CrimeNEWS

കുറുപ്പംപടിയില്‍ കുട്ടികളെ പീഡിപ്പിക്കുന്നത് അമ്മയ്ക്ക് അറിയാമെന്ന് സുഹൃത്ത്, പ്രതി ചേര്‍ത്തേക്കും; സഹപാഠിയെ കൊണ്ടുവരാനും നിര്‍ബന്ധിച്ചു

എറണാകുളം: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ കുട്ടികളുടെ അമ്മയെയും പ്രതി ചേര്‍ത്തേക്കും. കുട്ടികളെ പീഡിപ്പിക്കുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു എന്ന് അറസ്റ്റിലായ പ്രതി അയ്യമ്പുഴ കട്ടിങ് മഠത്തിപ്പറമ്പില്‍ ധനേഷ് കുമാര്‍ പൊലീസിനു മൊഴി നല്‍കിയതായാണു വിവരം.

അമ്മയുടെ സുഹൃത്ത് എന്ന നിലയില്‍, ഇവര്‍ താമസിക്കുന്ന വീട്ടില്‍ എത്തിയാണ് പ്രതി പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്. 2023 മുതല്‍ പീഡിപ്പിച്ചിരുന്നെന്നും ഇയാള്‍ മൂത്ത കുട്ടിയുടെ മുഖത്ത് അടിക്കുക ഉള്‍പ്പെടെ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഭര്‍ത്താവ് മരിച്ച ശേഷമാണു ധനേഷ് കുമാറുമായി കുട്ടികളുടെ അമ്മ സൗഹൃദത്തിലാകുന്നത്. ലോറി, ടാക്‌സികള്‍ ഓടിച്ചിരുന്ന പ്രതി ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവരുടെ വീട്ടിലെത്തുകയും കുട്ടികളെ പീഡിപ്പിക്കുകയും പതിവായിരുന്നു.

Signature-ad

ഇക്കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അമ്മയുടെ മൊബൈലില്‍ മൂത്ത കുട്ടിയുടെ സഹപാഠിയുടെ ചിത്രം കണ്ട പ്രതി, ഈ കുട്ടിയെ കൂടി വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരാന്‍ മൂത്ത കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു. കുട്ടി ഇക്കാര്യം സഹപാഠിയെ അറിയിച്ചത് അധ്യാപിക കൂടിയായ സഹപാഠിയുടെ മാതാവ് കണ്ടതാണ് പ്രതി കുടുങ്ങാന്‍ കാരണം. അധ്യാപിക ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.

Back to top button
error: