Breaking NewsKeralaLead News

മെഡിക്കല്‍ കോളേജുകള്‍ ഉയര്‍ന്നിട്ട് എന്തു കാര്യം ; വേണ്ടത് മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യങ്ങളാണ്് ആശുപത്രികളില്‍ വേണ്ടത്് ; മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി വീണ്ടും ഡോ. ഹാരീസ് ചിറയ്ക്കല്‍

തിരുവനന്തപുരം: നാടാകെ മെഡിക്കല്‍ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ലെന്നും സൗകര്യം വേണമെന്നും സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഉള്ള ആശുപത്രികളാണ് നമുക്കു വേണ്ടതെന്നും ഡോ. ഹാരീസ് ചിറയ്്ക്കല്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ കൊല്ലം സ്വദേശി വേണു മരിച്ചെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് വീണ്ടും വിമര്‍ശനം ഉയര്‍ത്തിയത്.

വേണുവിനെ ബെഡ്ഡില്ലാതെ നിലത്തു കിടത്തി ചികിത്സിച്ചതിനെയും വിമര്‍ശിച്ചു. വേണുവിനെ തറയില്‍ ആണ് കിടത്തിയിരുന്നത്. തറയില്‍ എങ്ങനെ അണ് ഒരാളെ കിടത്തുന്നത്. ഒരാള്‍ക്ക് എങ്ങനെ ആണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാന്‍ കഴിയുന്നത്. എങ്ങനെ ആധുനിക സംസ്‌കാരത്തില്‍ തറയില്‍ കിടത്തി ചികില്‍സിക്കാനാകും. പ്രാകൃതമായ നിലവാരം ആണെന്നാണ് വിമര്‍ശനം.

Signature-ad

ഇപ്പോള്‍ കോന്നിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയിട്ടുണ്ട്. പക്ഷേ അവിടെ അടിസ്ഥാന സൗകര്യം കുറവാണെന്നും ഹാരിസ് ചിറയ്ക്കല്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോളേജുകളുടെ അസൗകര്യത്തില്‍ മുമ്പ് പ്രതികരിച്ചതിന് തനിക്ക് വിഷമകരമായ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അന്ന് സമൂഹവും മാധ്യമങ്ങളും കൂടെ നിന്നു.

ആരെയും കുറ്റപ്പെടുത്താനല്ല. ന്യൂനത ചൂണ്ടിക്കാണിക്കുക മാത്രമാണ് ലക്ഷ്യം. നിരവധി പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തുന്നത്്. അത്രയും പേരെ ഉള്‍കൊള്ളാനുള്ള സൗകര്യം അവിടെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നാണ് കഴിഞ്ഞ ദിവസം കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ് പ്രതികരിച്ചത്. എല്ലാ രോഗികളും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: