാനിയന്‍ സംവിധാനത്തില്‍, ങ്ങളുടെ സഖ്യകക്ഷികളായ റഷ്യ, ചൈന എന്നിവയുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് മുന്‍ഗണന നല്കുന്ന തട്ടുകളായുള്ള സംവിധാനമാണ് ഉള്‍പ്പെടുന്നത്. ടെഹ്റാനുമായി അടുത്ത ബന്ധമുള്ള ഇന്ത്യ, പാകിസ്ഥാന് തുടങ്ങിയ രാജ്യങ്ങളും, അതിനുശേഷം അജിയോസ് ഫനൂറിയോസ് 1 പോലുള്ള കപ്പലുകളെ കടന്നുപോകാന്‍ അനുവദിക്കുന്ന സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറുകളും ഇതില്‍ വരുന്നെന്നു റോയിട്ടേഴസ് കണ്ടെത്തി.
ഇതുവരെ എത്ര കപ്പലുകള്‍ ഈ പദ്ധതി ഉപയോഗിച്ചുവെന്ന് സ്വതന്ത്രമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി അവസാനത്തില്‍ ഇറാനില്‍ വ്യോമാക്രമണം നടത്തിയ അമേരിക്കയുമായോ ഇസ്രായേലുമായോ ബന്ധമുള്ള കപ്പലുകള്‍ക്ക് കടലിടുക്ക് മുറിച്ചുകടക്കാന്‍ കഴിയില്ലെന്ന് ഇറാന് വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറുകളുടെ പരിധിയില്‍ വരാത്ത ചില കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകുന്നതിന് ഇറാനിയന്‍ അധികാരികള്‍ക്ക് 150,000 ഡോളറിലധികം നല്‍കുന്നുണ്ടെന്ന് രണ്ട് യൂറോപ്യന്‍ ഷിപ്പിംഗ് ഉറവിടങ്ങള്‍ പറഞ്ഞു.
കപ്പലുകളില്‍ നിന്ന് ചരക്കുകള്‍ക്ക് അനുസരിച്ച് സുരക്ഷാ-നാവിഗേഷന്‍ ഫീസുകള്‍ ഈടാക്കാറുണ്ടെന്ന് രണ്ട് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ‘എല്ലാ രാജ്യങ്ങളും ഈ ചാര്‍ജുകള്‍ക്ക് വിധേയരല്ല’ എന്നും ഇവര്‍ വ്യക്തമാക്കി.
കപ്പലുകളില്‍ നിന്ന് ഈടാക്കുന്ന തുകയോ ഇറാന്റെ ഖജനാവിലേക്ക് ഒഴുകിയെത്തിയ മൊത്തം തുകയോ എത്രയെന്നതു വ്യക്തവുമല്ല.

‘പുതിയ മാനദണ്ഡം’
അന്താരാഷ്ട്ര സമുദ്രനിയമ പ്രകാരം, ഒരു കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകുന്നതിന് സര്‍ക്കാരുകള്‍ക്ക് പണം ഈടാക്കാന്‍ കഴിയില്ല. എന്നാല്‍ എല്ലാ രാജ്യങ്ങളിലെയും കപ്പലുകളോട് തുല്യമായി പെരുമാറുന്നിടത്തോളം കാലം സുരക്ഷയോ സേവനങ്ങളുമായോ ഫീസുകള്‍ ഈടാക്കാം.
ഈ പേയ്മെന്റുകളും തങ്ങളുടെ കപ്പലുകള്‍ പുറത്തെടുക്കാന്‍ ഇറാനിയന്‍ അധികാരികള്‍ക്ക് പണം നല്കിയ കപ്പലുടമകളുടെ പേരുകളും അതീവ രഹസ്യമായാണു സൂക്ഷിക്കുന്നത്. അത്തരം പേയ്മെന്റുകള്‍ ഇറാന് സര്ക്കാരിന്മേലുള്ള യുഎസ് സാമ്പത്തിക ഉപരോധങ്ങളുടെ ലംഘനമാകും. പണം എങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടുവെന്നോ ഏത് ഇറാനിയന്‍ സ്ഥാപനത്തിലേക്കാണ് പോയതെന്നോ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല.
സാധ്യമായ ചാര്‍ജുകള്‍ക്ക് പുറമെ, നിയമലംഘകര്‍ക്ക് ഐആര്‍ജിസിക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പേയ്മെന്റുകള്‍ നടത്തുന്നതിനാല്‍ അവരുടെ മാരിടൈം ഇന്‍ഷുറന്‍സ് പരിരക്ഷയും നഷ്ടപ്പെടും. കാരണം, ഐആര്‍ജിസി അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദ സംഘടനയായാണ് കണക്കാക്കുന്നതെന്ന് രണ്ട് മാരിടൈം ഇന്‍ഷുറന്‍സ് വിദഗ്ധര്‍ പറഞ്ഞു.
അപകടസാധ്യതകള്‍ ഉണ്ടായിരുന്നിട്ടും ഇറാനുമായി നേരിട്ട് ഇടപഴകാനുള്ള കപ്പലുടമകളുടെ സന്നദ്ധത, കടലിടുക്ക് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിയന്ത്രണത്തില്‍ എത്രത്തോളമാണെന്ന് കാണിക്കുന്നുവെന്ന് ഇറാന് ഗവേഷണത്തിലും വിശകലനത്തിലും വൈദഗ്ധ്യമുള്ള മുന്‍ ഇസ്രായേലി ഇന്റലിജന്‍സ് ഓഫീസര്‍ ഡാനി സിട്രിനോവിച്ച് പറഞ്ഞു.
‘ഇറാന് ഭരണകൂടത്തിന്റെ അംഗീകാരത്തോടെ മാത്രമേ കടലിടുക്ക് തടയപ്പെടുകയോ തുറക്കപ്പെടുകയോ ചെയ്യൂ. രാഷ്ട്രീയ സഖ്യങ്ങള്‍ കാരണം ചിലര്‍ക്ക് കടന്നുപോകാന്‍ കഴിയും, മറ്റുള്ളവര്‍ക്ക് പണം നല്‍കേണ്ടിവരും. വേറെ ചിലരെ തിരിച്ചയക്കും. ഇതാണ് പുതിയ മാനദണ്ഡം’- ഇസ്രായേലിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ് തിങ്ക് ടാങ്കിലുള്ള സിട്രിനോവിച്ച് കൂട്ടിച്ചേര്‍ത്തു.
ബന്ധം പരിശോധിക്കല്‍
സര്‍ക്കാര്‍ കരാറുകള്‍ക്ക് പുറമെ, ഐആര്‍ജിസി നടത്തുന്ന വിശദമായ പരിശോധനാ നടപടികള്‍ ഉള്‍പ്പെടുന്നുവെന്ന് മൂന്ന് ഇറാനിയന്‍ സ്രോതസുകളും ഒരു യൂറോപ്യന്‍ ഷിപ്പിംഗ് സ്രോതസും പറഞ്ഞു. ഒരു ഇടനിലക്കാരന് വഴി സമര്‍പ്പിക്കുന്ന, കപ്പലുടമയോ ഓപ്പറേറ്ററോ നല്കുന്ന അഫിലിയേഷന് ഡോക്യുമെന്റ് ഐആര്‍ജിസിയാണ് പരിശോധിക്കുന്നത്.
‘കപ്പലിന് യുഎസുമായോ ഇസ്രായേലുമായോ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് തിരിച്ചറിയാനാണ് അഫിലിയേഷന് പരിശോധനയെന്ന് യൂറോപ്യന്‍ ഷിപ്പിംഗ് സ്രോതസ് പറഞ്ഞു. ഗാര്‍ഡുകള്‍ രേഖകള്‍ പരിശോധിക്കാന്‍ ഏകദേശം ഒരാഴ്ചയോളമെടുക്കും. ഇതിനിടെ നേരിട്ടുള്ള പരിശോധനയുമുണ്ടാകമെന്നും ഇദ്ദേഹം പറഞ്ഞു.
കപ്പലിന്റെ ചരക്കിന്റെ മൂല്യം, പതാക, അതിന്റെ ഉത്ഭവവും ലക്ഷ്യസ്ഥാനവും, രജിസ്റ്റര്‍ ചെയ്ത ഉടമയും മാനേജരും, ജീവനക്കാരുടെ ദേശീയത എന്നിവയുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഐആര്‍ജിസി കപ്പലുടമകളോട് ആവശ്യപ്പെടുന്നു. കപ്പല്‍ ഗതാഗതം അംഗീകരിക്കുന്നതിനും നികുതി ചുമത്തുന്നതിനുമായാണ് ഈ അതോറിറ്റി സമീപ ആഴ്ചകളില്‍ രൂപീകരിച്ചത്.
പോര്‍ട്ട്സ് ആന്‍ഡ് മാരിടൈം ഓര്ഗനൈസേഷന്, മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി, മൈന്‍ ആന്‍ഡ് ട്രേഡ്, നാഷണല്‍ ഷിപ്പിംഗ് ഓര്ഗനൈസേഷന്, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്യൂരിറ്റി ഓവര്‍സിയര്‍ എന്നിവയുള്‍പ്പെടെയുള്ള ഇറാനിയന്‍ സംസ്ഥാന സ്ഥാപനങ്ങളാണ് പരിശോധന നടത്തുന്നത് എന്ന് മൂന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാന്റെ സുരക്ഷയില്‍ വലിയ മേല്‍നോട്ടമുള്ള ഐആര്‍ജിസിയും കപ്പലുകളെ വിലയിരുത്തുന്നതില്‍ പങ്കാളികളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കടന്നുപോകുന്നതിനുള്ള ഉഭയകക്ഷി കരാറുകളില്‍ ഒരു അധിക ഘട്ടം കൂടിയുണ്ട്: രാജ്യങ്ങള്‍ അനുമതി ചോദിച്ചുകൊണ്ട് ഇറാന്റെ വിദേശകാര്യ മന്ത്രിയെ ബന്ധപ്പെടുന്നു. മന്ത്രി ഇവ ഐആര്‍ജിസിയും പരമോന്നത നേതാവ് മൊജ്താബ ഖമേനിയുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് കൈമാറുന്നു എന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു.
‘അതിനുശേഷം ഒരു തീരുമാനമെടുക്കുകയും ഐആര്‍ജിസി ഉള്‍പ്പെടെയുള്ള പ്രസക്തമായ സ്ഥാപനങ്ങളെ അറിയിക്കുകയും ചെയ്യുന്നു’- അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ കടന്നുപോകലിന് ആവശ്യമായ കോര്‍ഡിനേറ്റുകളും നിര്‍ദ്ദേശങ്ങളും ഐആര്‍ജിസി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അജിയോസ് ഫനൂറിയോസ് 1-ന് വേണ്ടി, അന്നത്തെ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ മേല്‍നോട്ടത്തില്‍ ഇറാനുമായി ഒരു കരാറുണ്ടാക്കാന്‍ ഇറാഖ് സര്‍ക്കാര്‍ അതിന്റെ സംസ്ഥാന ഉടമസ്ഥതയിലുള്ള എണ്ണ വിപണനക്കാരായ സോമോയുമായി (SOMO) ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് ഈ ക്രമീകരണത്തെക്കുറിച്ച് അറിവുള്ള രണ്ട് ഉറവിടങ്ങള്‍ വ്യക്തമാക്കി. കടന്നുപോകുന്നതിന് മുമ്പ് അവര്‍ അജിയോസ് ഫനൂറിയോസ് 1-ന്റെ മാനിഫെസ്റ്റും ക്രൂ വിവരങ്ങളും ഇറാനികള്‍ക്ക് കൈമാറിയിരുന്നു എന്നാണ്. മൂന്ന് ഇറാഖ് എണ്ണ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
മറ്റു രാജ്യങ്ങള്‍ വ്യത്യസ്തമായ ക്രമീകരണങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിലൊന്നാണ് തങ്ങളുടെ എണ്ണ ആവശ്യത്തിന്റെ 90 ശതമാനവും ഗ്യാസിന്റെ 50 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ. ഇതില്‍ ഭൂരിഭാഗവും ഹോര്‍മുസ് വഴിയാണ് കടന്നുപോകുന്നത്.
ന്യൂഡല്‍ഹി ടെഹ്റാനിലെ തങ്ങളുടെ എംബസി ഉപയോഗിച്ച് ഐആര്‍ജിസി, ഇറാനിയന്‍ നേവി എന്നിവയുള്‍പ്പെടെയുള്ള ഇറാനിയന്‍ അധികാരികളുമായി ബന്ധപ്പെടുന്നു, ഇവര്‍ ഗള്‍ഫില്‍ നിന്ന് പുറപ്പെടാന്‍ ഇന്ത്യ ആഗ്രഹിക്കുന്ന കപ്പലുകളെ പരിശോധിക്കുന്നു എന്ന് ഇന്ത്യന്‍ ഷിപ്പിംഗ് മന്ത്രാലയ ഉദ്യോഗസ്ഥന് പറഞ്ഞു.
‘എല്ലാം വെരിഫൈ ചെയ്തുകഴിഞ്ഞാല്‍, കപ്പല്‍ ക്യാപ്റ്റന്‍ പിന്തുടരേണ്ട ഒരു റൂട്ട് നല്‍കും, ഇറാന് നാവികസേനയുടെ മാര്‍ഗനിര്‍ദ്ദേശത്തോടെ കപ്പല്‍ ആ പ്രദേശത്ത് നിന്ന് പുറപ്പെടും. നല്‍കിയിരിക്കുന്ന റൂട്ട് കര്‍ശനമായി പിന്തുടരാന് ക്യാപ്റ്റന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്’- ഉദ്യോഗസ്ഥന് പറഞ്ഞു. ലൊക്കേഷന്‍ ട്രാന്‍സ്പോണ്ടറുകള്‍ ഓഫ് ചെയ്യാനും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ഉപയോഗിക്കരുതെന്നും കപ്പലുകളോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന് അനുമതി നല്കിയ ശേഷം, ഇന്ത്യന്‍ നാവികസേന ഗള്‍ഫിലെ ഇന്ത്യന്‍ പതാകയുള്ള കപ്പലുകളുടെ മാസ്റ്റര്‍മാരെ നേരിട്ട് ബന്ധപ്പെടുകയും അവര്‍ക്ക് വേ പോയിന്റുകള്‍ (വഴി അടയാളങ്ങള്‍) നല്‍കുകയും ചെയ്യും എന്ന് ഈ പ്രക്രിയയെക്കുറിച്ച് നേരിട്ട് അറിവുള്ള ഒരു ഇന്ത്യന്‍ ഷിപ്പിംഗ് വ്യവസായ വൃത്തം പറഞ്ഞു. ‘ഇറാനികള്‍ നിങ്ങളോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ നിര്‍ത്തണമെന്നും നീങ്ങാന്‍ ആവശ്യപ്പെട്ടാല്‍ നീങ്ങണമെന്നും ഇന്ത്യന്‍ നാവികസേന ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ആ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവരുന്നു’- സോഴ്സ് പറഞ്ഞു. ഇതുവരെ ഇന്ത്യന്‍ പതാക ഘടിപ്പിച്ച 13 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നുപോയിട്ടുണ്ട്. അതേസമയം 13 എണ്ണം ഈ ജലപാതയ്ക്ക് പടിഞ്ഞാറ് കുടുങ്ങിക്കിടക്കുകയാണെന്ന് ഇന്ത്യയുടെ ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.

ഭയമുണര്‍ത്തുന്ന യാത്ര
പല കപ്പലുകള്‍ക്കും ഗള്‍ഫില്‍ നിന്ന് പുറത്തുകടക്കാനും ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാനും സായുധ ഉദ്യോഗസ്ഥരുള്ള ഒന്നിലധികം ഇറാനിയന്‍ വേപോയിന്റുകള്‍ മറികടക്കേണ്ടതുണ്ട് എന്ന് രണ്ട് ഷിപ്പിംഗ് വ്യവസായ വൃത്തങ്ങളും മൂന്ന് ഇറാനികളും പറഞ്ഞു.
അജിയോസ് ഫനൂറിയോസ് 1 അബു മൂസ, ഗ്രേറ്റര്‍ ടുണ്‍ബ്, ലാരക് എന്നിവിടങ്ങളിലെ ഇറാനിയന്‍ സൈനിക ചെക്ക്പോസ്റ്റുകള്‍ കടന്നുപോയി. കപ്പലിന്റെ പരസ്യമായി ലഭ്യമായ ലൊക്കേഷന്‍ ഡാറ്റയില്‍ നിന്നും സമാനമായ യാത്രകളെക്കുറിച്ച് അറിയാവുന്ന ഒന്നിലധികം ഉറവിടങ്ങളില്‍ നിന്നും വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കടലിടുക്കിന്റെ പ്രവേശന കവാടത്തിലുള്ള ഹോര്‍മുസ് ദ്വീപിന് സമീപം എത്തിയപ്പോള്‍, ഐആര്‍ജിസി സ്പീഡ് ബോട്ടുകള്‍ കപ്പല്‍ അല്പനേരം തടഞ്ഞു. കപ്പലില്‍ കടത്തുസാധനങ്ങള്‍ ഉണ്ടായേക്കാമെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു ഇത് എന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന് പറഞ്ഞു. ആ വിവരം തെറ്റാണെന്ന് തെളിഞ്ഞതായും ആശയക്കുഴപ്പത്തിന്റെ ഒരു ചെറിയ ഘട്ടത്തിനും കപ്പല്‍ പരിശോധനയ്ക്കും ശേഷം അജിയോസ് ഫനൂറിയോസ് 1 യാത്ര തുടര്‍ന്നതായും അദ്ദേഹം പറഞ്ഞു.
സമാനമായ ആശയവിനിമയ തകരാറാണ് കഴിഞ്ഞ മാസം ഹോര്‍മുസ് കടലിടുക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്ന് ഇന്ത്യന്‍ ഷിപ്പിംഗ് വ്യവസായ സ്രോതസ് പറഞ്ഞു. ഈ സംഭവങ്ങള്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ നാവികരെ ഭയപ്പെടുത്തിയിട്ടുണ്ട്.
‘ഈ കപ്പലുകള്‍ക്ക് കവചങ്ങളോ അങ്ങനെയുള്ളതൊന്നുമില്ല. വെടിയുണ്ടകള്‍ തുളച്ചുകയറും. വെടിവയ്ക്കുന്നവരുടെ ഒരേയൊരു ലക്ഷ്യം ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളാണ്. ടാങ്കുകള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല, കാരണം അവയില്‍ എളുപ്പത്തില്‍ തീപിടിക്കുന്ന ദ്രാവകങ്ങളാണ് ഉള്ളത്’- ഇന്ത്യന്‍ ഷിപ്പിംഗ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഒരു ബള്‍ക്ക് കാരിയറില്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന ഒരു ഇന്ത്യന്‍ നാവികന് പറഞ്ഞത്, തന്റെ ഷിപ്പിംഗ് കമ്പനി ഐആര്‍ജിസിയില്‍ നിന്ന് അനുമതി നേടുന്നതുവരെ കപ്പല്‍ ഗള്‍ഫില്‍ കാത്തുനിന്നു എന്നാണ്. തുടര്‍ന്ന് ലാരക് ദ്വീപിനെ സമീപിക്കാന്‍ നിര്‍ദ്ദേശം ലഭിക്കുകയും ഇറാനിയന്‍ നാവികസേന ബന്ധപ്പെടുകയും ചെയ്തു. കപ്പലിന്റെ പതാക പ്രദര്‍ശിപ്പിക്കാനും കപ്പലിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനും നാവികസേനാ ഉദ്യോഗസ്ഥര്‍ ക്യാപ്റ്റനോട് ഉത്തരവിട്ടു, തുടര്‍ന്ന് ഷിപ്പിംഗ് കമ്പനിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ജീവനക്കാരുടെ ദേശീയതയെക്കുറിച്ച് ഇറാനികള്‍ ആവര്‍ത്തിച്ച് ചോദിച്ചതായി നാവികന് പറഞ്ഞു.
എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ പരീക്ഷണങ്ങള്‍ അവിടംകൊണ്ടും അവസാനിക്കുന്നില്ല.
ഇറാനിയന്‍ അതിര്‍ത്തിയില്‍ നിന്ന് പുറത്തുകടന്ന് ഒരു ദിവസത്തിന് ശേഷം, അജിയോസ് ഫനൂറിയോസ് 1 യുഎസ് നാവികസേനയുടെ ഉപരോധത്തില്‍ അകപ്പെട്ടു. ആറ് ദിവസത്തോളം, അമേരിക്കന്‍ സൈന്യം തങ്ങളുടെ പേപ്പര്‍വര്‍ക്കുകള്‍ നടത്തുമ്പോള്‍ ടാങ്കര്‍ ഒരു ചെറിയ ത്രികോണ പാതയില്‍ ഒഴുകി നടന്നു.
‘നിലവിലുള്ള ഉപരോധം നടപ്പാക്കുന്നതിന്റെ ഭാഗമായി യുഎസ് സേന മാള്‍ട്ട പതാകയുള്ള ഈ കപ്പലിനോട് തിരിച്ചുപോകാന്‍ നിര്‍ദ്ദേശിച്ചു’- യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പറഞ്ഞു.
#StraitOfHormuzCrisis2026, #IranControlsHormuz, #IRGCShipVetting, #GlobalEnergyCrisis, #USBlockadeIran, #AgiosFanouriosI, #PersianGulfShippingNews, #InternationalMaritimeLaw, #OilTankerControversy, #MiddleEastGeopolitics, #ShippingIndustryUpdates, #IranUSConflict, #MalayalamNewsUpdates






