CrimeNEWS

ബാക്കി പണം നല്‍കാന്‍ വൈകി; വയോധികനെ പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച് യുവാക്കള്‍

ആലപ്പുഴ: ചെങ്ങന്നൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദനം. ഇന്ധനം നിറച്ച ശേഷം ബാക്കി പണം തിരികെ നല്‍കാന്‍ താമസിച്ചെന്ന് ആരോപിച്ചാണ് 79 വയസുള്ള പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ചത്. സംഭവത്തില്‍ പത്തനംതിട്ട ജില്ലക്കാരായ രണ്ടുപേര്‍ അറസ്റ്റിലായി. കോട്ടാങ്ങല്‍ കുളത്തൂര്‍ സ്വദേശി അജു അജയന്‍ (19), ബിനു (19) എന്നിവരാണ് അറസ്റ്റിലായത്.

ഫെബ്രുവരി 19ന് രാത്രിയാണ് സംഭവം നടന്നത്. പമ്പിലെത്തിയ യുവാക്കള്‍ വാഹനത്തില്‍ 50 രൂപയ്ക്ക് പെട്രോള്‍ നിറച്ച ശേഷം 500 രൂപയുടെ നോട്ടാണ് നല്‍കിയത്. നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ മൂന്ന് യുവാക്കളാണ് പമ്പിലെത്തിയത്. പെട്രോള്‍ നിറച്ച ശേഷം 450 രൂപ ബാക്കി ലഭിക്കാന്‍ വൈകിയെന്ന് ആരോപിച്ച് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ശേഷം പമ്പില്‍ നിന്ന് ബാക്കി തുക വാങ്ങി പുറത്തേക്ക് പോയ യുവാക്കള്‍ വാഹനം റോഡരികില്‍ നിര്‍ത്തിയ ശേഷം പമ്പിലേക്ക് തിരികെ വന്ന് ജീവനക്കാരെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ വയോധികനായ ജീവനക്കാരന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തുകയായിരുന്നു.

Back to top button
error: