Lead NewsNEWSPravasiWorld

റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ പുതു പ്രഖ്യാപനം, ‘1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും’

അബുദാബി: റമദാൻ വിശുദ്ധ മാസം തുടങ്ങിയതിൻ്റെ സന്തോഷ സൂചകമായി 1440 തടവുകാർക്ക് യു ഇ മോചനം പ്രഖ്യാപിച്ചു. യു ഇ മുഹമ്മദ് ഷെയ്ഖ് ബിൻ സായിദ് അൽ നഹ്യാനാണ് മോചന ഉത്തരവ് നൽകിയത്. ഇവരുടെ ഭാഗമായ സാമ്പത്തിക ബാധ്യതകളും ശിക്ഷ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് ജീവിതത്തിന് പുതിയ തുടക്കം നൽകാനും വീണ്ടും അവസരം നൽകാനുമാണ് തീരുമാനം. പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാൻ അവസരമൊരുക്കുന്നതാണ് മോചനം. വിവിധ എമിറേറ്റുകൾ പ്രത്യേകമായി വരും ദിവസങ്ങളിൽ ശിക്ഷാ ഇളവുകൾ പ്രഖ്യാപിച്ചേക്കും.

എല്ലാ വർഷങ്ങളിലും റമദാൻ മാസത്തിൽ ഗൾഫ് രാജ്യങ്ങൾ ഇത്തരത്തിൽ തടവുകാർക്ക് മോചനം അനുവദിക്കാറുണ്ട്. അതീവ ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരല്ലാത്തവരെയാണ് സാധാരണഗതിയിൽ മോചനത്തിനായി പരിഗണിക്കുക.

Signature-ad

ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഇന്നലെ റമദാൻ ഒന്നായിരുന്നു . ഗൾഫ് രാഷ്ട്രങ്ങളിൽ റമദാൻ മാസത്തിൽ ഒരുങ്ങുന്നത് വർഷത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. വിവിധ ഏജൻസികൾ ഇതിനോടകം കോടികളുടെ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. ഒമാനിൽ ഇന്നാണ് റമദാൻ 1.

കേരളത്തിലും റംസാൻ വ്രതാരംഭം ഇന്ന് ആരംഭിച്ചു. ഒരു മാസക്കാലം ഇനി ഇസ്ലാം മതവിശ്വാസികൾക്ക് വിശുദ്ധിയുടെ പുണ്യകാലമാണ്. ഇസ്‌ലാം മത വിശ്വാസികൾക്ക് ഇനി വ്രതാനുഷ്ഠാനങ്ങളുടേയും പ്രാർത്ഥനകളുടേയും രാപ്പകലുകളും.ആരാധനയ്ക്കും നോമ്പ് തുറകൾക്കുള്ള പള്ളികളും ഭവനങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയവരുടെ പുണ്യമാസമാണ് വിശ്വാസികൾക്ക് റമദാൻ. ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ രാവിന് വേണ്ടിയുള്ള പ്രതീക്ഷയിലാണ് വിശ്വാസികൾ. പുലര്‍ച്ചെ സുബ്ഹി ബാങ്കിന് മുമ്പുള്ള അത്താഴം മുതല്‍ വൈകുന്നേരം മഗ് രിബ് ബാങ്ക് വരെ വിശ്വാസികള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതം അനുഷ്ടിക്കും. രാത്രി വൈകും വരെ വിശ്വാസികൾ പ്രാർത്ഥനകളിൽ മുഴുകും.

പ്രാർത്ഥനകൾക്കൊപ്പം തന്നെ ദാനധർമ്മാദികൾക്കും പ്രാധാന്യമുള്ള മാസമാണ് റമദാൻ പള്ളികളിൽ രാത്രി പ്രത്യേക പ്രാർത്ഥനകൾ നടക്കും. പള്ളികളിൽ നോമ്പുറ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിപണിയിലും വിശുദ്ധമാസത്തിൻ്റെ തിരക്കുകൾ അനുഭവപ്പെട്ടു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: